താഷ്കെന്റ് (ഉസ്ബക്കിസ്ഥാൻ): എഎഫ്സി (ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ) വനിതാ ക്ലബ് ചാന്പ്യൻഷിപ്പിനായി ഉസ്ബക്കിസ്ഥാനിലെ താഷ്കെന്റിൽ എത്തിയ ഗോകുലം കേരള എഫ്സി അധികൃതരുടെ തീരുമാനം കാത്ത്കിടക്കുന്നു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഗോകുലം കേരള വനിതാ ടീം താഷ്കെന്റിൽ പെട്ടത്. എഎഫ്സി വനിതാ ക്ലബ് ചാന്പ്യൻഷിപ്പിനായി പുറപ്പെട്ടതായിരുന്നു ഗോകുലം. ഗോകുലം കേരള ഉൾപ്പെട്ട വെസ്റ്റേണ്‍ റീജിയണിന്റെ മത്സരങ്ങൾ ഖ്വാർഷിയിലാണ് നടക്കേണ്ടത്. എന്നാൽ, ഖ്വാർഷിയിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ താഷ്കെന്റിൽ ടീം തുടരുകയാണ്.
ഇന്നലെ ടീം പരിശീലനം നടത്തി. നാട്ടിലേക്ക് തിരിച്ചു പോകുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. സ്പോർട്സ് മന്ത്രാലയവും ടീം സിഇഒയും ഇവിടെ തങ്ങാനാണ് പറഞ്ഞത്. ഫിഫ, എഎഫ്ഐ അധികൃതരുമായി സംസാരിച്ചശേഷം അന്തിമ തീരുമാനം അറിയിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട് - ഗോകുലം ടീം മാനേജർ കെവിൻ കിഷോർ ദീപികയോട് പറഞ്ഞു.
23 മുതലായിരുന്നു ഗോകുലത്തിന്റെ മത്സരങ്ങൾ. ഗോകുലത്തിനൊപ്പം ഉസ്ബക്കിസ്ഥാൻ ടീമായ സൊഗ്ഡിയോന ജിസാക്, ഇറാൻ ബാം ഖാത്തൂൻ എന്നീ ടീമുകളായിരുന്നു വെസ്റ്റ് റീജിയനിൽ ഉള്ളത്.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഗോകുലം കേരള വനിതാ ടീം താഷ്കെന്റിൽ പെട്ടത്. എഎഫ്സി വനിതാ ക്ലബ് ചാന്പ്യൻഷിപ്പിനായി പുറപ്പെട്ടതായിരുന്നു ഗോകുലം. ഗോകുലം കേരള ഉൾപ്പെട്ട വെസ്റ്റേണ്‍ റീജിയണിന്റെ മത്സരങ്ങൾ ഖ്വാർഷിയിലാണ് നടക്കേണ്ടത്. എന്നാൽ, ഖ്വാർഷിയിലേക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ താഷ്കെന്റിൽ ടീം തുടരുകയാണ്.
ഇന്നലെ ടീം പരിശീലനം നടത്തി. നാട്ടിലേക്ക് തിരിച്ചു പോകുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. സ്പോർട്സ് മന്ത്രാലയവും ടീം സിഇഒയും ഇവിടെ തങ്ങാനാണ് പറഞ്ഞത്. ഫിഫ, എഎഫ്ഐ അധികൃതരുമായി സംസാരിച്ചശേഷം അന്തിമ തീരുമാനം അറിയിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട് - ഗോകുലം ടീം മാനേജർ കെവിൻ കിഷോർ ദീപികയോട് പറഞ്ഞു.
23 മുതലായിരുന്നു ഗോകുലത്തിന്റെ മത്സരങ്ങൾ. ഗോകുലത്തിനൊപ്പം ഉസ്ബക്കിസ്ഥാൻ ടീമായ സൊഗ്ഡിയോന ജിസാക്, ഇറാൻ ബാം ഖാത്തൂൻ എന്നീ ടീമുകളായിരുന്നു വെസ്റ്റ് റീജിയനിൽ ഉള്ളത്.