സോബിച്ചൻ തറപ്പേൽ
ചെന്നൈ:44-ാമത് ചെസ് ഒളിന്പ്യാഡ് ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനും ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷിനും സ്വർണം. ഒരു മത്സരത്തിൽപ്പോലും തോൽക്കാതെയാണ് സരിൻ സ്വർണം നേടിയത്.
ബോർഡ് രണ്ടിലാണ് സരിന്റെ വിജയം. ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചതിൽ നിർണായക ജയവും നിഹാൽ സരിന്റേതായിരുന്നു. ബോർഡ് മൂന്നിൽ ഗുകേഷ് സ്വർണം നേടി. ഇവരെക്കൂടാതെ ഇംഗ്ലണ്ടിന്റെ ഡേവിഡ് ഹോവെൽ, ഉസ്ബക്കിസ്ഥാന്റെ ജഹാംഗിർ വാഖിഡോവ്, പോളണ്ടിന്റെ മത്തേയൂസ് ബാർട്ടെൽ എന്നിവരും സ്വർണം സ്വന്തമാക്കി.
വ്യക്തിഗതയിനത്തിൽ നൽകുന്ന ബോർഡ് പ്രൈസിൽ ഇന്ത്യൻ താരങ്ങളാണ് കൂടുതൽ മെഡൽ നേടിയത്. മത്സരത്തിലെ പെർഫോമൻസ് റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ മെഡൽ നിശ്ചയിക്കുന്നത്. മാഗ്നസ് കാൾസണ്, ഫബിയാനോ കരുവാന, അനിഷ് ഗിരി എന്നീ മഹാരഥന്മാർ മത്സരിച്ച ഒന്നാം ബോർഡിൽ ഗുകേഷും രണ്ടാം ബോർഡിൽ നിഹാൽ സരിനും സ്വർണം കരസ്ഥമാക്കി എന്നതാണ് ശ്രദ്ധേയം. എ ടീമിൽ മൂന്നാം ബോർഡിൽ മത്സരിച്ച നാഷണൽ ചാന്പ്യൻ അർജുൻ എറിഗെസി വെള്ളി നേടി. തമിഴ്നാട്ടിൽ നിന്നുള്ള സഹോദരങ്ങളായ ആർ. പ്രജ്ഞാനന്ദയും ആർ. വൈശാലിക്കുമൊപ്പം ടാനിയ സച്ദേവും ദിവ്യ ദേശ്മുഖും വെങ്കലജേതാക്കളായി.
പുരുഷ വെങ്കലം
ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യയുടെ യുവനിര അണിനിരന്ന ബി ടീം വെങ്കലം കരസ്ഥമാക്കി. അവസാന റൗണ്ടിൽ ബി ടീം ശക്തരായ ജർമനിയെ 3-1ന് കീഴടക്കിയെങ്കിലും ഒരുപോയിന്റിനു മുന്നിലായിരുന്ന ഉസ്ബക്കിസ്ഥാനും അർമേനിയയും വിജയിച്ച് യഥാക്രമം സ്വർണവും വെള്ളിയും കരസ്ഥമാക്കി. 18 പോയിന്റുമായി ഇന്ത്യ മൂന്നാമത് ഫിനിഷ് ചെയ്തു.
നിഹാൽ സരിൻ, ഡി. ഗുകേഷ്, ആർ. പ്രജ്ഞാനന്ദ, റൗനാക് സദ്വാനി, ബി. അധിപൻ എന്നിവരാണ് വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ. നിഹാലും റൗനാക്കും അവസാന റൗണ്ടിൽ നേടിയ വിജയം മെഡൽ നേട്ടത്തിൽ നിർണായകമായി. ഇന്ത്യ എ ടീം അമേരിക്കയുമായി സമനില പാലിച്ച് നാലാം സ്ഥാനം നേടിയെടുത്തു. സി ടീം കസാക്കിസ്ഥാനുമായി സമനില പാലിച്ച് 31-ാമതായി.
വനിതാ വെങ്കലം
വനിതാ വിഭാഗത്തിൽ ഇന്ത്യ എ ടീം വെങ്കലം നേടി. പോയിന്റ് നിലയിൽ ഒറ്റക്കു ലീഡ് ചെയ്ത് സ്വർണ പ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിനിറങ്ങിയ എ ടീം അമേരിക്കയോട് തോറ്റതാണ് തിരിച്ചടിയായത്.
കൊണേരു ഹന്പിയും ആർ. വൈശാലിയും എതിരാളികളോട് സമനില പാലിച്ചപ്പോൾ ഇതുവരെ മികച്ച ഫോമിലായിരുന്ന ടാനിയ സച്ദേവിനും ബക്തി കുൽക്കർണിക്കും അടിപതറി. 18 പോയിന്റുമായി യുക്രെയ്നും ജോർജിയയും യഥാക്രമം സ്വർണവും വെള്ളിയും നേടിയപ്പോൾ 17 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഡി. ഹരിക ഈ റൗണ്ടിൽ ടീമിലെ റിസർവ് താരമായിരുന്നു.
ചെന്നൈ:44-ാമത് ചെസ് ഒളിന്പ്യാഡ് ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനും ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷിനും സ്വർണം. ഒരു മത്സരത്തിൽപ്പോലും തോൽക്കാതെയാണ് സരിൻ സ്വർണം നേടിയത്.
ബോർഡ് രണ്ടിലാണ് സരിന്റെ വിജയം. ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചതിൽ നിർണായക ജയവും നിഹാൽ സരിന്റേതായിരുന്നു. ബോർഡ് മൂന്നിൽ ഗുകേഷ് സ്വർണം നേടി. ഇവരെക്കൂടാതെ ഇംഗ്ലണ്ടിന്റെ ഡേവിഡ് ഹോവെൽ, ഉസ്ബക്കിസ്ഥാന്റെ ജഹാംഗിർ വാഖിഡോവ്, പോളണ്ടിന്റെ മത്തേയൂസ് ബാർട്ടെൽ എന്നിവരും സ്വർണം സ്വന്തമാക്കി.
വ്യക്തിഗതയിനത്തിൽ നൽകുന്ന ബോർഡ് പ്രൈസിൽ ഇന്ത്യൻ താരങ്ങളാണ് കൂടുതൽ മെഡൽ നേടിയത്. മത്സരത്തിലെ പെർഫോമൻസ് റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ മെഡൽ നിശ്ചയിക്കുന്നത്. മാഗ്നസ് കാൾസണ്, ഫബിയാനോ കരുവാന, അനിഷ് ഗിരി എന്നീ മഹാരഥന്മാർ മത്സരിച്ച ഒന്നാം ബോർഡിൽ ഗുകേഷും രണ്ടാം ബോർഡിൽ നിഹാൽ സരിനും സ്വർണം കരസ്ഥമാക്കി എന്നതാണ് ശ്രദ്ധേയം. എ ടീമിൽ മൂന്നാം ബോർഡിൽ മത്സരിച്ച നാഷണൽ ചാന്പ്യൻ അർജുൻ എറിഗെസി വെള്ളി നേടി. തമിഴ്നാട്ടിൽ നിന്നുള്ള സഹോദരങ്ങളായ ആർ. പ്രജ്ഞാനന്ദയും ആർ. വൈശാലിക്കുമൊപ്പം ടാനിയ സച്ദേവും ദിവ്യ ദേശ്മുഖും വെങ്കലജേതാക്കളായി.
പുരുഷ വെങ്കലം
ഓപ്പണ്‍ വിഭാഗത്തിൽ ഇന്ത്യയുടെ യുവനിര അണിനിരന്ന ബി ടീം വെങ്കലം കരസ്ഥമാക്കി. അവസാന റൗണ്ടിൽ ബി ടീം ശക്തരായ ജർമനിയെ 3-1ന് കീഴടക്കിയെങ്കിലും ഒരുപോയിന്റിനു മുന്നിലായിരുന്ന ഉസ്ബക്കിസ്ഥാനും അർമേനിയയും വിജയിച്ച് യഥാക്രമം സ്വർണവും വെള്ളിയും കരസ്ഥമാക്കി. 18 പോയിന്റുമായി ഇന്ത്യ മൂന്നാമത് ഫിനിഷ് ചെയ്തു.
നിഹാൽ സരിൻ, ഡി. ഗുകേഷ്, ആർ. പ്രജ്ഞാനന്ദ, റൗനാക് സദ്വാനി, ബി. അധിപൻ എന്നിവരാണ് വെങ്കലം നേടിയ ഇന്ത്യൻ ടീം അംഗങ്ങൾ. നിഹാലും റൗനാക്കും അവസാന റൗണ്ടിൽ നേടിയ വിജയം മെഡൽ നേട്ടത്തിൽ നിർണായകമായി. ഇന്ത്യ എ ടീം അമേരിക്കയുമായി സമനില പാലിച്ച് നാലാം സ്ഥാനം നേടിയെടുത്തു. സി ടീം കസാക്കിസ്ഥാനുമായി സമനില പാലിച്ച് 31-ാമതായി.
വനിതാ വെങ്കലം
വനിതാ വിഭാഗത്തിൽ ഇന്ത്യ എ ടീം വെങ്കലം നേടി. പോയിന്റ് നിലയിൽ ഒറ്റക്കു ലീഡ് ചെയ്ത് സ്വർണ പ്രതീക്ഷയുമായി അവസാന റൗണ്ട് മത്സരത്തിനിറങ്ങിയ എ ടീം അമേരിക്കയോട് തോറ്റതാണ് തിരിച്ചടിയായത്.
കൊണേരു ഹന്പിയും ആർ. വൈശാലിയും എതിരാളികളോട് സമനില പാലിച്ചപ്പോൾ ഇതുവരെ മികച്ച ഫോമിലായിരുന്ന ടാനിയ സച്ദേവിനും ബക്തി കുൽക്കർണിക്കും അടിപതറി. 18 പോയിന്റുമായി യുക്രെയ്നും ജോർജിയയും യഥാക്രമം സ്വർണവും വെള്ളിയും നേടിയപ്പോൾ 17 പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഡി. ഹരിക ഈ റൗണ്ടിൽ ടീമിലെ റിസർവ് താരമായിരുന്നു.