ലണ്ടൻ: കൂട് വിട്ടിറങ്ങിയ ആഫ്രിക്കൻ സിംഹങ്ങൾ ഇംഗ്ലണ്ടുകാരെ കടിച്ചുകുടഞ്ഞു. അതോടെ അഞ്ച് ദിനം നീളേണ്ട ടെസ്റ്റ് ക്രിക്കറ്റ് മൂന്നാം ദിനം അവസാനിച്ചു. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോഡ്സിൽ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 12 റണ്‍സിനും നാണം കെടുത്തി ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി.
രണ്ട് ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് 200 റണ്‍സ് കടക്കാൻ സാധിച്ചില്ല എന്നതാണ് ദയനീയം. സ്കോർ: ഇംഗ്ലണ്ട് 165, 149. ദക്ഷിണാഫ്രിക്ക 326. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാദയാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇംഗ്ലണ്ടിനെ 165നു ചുരുട്ടിക്കെട്ടിയശേഷം ഒന്നാം ഇന്നിംഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി സറെൽ എർവി (73), മാർക്കൊ യാൻസെൻ (48), ക്യാപ്റ്റൻ ഡീൻ എൽഗർ (47) കേശവ് മഹാരാജ് (41) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഓപ്പണിംഗ് വിക്കറ്റിൽ എൽഗറും എർവിയും ചേർന്ന് 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 161 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി സ്റ്റൂവർട്ട് ബ്രോഡും ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
161 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പച്ചതൊടാനായില്ല. 35 റണ്‍സ് വീതം നേടിയ അലക്സ് ലീസും സ്റ്റൂവർട്ട് ബ്രോഡുമായിരുന്നു രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർമാർ. ദക്ഷിണാഫ്രിക്കയ്ക്കായി ആൻ റിക് നോർക്കിയ മൂന്നും റബാദ, കേശവ് മഹാരാജ്, മാർക്കൊ യാൻസെൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ബ്രോഡ് @ 100
ലോഡ്സിൽ 100 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിൽ ഇംഗ്ലണ്ടിന്റെ സ്റ്റൂവർട്ട് ബ്രോഡ് എത്തുന്നതിനും മൂന്നാംദിനം സാക്ഷ്യംവഹിച്ചു. ജയിംസ് ആൻഡേഴ്സണിനുശേഷം (117) ലോഡ്സിൽ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത് മാത്രം ബൗളറാണ് ബ്രോഡ്.
ഏതെങ്കിലും ഒരു മൈതാനത്ത് 100 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത് മാത്രം ബൗളറാണ് ബ്രോഡ് എന്നതും ശ്രദ്ധേയം. മുത്തയ്യ മുരളീധരൻ (കൊളംബൊ, കാൻഡി, ഗാലെ), ആൻഡേഴ്സണ് (ലോഡ്സ്), രംഗണ ഹെരാത് (ഗാലെ) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോഡ്സിലെ രണ്ടാം തോൽവി
1993നു ശേഷം ലോഡ്സിൽ ഇംഗ്ലണ്ട് 52 ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. 23 ജയവും 15 സമനിലയും 14 തോൽവിയും വഴങ്ങി. അതിൽ രണ്ട് തവണമാത്രമാണ് ഇന്നിംഗ്സ് തോൽവി എന്ന നാണക്കേട് ഉണ്ടായത്. അത് രണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആയിരുന്നു. 2003ൽ ആയിരുന്നു മുന്‍പ് ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി വഴങ്ങിയത്.
രണ്ട് ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് 200 റണ്‍സ് കടക്കാൻ സാധിച്ചില്ല എന്നതാണ് ദയനീയം. സ്കോർ: ഇംഗ്ലണ്ട് 165, 149. ദക്ഷിണാഫ്രിക്ക 326. ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ രണ്ടും വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാദയാണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇംഗ്ലണ്ടിനെ 165നു ചുരുട്ടിക്കെട്ടിയശേഷം ഒന്നാം ഇന്നിംഗ്സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി സറെൽ എർവി (73), മാർക്കൊ യാൻസെൻ (48), ക്യാപ്റ്റൻ ഡീൻ എൽഗർ (47) കേശവ് മഹാരാജ് (41) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഓപ്പണിംഗ് വിക്കറ്റിൽ എൽഗറും എർവിയും ചേർന്ന് 85 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 161 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി സ്റ്റൂവർട്ട് ബ്രോഡും ബെൻ സ്റ്റോക്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
161 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് പച്ചതൊടാനായില്ല. 35 റണ്‍സ് വീതം നേടിയ അലക്സ് ലീസും സ്റ്റൂവർട്ട് ബ്രോഡുമായിരുന്നു രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർമാർ. ദക്ഷിണാഫ്രിക്കയ്ക്കായി ആൻ റിക് നോർക്കിയ മൂന്നും റബാദ, കേശവ് മഹാരാജ്, മാർക്കൊ യാൻസെൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ബ്രോഡ് @ 100
ലോഡ്സിൽ 100 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടത്തിൽ ഇംഗ്ലണ്ടിന്റെ സ്റ്റൂവർട്ട് ബ്രോഡ് എത്തുന്നതിനും മൂന്നാംദിനം സാക്ഷ്യംവഹിച്ചു. ജയിംസ് ആൻഡേഴ്സണിനുശേഷം (117) ലോഡ്സിൽ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത് മാത്രം ബൗളറാണ് ബ്രോഡ്.
ഏതെങ്കിലും ഒരു മൈതാനത്ത് 100 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത് മാത്രം ബൗളറാണ് ബ്രോഡ് എന്നതും ശ്രദ്ധേയം. മുത്തയ്യ മുരളീധരൻ (കൊളംബൊ, കാൻഡി, ഗാലെ), ആൻഡേഴ്സണ് (ലോഡ്സ്), രംഗണ ഹെരാത് (ഗാലെ) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോഡ്സിലെ രണ്ടാം തോൽവി
1993നു ശേഷം ലോഡ്സിൽ ഇംഗ്ലണ്ട് 52 ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു. 23 ജയവും 15 സമനിലയും 14 തോൽവിയും വഴങ്ങി. അതിൽ രണ്ട് തവണമാത്രമാണ് ഇന്നിംഗ്സ് തോൽവി എന്ന നാണക്കേട് ഉണ്ടായത്. അത് രണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ആയിരുന്നു. 2003ൽ ആയിരുന്നു മുന്‍പ് ഇംഗ്ലണ്ട് ഇന്നിംഗ്സ് തോൽവി വഴങ്ങിയത്.