ബെർമിംഗ്ഹാം: 22-ാം കോമണ്‍വെൽത്ത് ഗെയിംസ് പോരാട്ടത്തിനു തിരശീല വീണു. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലാണ് ബെർമിംഗ്ഹാം ഗെയിംസിൽ ഇന്ത്യ സ്വന്തമാക്കിയത്. സ്വർണംകൊണ്ട് തുലാഭാരം നടത്തിയാണ് ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തതെന്നു പറയാം.
കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ ഇത്തവണ നടത്തിയത് എന്ന് പറഞ്ഞാൽ നെറ്റി ചുളിക്കേണ്ട. 2010 ഡൽഹി കോമണ്‍വെൽത്ത് ഗെയിംസിൽ 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും ഉൾപ്പെടെ ആകെ 101 മെഡൽ നേടിയത് മറന്നതല്ല. പിന്നെ എങ്ങനെ 2022 ബെർമിംഗ്ഹാം ഗെയിംസ് ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച പോരാട്ടം ആകും എന്നാണെങ്കിൽ അതിനുള്ള ഉത്തരം.
2002, 2010, 2018 ഗെയിംസുകൾ
ഡൽഹിയിൽ 2010ൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിലാണ് ഇന്ത്യ ചരിത്രത്തിൽ മെഡൽ നേട്ടത്തിൽ മൂന്ന് അക്കം കണ്ടത്. ഏറ്റവും കൂടുതൽ സ്വർണം നേടിയതും ആ ഗെയിംസിൽ. 2002ൽ മാഞ്ചസ്റ്ററിൽ നടന്ന ഗെയിംസിൽ ഇന്ത്യ നേടിയത് 30 സ്വർണം, 22 വെള്ളി, 17 വെങ്കലം എന്നിങ്ങനെ 69 മെഡൽ. 2018 ഗോൾഡ് കോസ്റ്റിൽ വച്ച് ഇന്ത്യ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലും ഉൾപ്പെടെ 66 മെഡലും നേടിയിരുന്നു. ബെർമിംഗ്ഹാമിലേതിനേക്കാൾ മുന്നിലാണ് ഈ കണക്കുകൾ പക്ഷേ...
ഷൂട്ടിംഗ് ഇല്ല ഭായ്...
കോമണ്‍വെൽത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള കണക്കുകളിൽ ബെർമിംഗ്ഹാം ഗെയിംസ് 22 സ്വർണവുമായി നാലാം സ്ഥാനത്താണ്. എന്നാൽ, ബെർമിംഗ്ഹാമിൽ ഷൂട്ടിംഗ് എന്ന ഇന്ത്യയുടെ സ്വർണ വേട്ട ഇനം ഇല്ലായിരുന്നു എന്നത് മറക്കരുത്. ഒപ്പം അന്പെയ്ത്തും ഇത്തവണത്തെ ഗെയിംസിൽ ഇല്ലായിരുന്നു. 2010, 2002, 2018 ഗെയിംസുകളിൽ ഇന്ത്യ നേടിയ സ്വർണ മെഡൽ കണക്കിൽ ഷൂട്ടിംഗിന്റെ പങ്ക് വലുതായിരുന്നു.
ഷൂട്ടിംഗ് കണക്ക്
2010ൽ ഇന്ത്യ നേടിയ 38 സ്വർണത്തിൽ 14 സ്വർണം എത്തിയത് ഷൂട്ടിംഗിലൂടെ മാത്രം. അന്പെയ്ത്തിലൂടെ മൂന്ന് സ്വർണവും നേടി. അതായത് ഷൂട്ടിംഗ്, അന്പെയ്ത്ത് ഇനങ്ങളിലൂടെ 17 സ്വർണം ഇന്ത്യയുടെ അക്കൗണ്ടിലെത്തി. 38ൽ നിന്ന് 17 പോയാൽ 21 സ്വർണം. ബെർമിംഗ്ഹാമിൽ ഈ രണ്ട് ഇനവും ഇല്ലായിരുന്നു. ഇന്ത്യ പക്ഷേ, 22 സ്വർണം നേടി.
2002ൽ 30 സ്വർണം നേടിയതാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഗെയിംസിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണവേട്ട. അഭിനവ് ബിദ്രയും ജസ്പാൽ റാണയും രാജ്യവർധൻ സിംഗ് റാത്തോഡും എല്ലാം ചേർന്ന് 14 സ്വർണമാണ് അന്ന് വെടിവച്ചിട്ടത്. 30ൽ നിന്ന് 14 ഷൂട്ടിംഗ് സ്വർണം കുറച്ചാൽ 16ലേക്ക് ചുരുങ്ങും.
2018 ഗോൾഡ് കോസ്റ്റിലും മാറ്റമില്ല. 26 സ്വർണം അടക്കം 66 മെഡൽ നേടിയതിൽ ഏഴ് സ്വർണം ഉൾപ്പെടെ 16 മെഡൽ ഷൂട്ടിംഗിലൂടെയാണ് ഇന്ത്യ നേടിയത്. 2006 മെൽബണ്‍ ഗെയിംസിൽ 22 സ്വർണം നേടിയപ്പോൾ 16 എണ്ണം എത്തിയത് ഷൂട്ടിംഗ് റേഞ്ചിൽനിന്നായിരുന്നു.
നീരജിന്റെ അഭാവം
അത്ലറ്റിക്സിൽ ജാവലിൻത്രോയിൽ ഒളിന്പിക്, ലോക ചാന്പ്യൻഷിപ്പ് മെഡൽ ജേതാവായ നീരജ് ചോപ്രയുടെ അഭാവം ഇന്ത്യക്ക് ഒരു സ്വർണം കുറച്ചെന്നു പറയാം. നീരജ് എത്തുകയും ഗോൾഡ് കോസ്റ്റിലെ സ്വർണനേട്ടം ബെർമിംഗ്ഹാമിൽ ആവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ അക്കൗണ്ടിൽ ഒരു മെഡൽകൂടി എത്തുമായിരുന്നു.
ചുരുക്കത്തിൽ ഷൂട്ടിംഗ്, അന്പെയ്ത്ത് ഇനങ്ങൾ ഇല്ലാതെ ബെർമിംഗ്ഹാമിൽ ഇന്ത്യ 22 സ്വർണം നേടിയതാണ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം എന്ന് പറയേണ്ടിവരും.
കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ ഇത്തവണ നടത്തിയത് എന്ന് പറഞ്ഞാൽ നെറ്റി ചുളിക്കേണ്ട. 2010 ഡൽഹി കോമണ്‍വെൽത്ത് ഗെയിംസിൽ 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും ഉൾപ്പെടെ ആകെ 101 മെഡൽ നേടിയത് മറന്നതല്ല. പിന്നെ എങ്ങനെ 2022 ബെർമിംഗ്ഹാം ഗെയിംസ് ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച പോരാട്ടം ആകും എന്നാണെങ്കിൽ അതിനുള്ള ഉത്തരം.
2002, 2010, 2018 ഗെയിംസുകൾ
ഡൽഹിയിൽ 2010ൽ നടന്ന കോമണ്‍വെൽത്ത് ഗെയിംസിലാണ് ഇന്ത്യ ചരിത്രത്തിൽ മെഡൽ നേട്ടത്തിൽ മൂന്ന് അക്കം കണ്ടത്. ഏറ്റവും കൂടുതൽ സ്വർണം നേടിയതും ആ ഗെയിംസിൽ. 2002ൽ മാഞ്ചസ്റ്ററിൽ നടന്ന ഗെയിംസിൽ ഇന്ത്യ നേടിയത് 30 സ്വർണം, 22 വെള്ളി, 17 വെങ്കലം എന്നിങ്ങനെ 69 മെഡൽ. 2018 ഗോൾഡ് കോസ്റ്റിൽ വച്ച് ഇന്ത്യ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലും ഉൾപ്പെടെ 66 മെഡലും നേടിയിരുന്നു. ബെർമിംഗ്ഹാമിലേതിനേക്കാൾ മുന്നിലാണ് ഈ കണക്കുകൾ പക്ഷേ...
ഷൂട്ടിംഗ് ഇല്ല ഭായ്...
കോമണ്‍വെൽത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള കണക്കുകളിൽ ബെർമിംഗ്ഹാം ഗെയിംസ് 22 സ്വർണവുമായി നാലാം സ്ഥാനത്താണ്. എന്നാൽ, ബെർമിംഗ്ഹാമിൽ ഷൂട്ടിംഗ് എന്ന ഇന്ത്യയുടെ സ്വർണ വേട്ട ഇനം ഇല്ലായിരുന്നു എന്നത് മറക്കരുത്. ഒപ്പം അന്പെയ്ത്തും ഇത്തവണത്തെ ഗെയിംസിൽ ഇല്ലായിരുന്നു. 2010, 2002, 2018 ഗെയിംസുകളിൽ ഇന്ത്യ നേടിയ സ്വർണ മെഡൽ കണക്കിൽ ഷൂട്ടിംഗിന്റെ പങ്ക് വലുതായിരുന്നു.
ഷൂട്ടിംഗ് കണക്ക്
2010ൽ ഇന്ത്യ നേടിയ 38 സ്വർണത്തിൽ 14 സ്വർണം എത്തിയത് ഷൂട്ടിംഗിലൂടെ മാത്രം. അന്പെയ്ത്തിലൂടെ മൂന്ന് സ്വർണവും നേടി. അതായത് ഷൂട്ടിംഗ്, അന്പെയ്ത്ത് ഇനങ്ങളിലൂടെ 17 സ്വർണം ഇന്ത്യയുടെ അക്കൗണ്ടിലെത്തി. 38ൽ നിന്ന് 17 പോയാൽ 21 സ്വർണം. ബെർമിംഗ്ഹാമിൽ ഈ രണ്ട് ഇനവും ഇല്ലായിരുന്നു. ഇന്ത്യ പക്ഷേ, 22 സ്വർണം നേടി.
2002ൽ 30 സ്വർണം നേടിയതാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഗെയിംസിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണവേട്ട. അഭിനവ് ബിദ്രയും ജസ്പാൽ റാണയും രാജ്യവർധൻ സിംഗ് റാത്തോഡും എല്ലാം ചേർന്ന് 14 സ്വർണമാണ് അന്ന് വെടിവച്ചിട്ടത്. 30ൽ നിന്ന് 14 ഷൂട്ടിംഗ് സ്വർണം കുറച്ചാൽ 16ലേക്ക് ചുരുങ്ങും.
2018 ഗോൾഡ് കോസ്റ്റിലും മാറ്റമില്ല. 26 സ്വർണം അടക്കം 66 മെഡൽ നേടിയതിൽ ഏഴ് സ്വർണം ഉൾപ്പെടെ 16 മെഡൽ ഷൂട്ടിംഗിലൂടെയാണ് ഇന്ത്യ നേടിയത്. 2006 മെൽബണ്‍ ഗെയിംസിൽ 22 സ്വർണം നേടിയപ്പോൾ 16 എണ്ണം എത്തിയത് ഷൂട്ടിംഗ് റേഞ്ചിൽനിന്നായിരുന്നു.
നീരജിന്റെ അഭാവം
അത്ലറ്റിക്സിൽ ജാവലിൻത്രോയിൽ ഒളിന്പിക്, ലോക ചാന്പ്യൻഷിപ്പ് മെഡൽ ജേതാവായ നീരജ് ചോപ്രയുടെ അഭാവം ഇന്ത്യക്ക് ഒരു സ്വർണം കുറച്ചെന്നു പറയാം. നീരജ് എത്തുകയും ഗോൾഡ് കോസ്റ്റിലെ സ്വർണനേട്ടം ബെർമിംഗ്ഹാമിൽ ആവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ അക്കൗണ്ടിൽ ഒരു മെഡൽകൂടി എത്തുമായിരുന്നു.
ചുരുക്കത്തിൽ ഷൂട്ടിംഗ്, അന്പെയ്ത്ത് ഇനങ്ങൾ ഇല്ലാതെ ബെർമിംഗ്ഹാമിൽ ഇന്ത്യ 22 സ്വർണം നേടിയതാണ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം എന്ന് പറയേണ്ടിവരും.