കോൽക്കത്ത/ഗുവാഹത്തി: 2022 ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ ഐഎസ്എൽ ടീമുകൾ തമ്മിലുള്ള ആദ്യ പോരാട്ടങ്ങളിൽ ഒഡീഷ എഫ്സിയും ബംഗളൂരു എഫ്സിയും ജയമാഘോഷിച്ചു. ഗ്രൂപ്പ് ഡിയിൽ ഒഡീഷ എഫ്സി ഏകപക്ഷീയമായ നാലു ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്തു.
നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗോഹട്ടിയിലായിരുന്നു മത്സരം. ജെറി മാവിഹ്മിംഗ്താനയുടെ ഇരട്ട ഗോളാണ് ഒഡീഷയ്ക്ക് ആധികാരിക ജയം ഒരുക്കിയത്. 14, 38 മിനിറ്റുകളിലായിരുന്നു ജെറിയുടെ ഗോൾ. നന്ദകുമാർ ശേഖർ (26’), സഹിൽ പവൻ (34’), ഇസാക്ക് (82’) എന്നിവരാണ് ഒഡീഷയുടെ മറ്റ് ഗോൾ നേട്ടക്കാർ.
ഗ്രൂപ്പ് എ യിൽ നടന്ന പോരാട്ടത്തിൽ ജംഷഡ്പുർ എഫ്സിയെയാണ് ബംഗളൂരു എഫ്സി കീഴടക്കിയത്. നാല് മഞ്ഞക്കാർഡും ഒരു ചുവപ്പ് കാർഡും പിറന്ന മത്സരത്തിൽ സുനിൽ ഛേത്രിയിലൂടെ (23’) ബംഗളൂരു ലീഡ് നേടി. എടികെ മോഹൻ ബഗാനിൽനിന്ന് ഈ സീസണിൽ ബംഗളൂരുവിൽ എത്തിയ റോയ് കൃഷ്ണയുടെ (56’) വകയായിരുന്നു രണ്ടാം ഗോൾ. ഋഷിയിലൂടെ (61’) ജംഷഡ്പുർ ഒരു ഗോൾ മടക്കി.
നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗോഹട്ടിയിലായിരുന്നു മത്സരം. ജെറി മാവിഹ്മിംഗ്താനയുടെ ഇരട്ട ഗോളാണ് ഒഡീഷയ്ക്ക് ആധികാരിക ജയം ഒരുക്കിയത്. 14, 38 മിനിറ്റുകളിലായിരുന്നു ജെറിയുടെ ഗോൾ. നന്ദകുമാർ ശേഖർ (26’), സഹിൽ പവൻ (34’), ഇസാക്ക് (82’) എന്നിവരാണ് ഒഡീഷയുടെ മറ്റ് ഗോൾ നേട്ടക്കാർ.
ഗ്രൂപ്പ് എ യിൽ നടന്ന പോരാട്ടത്തിൽ ജംഷഡ്പുർ എഫ്സിയെയാണ് ബംഗളൂരു എഫ്സി കീഴടക്കിയത്. നാല് മഞ്ഞക്കാർഡും ഒരു ചുവപ്പ് കാർഡും പിറന്ന മത്സരത്തിൽ സുനിൽ ഛേത്രിയിലൂടെ (23’) ബംഗളൂരു ലീഡ് നേടി. എടികെ മോഹൻ ബഗാനിൽനിന്ന് ഈ സീസണിൽ ബംഗളൂരുവിൽ എത്തിയ റോയ് കൃഷ്ണയുടെ (56’) വകയായിരുന്നു രണ്ടാം ഗോൾ. ഋഷിയിലൂടെ (61’) ജംഷഡ്പുർ ഒരു ഗോൾ മടക്കി.