ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത്. ഗെയിംസിന്റെ അവസാനദിനമായ ഇന്നലെ സ്വർണവും വെങ്കലവുമടക്കം രണ്ടു മെഡലുകൾ കൂടി ഇന്ത്യ സ്വന്തമാക്കി. പുരുഷ സിംഗിൾസിൽ അചന്ത ശരത് കമൽ സ്വർണവും സത്തിയൻ ജ്ഞാനശേഖരൻ വെങ്കലവും നേടി.
ലോക 20-ാം നന്പർ താരം ബ്രിട്ടന്റെ ലിയാം പിച്ച്ഫോഡിനെയാണ് 40 വയസുകാരൻ ശരത് ഫൈനലിൽ കീഴടക്കിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു ഇന്ത്യൻ സൂപ്പർ താരത്തിന്റെ ഗംഭീര തിരിച്ചുവരവ് (4-1). 2022 കോമണ്‍വെൽത്ത് ഗെയിംസിൽ ശരത് കമലിന്റെ നാലാം മെഡലാണിത്.
സിംഗിൾസ് സ്വർണത്തിനു പുറമേ മിക്സഡ് ഡബിൾസിലും പുരുഷ ടീം വിഭാഗത്തിലും സ്വർണം നേടിയ ലോക 39-ാം റാങ്കുകാരനായ ശരത്, പുരുഷ ഡബിൾസിൽ വെള്ളിയും നേടി.
16 വർഷത്തിനുശേഷമാണ് കമൽ കോമണ്‍വെൽത്ത് സിംഗിൾസിൽ സ്വർണം നേടുന്നത്. ഇതിനുമുന്‍പ് മെൽബണിലായിരുന്നു കമലിന്റെ സിംഗിൾസ് സുവർണനേട്ടം. കമലിന്റെ 13-ാം കോമണ്‍വെൽത്ത് ഗെയിംസ് മെഡലാണിത്. ഇതിൽ ഏഴു സ്വർണവും ഉൾപ്പെടും.
ടേബിൾ ടെന്നീസിൽ വെങ്കലത്തിനായുള്ള പ്ലേ ഓഫ് മത്സരത്തിൽ ഇന്ത്യൻ താരം ജി. സത്തിയൻ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്കാളിനെ കീഴടക്കി. ഏഴു ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണു സത്തിയന്റെ വിജയം (4-3).
ലോക 20-ാം നന്പർ താരം ബ്രിട്ടന്റെ ലിയാം പിച്ച്ഫോഡിനെയാണ് 40 വയസുകാരൻ ശരത് ഫൈനലിൽ കീഴടക്കിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു ഇന്ത്യൻ സൂപ്പർ താരത്തിന്റെ ഗംഭീര തിരിച്ചുവരവ് (4-1). 2022 കോമണ്‍വെൽത്ത് ഗെയിംസിൽ ശരത് കമലിന്റെ നാലാം മെഡലാണിത്.
സിംഗിൾസ് സ്വർണത്തിനു പുറമേ മിക്സഡ് ഡബിൾസിലും പുരുഷ ടീം വിഭാഗത്തിലും സ്വർണം നേടിയ ലോക 39-ാം റാങ്കുകാരനായ ശരത്, പുരുഷ ഡബിൾസിൽ വെള്ളിയും നേടി.
16 വർഷത്തിനുശേഷമാണ് കമൽ കോമണ്‍വെൽത്ത് സിംഗിൾസിൽ സ്വർണം നേടുന്നത്. ഇതിനുമുന്‍പ് മെൽബണിലായിരുന്നു കമലിന്റെ സിംഗിൾസ് സുവർണനേട്ടം. കമലിന്റെ 13-ാം കോമണ്‍വെൽത്ത് ഗെയിംസ് മെഡലാണിത്. ഇതിൽ ഏഴു സ്വർണവും ഉൾപ്പെടും.
ടേബിൾ ടെന്നീസിൽ വെങ്കലത്തിനായുള്ള പ്ലേ ഓഫ് മത്സരത്തിൽ ഇന്ത്യൻ താരം ജി. സത്തിയൻ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്കാളിനെ കീഴടക്കി. ഏഴു ഗെയിം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണു സത്തിയന്റെ വിജയം (4-3).