ട്രിനിഡാഡ്: 600 ട്വന്റി-20 മത്സരങ്ങളെന്ന നാഴികക്കല്ല് പിന്നിട്ട് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം കിറോണ്‍ പൊള്ളാർഡ്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണു പൊള്ളാർഡ്. ദി ഹണ്‍ഡ്രഡ് ടൂർണമെന്റിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരേ ലണ്ടൻ സ്പിരിറ്റ്സിനുവേണ്ടി കളിക്കാനിറങ്ങിയപ്പോഴാണു താരം ഈ നേട്ടം പേരിലെഴുതിയത്. 11 പന്തിൽനിന്നു ഒരു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 34 റണ്‍സ് അടിച്ചുകൂട്ടി പൊള്ളാർഡ് നേട്ടം അവിസ്മരണീയമാക്കി.
600 ട്വന്റി-20 മത്സരങ്ങളിൽനിന്ന് 31.34 ശരാശരിയിൽ 11,723 റണ്‍സാണു പൊള്ളാർഡിന്റെ നേട്ടം. ഉയർന്ന സ്കോർ 104. 56 പന്തിൽനിന്നായിരുന്നു ഈ സെഞ്ചുറി. ബൗളിംഗിലും മികച്ച റിക്കാർഡുള്ള പൊള്ളാർഡിന്റെ പേരിൽ 309 വിക്കറ്റുകളുണ്ട്.
15/4 എന്നതാണു മികച്ച പ്രകടനം. രണ്ടാം സ്ഥാനത്തുള്ള ഡ്വെയ്ൻ ബ്രാവോ (543) യേക്കാൾ 57 മത്സരങ്ങൾ പൊള്ളാർഡ് കൂടുതൽ കളിച്ചു. ഷോയബ് മാലിക് (472), ക്രിസ് ഗെയിൽ (463), രവി ബൊപ്പാര (426) എന്നിവരാണു മത്സരങ്ങളിൽ മറ്റ് മുന്പന്മാർ.
600 ട്വന്റി-20 മത്സരങ്ങളിൽനിന്ന് 31.34 ശരാശരിയിൽ 11,723 റണ്‍സാണു പൊള്ളാർഡിന്റെ നേട്ടം. ഉയർന്ന സ്കോർ 104. 56 പന്തിൽനിന്നായിരുന്നു ഈ സെഞ്ചുറി. ബൗളിംഗിലും മികച്ച റിക്കാർഡുള്ള പൊള്ളാർഡിന്റെ പേരിൽ 309 വിക്കറ്റുകളുണ്ട്.
15/4 എന്നതാണു മികച്ച പ്രകടനം. രണ്ടാം സ്ഥാനത്തുള്ള ഡ്വെയ്ൻ ബ്രാവോ (543) യേക്കാൾ 57 മത്സരങ്ങൾ പൊള്ളാർഡ് കൂടുതൽ കളിച്ചു. ഷോയബ് മാലിക് (472), ക്രിസ് ഗെയിൽ (463), രവി ബൊപ്പാര (426) എന്നിവരാണു മത്സരങ്ങളിൽ മറ്റ് മുന്പന്മാർ.