ദോഹ: ഈ വർഷം നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമായ ഫിഫ ഖത്തർ ലോകകപ്പ് മുൻ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ നടന്നേക്കും. നവംബർ 21 തിങ്കളാഴ്ച ലോകകപ്പ് കിക്കോഫ് എന്ന നിലയിലാണു ഫിക്സ്ചർ തയാറായിരിക്കുന്നത്. എന്നാൽ, ആതിഥേയ രാജ്യമായ ഖത്തറിന്റെ മത്സരം ഉദ്ഘാടനമത്സരം ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നവംബർ 20ന് ലോകകപ്പ് ആരംഭിക്കും എന്നാണു റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
നേരത്തേ തീരുമാനിച്ച പ്രകാരം ഗ്രൂപ്പ് എ യിലെ നെതർലൻഡ്സ് x സെനഗൽ പോരാട്ടമാണ് ഉദ്ഘാടനമത്സരം. ഉദ്ഘാടനദിനമായ നവംബർ 21ന് നടക്കുന്ന മൂന്നാമത് മത്സരമായാണു ഖത്തർ x ഇക്വഡോർ പോരാട്ടം നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പ്രാദേശിക സമയം രാത്രി 7.00നാണ് (ഇന്ത്യൻ സമയം രാത്രി 9.30) ഖത്തർ x ഇക്വഡോർ പോരാട്ടം. ഈ മത്സരം നവംബർ 20 പ്രാദേശിക സമയം ഏഴിന് നടത്താനാണ് പുതിയ പദ്ധതി. അങ്ങനെയെങ്കിൽ ഖത്തർ ലോകകപ്പ് 29 ദിവസം നീളും. ഡിസംബർ 18നാണു ഫൈനൽ.
ഖത്തറിന്റെ മത്സരത്തിനു മുന്പ് വൻ ആഘോഷങ്ങളും കരിമരുന്നു പ്രകടനവും നടത്താനാണു പദ്ധതി. ഇതിന്റെ ഭാഗമായാണു മത്സരം രാത്രി ഏഴിലേക്കു മാറ്റിയത്. എന്നാൽ, 2006 മുതലുള്ള ലോകകപ്പുകളിൽ ആതിഥേയ രാജ്യമാണ് ഉദ്ഘാടനമത്സരം കളിക്കുന്നത്. ഇക്കാരണത്താലാണു ഖത്തറിന്റെ മത്സരം നവംബർ 20ലേക്കു മാറ്റാൻ ശ്രമം നടക്കുന്നത്. അങ്ങനെയെങ്കിൽ നിലവിൽ നവംബർ 21 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന നെതർലൻഡ്സ് x സെനഗൽ മത്സരം രാത്രി ഏഴിലേക്കു മാറ്റും.
2002ൽ ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടനമത്സരം കളിച്ചത്.
നേരത്തേ തീരുമാനിച്ച പ്രകാരം ഗ്രൂപ്പ് എ യിലെ നെതർലൻഡ്സ് x സെനഗൽ പോരാട്ടമാണ് ഉദ്ഘാടനമത്സരം. ഉദ്ഘാടനദിനമായ നവംബർ 21ന് നടക്കുന്ന മൂന്നാമത് മത്സരമായാണു ഖത്തർ x ഇക്വഡോർ പോരാട്ടം നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പ്രാദേശിക സമയം രാത്രി 7.00നാണ് (ഇന്ത്യൻ സമയം രാത്രി 9.30) ഖത്തർ x ഇക്വഡോർ പോരാട്ടം. ഈ മത്സരം നവംബർ 20 പ്രാദേശിക സമയം ഏഴിന് നടത്താനാണ് പുതിയ പദ്ധതി. അങ്ങനെയെങ്കിൽ ഖത്തർ ലോകകപ്പ് 29 ദിവസം നീളും. ഡിസംബർ 18നാണു ഫൈനൽ.
ഖത്തറിന്റെ മത്സരത്തിനു മുന്പ് വൻ ആഘോഷങ്ങളും കരിമരുന്നു പ്രകടനവും നടത്താനാണു പദ്ധതി. ഇതിന്റെ ഭാഗമായാണു മത്സരം രാത്രി ഏഴിലേക്കു മാറ്റിയത്. എന്നാൽ, 2006 മുതലുള്ള ലോകകപ്പുകളിൽ ആതിഥേയ രാജ്യമാണ് ഉദ്ഘാടനമത്സരം കളിക്കുന്നത്. ഇക്കാരണത്താലാണു ഖത്തറിന്റെ മത്സരം നവംബർ 20ലേക്കു മാറ്റാൻ ശ്രമം നടക്കുന്നത്. അങ്ങനെയെങ്കിൽ നിലവിൽ നവംബർ 21 പ്രാദേശിക സമയം ഉച്ചയ്ക്ക് 1.00ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന നെതർലൻഡ്സ് x സെനഗൽ മത്സരം രാത്രി ഏഴിലേക്കു മാറ്റും.
2002ൽ ജപ്പാനും ദക്ഷിണകൊറിയയും സംയുക്തമായി നടത്തിയ ലോകകപ്പിലാണ് അവസാനമായി ആതിഥേയരല്ലാത്ത രാജ്യം ഉദ്ഘാടനമത്സരം കളിച്ചത്.