ദോഹ: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ മുൻ നിശ്ചയിച്ചതിലും ഒരുദിവസം നേരത്തേ തുടങ്ങും. അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ നവംബർ 20 ഞായറാഴ്ച ഫിഫ ലോകകപ്പിന്റെ കിക്കോഫ് നടക്കും. നവംബർ 21 നു ലോകകപ്പ് ആരംഭിക്കും എന്നായിരുന്നു മുന്പു പ്രഖ്യാപിച്ചിരുന്നത്.
ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഖത്തറിനു കളിക്കാൻ അവസരമൊരുക്കുന്നതിനുവേണ്ടി ഒരു ദിവസം നേരത്തേ ലോകകപ്പ് കിക്കോഫ് നടക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യത്തിനാണുഫിഫ പച്ചക്കൊടി ഉയർത്തിയിരിക്കുന്നത്.
2006 മുതലുള്ള ലോകകപ്പുകളിൽ ആതിഥേയരാണ് ഉദ്ഘാടനമത്സരത്തിൽ ഇറങ്ങിയിരുന്നത്. ആ പതിവ് ഇത്തവണയും തെറ്റില്ല. 2002ൽ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടനമത്സരം കളിച്ചത്. അന്ന് ആദ്യ മത്സരത്തിൽ ഫ്രാൻസിനെ സെനഗൽ അട്ടിമറിച്ചിരുന്നു.
ഗ്രൂപ്പ് എ യിലെ നെതർലൻഡ്സ് x സെനഗൽ പോരാട്ടത്തോടെ ഖത്തർ ലോകകപ്പ് തുടങ്ങാനായിരുന്നു മുന്പു തീരുമാനിച്ചിരുന്നത്. ഉദ്ഘാടനദിനത്തിൽ നടക്കുന്ന മൂന്നാമതു മത്സരമായാണ് ആതിഥേയരായ ഖത്തറിന്റെ ഇക്വഡോറിനെതിരായ മത്സരം നിശ്ചയിച്ചത്. എന്നാൽ, പുതിയ ഫിക്സ്ചർ പ്രകാരം ഖത്തർ x ഇക്വഡോർ പോരാട്ടം നവംബർ 20 പ്രാദേശിക സമയം 7.00നു നടക്കും (ഇന്ത്യൻ പ്രാദേശിക സമയം രാത്രി 9.30). 29 ദിവസം നീളുന്ന ലോകകപ്പിന്റെ ഫൈനൽ ഡിസംബർ 18ന് അരങ്ങേറും.
പുതിയ ഷെഡ്യൂൾ
നവംബർ 20 (ഞായർ)
ഖത്തർ x ഇക്വഡോർ, 9.30 pm
നവംബർ 21 (തിങ്കൾ)
ഇംഗ്ലണ്ട് x ഇറാൻ, 6.30 pm
സെനഗൽ x നെതർലൻഡ്സ്, 9.30 pm
യുഎസ്എ x വെയ്ൽസ്, 12.30 am
* ഇന്ത്യൻ പ്രാദേശിക സമയത്തിൽ
ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഖത്തറിനു കളിക്കാൻ അവസരമൊരുക്കുന്നതിനുവേണ്ടി ഒരു ദിവസം നേരത്തേ ലോകകപ്പ് കിക്കോഫ് നടക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യത്തിനാണുഫിഫ പച്ചക്കൊടി ഉയർത്തിയിരിക്കുന്നത്.
2006 മുതലുള്ള ലോകകപ്പുകളിൽ ആതിഥേയരാണ് ഉദ്ഘാടനമത്സരത്തിൽ ഇറങ്ങിയിരുന്നത്. ആ പതിവ് ഇത്തവണയും തെറ്റില്ല. 2002ൽ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടനമത്സരം കളിച്ചത്. അന്ന് ആദ്യ മത്സരത്തിൽ ഫ്രാൻസിനെ സെനഗൽ അട്ടിമറിച്ചിരുന്നു.
ഗ്രൂപ്പ് എ യിലെ നെതർലൻഡ്സ് x സെനഗൽ പോരാട്ടത്തോടെ ഖത്തർ ലോകകപ്പ് തുടങ്ങാനായിരുന്നു മുന്പു തീരുമാനിച്ചിരുന്നത്. ഉദ്ഘാടനദിനത്തിൽ നടക്കുന്ന മൂന്നാമതു മത്സരമായാണ് ആതിഥേയരായ ഖത്തറിന്റെ ഇക്വഡോറിനെതിരായ മത്സരം നിശ്ചയിച്ചത്. എന്നാൽ, പുതിയ ഫിക്സ്ചർ പ്രകാരം ഖത്തർ x ഇക്വഡോർ പോരാട്ടം നവംബർ 20 പ്രാദേശിക സമയം 7.00നു നടക്കും (ഇന്ത്യൻ പ്രാദേശിക സമയം രാത്രി 9.30). 29 ദിവസം നീളുന്ന ലോകകപ്പിന്റെ ഫൈനൽ ഡിസംബർ 18ന് അരങ്ങേറും.
പുതിയ ഷെഡ്യൂൾ
നവംബർ 20 (ഞായർ)
ഖത്തർ x ഇക്വഡോർ, 9.30 pm
നവംബർ 21 (തിങ്കൾ)
ഇംഗ്ലണ്ട് x ഇറാൻ, 6.30 pm
സെനഗൽ x നെതർലൻഡ്സ്, 9.30 pm
യുഎസ്എ x വെയ്ൽസ്, 12.30 am
* ഇന്ത്യൻ പ്രാദേശിക സമയത്തിൽ