മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദർ, ദാമോ, സാഗർ, പന്ന, റേവ എന്നീ സ്ഥലങ്ങളിലാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങൾക്കു പകരം ബന്ധുക്കളായ പുരുഷന്മാർ സത്യപ്രതിജ്ഞ ചെയ്ത്. സാഗറിലെ ജയ്സി നഗർ ഗ്രാമത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10 വനിതാ അംഗങ്ങളിൽ മൂന്നുപേർ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
വനിതാസംവരണം വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന വനിതകളെ നോക്കുകുത്തിയാക്കി പുരുഷന്മാരാണ് ഭരണം നടത്തുന്നതെന്നത് രാജ്യത്തൊട്ടാകെയുള്ള ആരോപണമാണ്. എന്നാലിതാ, അത്തരം മുഖംമൂടികൾപോലും ആവശ്യമില്ലെന്ന മട്ടിൽ, വിജയിച്ച വനിതകൾക്കു പകരം അവരുടെ ഭർത്താക്കന്മരോ മറ്റു ബന്ധുക്കളോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കുന്നു. വനിതാ ശക്തീകരണത്തിനു മാത്രമല്ല ജനാധിപത്യത്തിനു തന്നെ അപമാനമായിരിക്കുകയാണ് സംഭവം.
മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദർ, ദാമോ, സാഗർ, പന്ന, റേവ എന്നീ സ്ഥലങ്ങളിലാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങൾക്കു പകരം ബന്ധുക്കളായ പുരുഷന്മാർ സത്യപ്രതിജ്ഞ ചെയ്ത്. സാഗറിലെ ജയ്സി നഗർ ഗ്രാമത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10 വനിതാ അംഗങ്ങളിൽ മൂന്നുപേർ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. വനിതാമെന്പർമാർ എത്താതിരുന്നതുകൊണ്ടാണ് താൻ ബന്ധുക്കളായ പുരുഷന്മാരെ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേൽക്കാൻ അനുവദിച്ചത് എന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. ദറിലെ സുന്ദ്രേൽ പഞ്ചായത്തിൽ സ്ത്രീകൾക്കുപകരം പുരുഷന്മാരെ സത്യപ്രതിജ്ഞ നടത്താൻ അനുവദിച്ചത് ബിജെപി നേതാവ് രധേശ്യാം കസ്രവാഡിയയുടെ നേതൃത്വത്തിലാണെന്നും റിപ്പോർട്ടുണ്ട്. പല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതകളെ സത്യപ്രതിജ്ഞാ ചടങ്ങിനു വിളിച്ചുപോലുമില്ല. മധ്യപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി ഉമാകാന്ത് ഉംറാവ് പറഞ്ഞത്, ഇത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് എല്ലാ പഞ്ചായത്തുകളും നിർദേശം നൽകിയെന്നുമാണ്. അതേസമയം, ഇത്തരം സംഭവങ്ങൾ ആദ്യത്തേതല്ലെന്നും ദൃശ്യങ്ങൾ പുറത്തായതുകൊണ്ടു മാത്രം വിവാദമായെന്നുമാണു പറയപ്പെടുന്നത്.
1993ൽ ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 33.3 ശതമാനം സംവരണം ഏർപ്പെടുത്തി. 2020ൽ മധ്യപ്രദേശിലും കേരളത്തിലുമുൾപ്പെടെ 20 സംസ്ഥാനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അനുവദിച്ചു. എന്നാൽ, നിയമസഭയിലും ലോക്സഭയിലും വനിതകൾക്ക് മൂന്നിലൊന്നു സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ 1996ൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും ഇതുവരെ പാസായിട്ടില്ല. സ്ത്രീശക്തീകരണത്തെക്കുറിച്ച് എല്ലാ പാർട്ടികളും വാതോരാതെ പ്രസംഗിക്കുന്നുണ്ടെങ്കിലും ഈ ബില്ലിനു മുകളിലുള്ള അടയിരിപ്പ് കാൽ നൂറ്റാണ്ടു പിന്നിട്ടു. പഞ്ചായത്തിൽ വനിതാസംവരണം സാധ്യമായെങ്കിലും അത് ഏതെല്ലാം വിധത്തിൽ അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഇത്തരം കപട സത്യപ്രതിജ്ഞകൾ.
മധ്യപ്രദേശിലെ പല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പു സമയത്തുതന്നെ വനിതാ സ്ഥാനാർഥികളുടെ ഭർത്താക്കന്മാരുടെ ഫോട്ടോ ഉപയോഗിക്കുകയും ‘പഞ്ചായത്ത് പതി’ എന്ന പേരിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പതിയെന്നാൽ ഭർത്താവാണ്. മധ്യപ്രദേശിലെ ദറിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ ഇത്തരം സത്യപ്രതിജ്ഞ നടത്തിയത് ഈ ജനാധിപത്യ-സ്ത്രീശക്തീകരണ വിരുദ്ധ ശ്രമങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നല്കുന്നതിന്റെ തെളിവാണ്. കേരളത്തിലും കർണാടകത്തിലും കോളജുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മത്സരിക്കുന്ന വനിതകളുടെ ഫോട്ടോ പോസ്റ്ററുകളിൽനിന്ന് ഒഴിവാക്കുന്നതു വാർത്തയായിട്ടുണ്ട്. വനിതാ സ്ഥാനാർഥിയുടെ ഫോട്ടോയ്ക്കു പകരം ഭർത്താവിന്റെ ഫോട്ടോ കൊടുക്കുക, കണ്ണുകൾ മാത്രം കാണാവുന്ന ബുർഖയുടെ ചിത്രം പ്രതീകാത്മകമായി കൊടുക്കുക തുടങ്ങിയ പിന്തിരിപ്പൻ ആശയങ്ങൾ നടപ്പാക്കുന്നത് ഇപ്പോഴുമുണ്ടെന്നത് അവിശ്വസനീയമാണെങ്കിലും യാഥാർഥ്യമാണ്.
നമ്മുടെ ജനാധിപത്യത്തിലെ ഇത്തരം അവിശ്വസനീയതകൾ വേറെയുമുണ്ട്. ദിവസങ്ങൾക്കുമുന്പാണ് മധ്യപ്രദേശിൽതന്നെ തോറ്റുപോയ പഞ്ചായത്തംഗത്തെ കളക്ടർ വിജയിയായി പ്രഖ്യാപിച്ചത്. ഇത്തരം ആളുകൾ ആ സ്ഥാനത്തിരിക്കാൻ പാടില്ലെന്നു ഹൈക്കോടതിക്കു പറയേണ്ടിവന്നു. ഗുന്നോർ ജൻപഥ് പഞ്ചായത്തിലെ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു തീരുമാനമെടുത്ത പന്ന ജില്ലാ കളക്ടർ സഞ്ജയ് മിശ്രയാണ് വിവാദത്തിലായത്. കളക്ടർക്കെതിരേ നടപടി ഉണ്ടായേക്കാം. അതുപോലെതന്നെ, വിജയിച്ച വനിതകൾക്കുപകരം ബന്ധുക്കളെ സത്യപ്രതിജ്ഞ ചെയ്യിച്ച സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും സംഭവം വിവാദമായ അന്ന് അർധരാത്രിയിൽ വനിതാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തു. പക്ഷേ, ഇത് ആവർത്തിക്കുകയില്ലെന്ന് ഉറപ്പാകണമെങ്കിൽ വ്യാജ സത്യപ്രതിജ്ഞ നടത്തിയവരെയും അവർക്കു പിന്നിലുള്ള രാഷ്ട്രീയക്കാരെയും തുറുങ്കിലടയ്ക്കണം. പക്ഷേ, ആർക്കും ഉറപ്പില്ല. കാരണം, ഇത്തരം കുറ്റകൃത്യങ്ങളുടെ എഫ്ഐആർ തയാറാക്കുന്ന പോലീസുകാരും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും കുറ്റവാളികൾക്കൊപ്പമായിരിക്കാനാണ് സാധ്യതയേറെ. അവരാണ് കഴിഞ്ഞ 75 വർഷമായി ഇത്തരം അട്ടിമറികളിലൂടെ ജനാധിപത്യത്തെ വരച്ചവരയിൽ നിർത്തുന്നത്.
വനിതാസംവരണം വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന വനിതകളെ നോക്കുകുത്തിയാക്കി പുരുഷന്മാരാണ് ഭരണം നടത്തുന്നതെന്നത് രാജ്യത്തൊട്ടാകെയുള്ള ആരോപണമാണ്. എന്നാലിതാ, അത്തരം മുഖംമൂടികൾപോലും ആവശ്യമില്ലെന്ന മട്ടിൽ, വിജയിച്ച വനിതകൾക്കു പകരം അവരുടെ ഭർത്താക്കന്മരോ മറ്റു ബന്ധുക്കളോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കുന്നു. വനിതാ ശക്തീകരണത്തിനു മാത്രമല്ല ജനാധിപത്യത്തിനു തന്നെ അപമാനമായിരിക്കുകയാണ് സംഭവം.
മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദർ, ദാമോ, സാഗർ, പന്ന, റേവ എന്നീ സ്ഥലങ്ങളിലാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങൾക്കു പകരം ബന്ധുക്കളായ പുരുഷന്മാർ സത്യപ്രതിജ്ഞ ചെയ്ത്. സാഗറിലെ ജയ്സി നഗർ ഗ്രാമത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10 വനിതാ അംഗങ്ങളിൽ മൂന്നുപേർ മാത്രമാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. വനിതാമെന്പർമാർ എത്താതിരുന്നതുകൊണ്ടാണ് താൻ ബന്ധുക്കളായ പുരുഷന്മാരെ സത്യപ്രതിജ്ഞാ ചെയ്ത് അധികാരമേൽക്കാൻ അനുവദിച്ചത് എന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി. ദറിലെ സുന്ദ്രേൽ പഞ്ചായത്തിൽ സ്ത്രീകൾക്കുപകരം പുരുഷന്മാരെ സത്യപ്രതിജ്ഞ നടത്താൻ അനുവദിച്ചത് ബിജെപി നേതാവ് രധേശ്യാം കസ്രവാഡിയയുടെ നേതൃത്വത്തിലാണെന്നും റിപ്പോർട്ടുണ്ട്. പല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതകളെ സത്യപ്രതിജ്ഞാ ചടങ്ങിനു വിളിച്ചുപോലുമില്ല. മധ്യപ്രദേശ് പ്രിൻസിപ്പൽ സെക്രട്ടറി ഉമാകാന്ത് ഉംറാവ് പറഞ്ഞത്, ഇത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന് എല്ലാ പഞ്ചായത്തുകളും നിർദേശം നൽകിയെന്നുമാണ്. അതേസമയം, ഇത്തരം സംഭവങ്ങൾ ആദ്യത്തേതല്ലെന്നും ദൃശ്യങ്ങൾ പുറത്തായതുകൊണ്ടു മാത്രം വിവാദമായെന്നുമാണു പറയപ്പെടുന്നത്.
1993ൽ ഭരണഘടനയുടെ 73-ാം ഭേദഗതിയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 33.3 ശതമാനം സംവരണം ഏർപ്പെടുത്തി. 2020ൽ മധ്യപ്രദേശിലും കേരളത്തിലുമുൾപ്പെടെ 20 സംസ്ഥാനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അനുവദിച്ചു. എന്നാൽ, നിയമസഭയിലും ലോക്സഭയിലും വനിതകൾക്ക് മൂന്നിലൊന്നു സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ 1996ൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും ഇതുവരെ പാസായിട്ടില്ല. സ്ത്രീശക്തീകരണത്തെക്കുറിച്ച് എല്ലാ പാർട്ടികളും വാതോരാതെ പ്രസംഗിക്കുന്നുണ്ടെങ്കിലും ഈ ബില്ലിനു മുകളിലുള്ള അടയിരിപ്പ് കാൽ നൂറ്റാണ്ടു പിന്നിട്ടു. പഞ്ചായത്തിൽ വനിതാസംവരണം സാധ്യമായെങ്കിലും അത് ഏതെല്ലാം വിധത്തിൽ അട്ടിമറിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് ഇത്തരം കപട സത്യപ്രതിജ്ഞകൾ.
മധ്യപ്രദേശിലെ പല പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പു സമയത്തുതന്നെ വനിതാ സ്ഥാനാർഥികളുടെ ഭർത്താക്കന്മാരുടെ ഫോട്ടോ ഉപയോഗിക്കുകയും ‘പഞ്ചായത്ത് പതി’ എന്ന പേരിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. പതിയെന്നാൽ ഭർത്താവാണ്. മധ്യപ്രദേശിലെ ദറിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിൽ ഇത്തരം സത്യപ്രതിജ്ഞ നടത്തിയത് ഈ ജനാധിപത്യ-സ്ത്രീശക്തീകരണ വിരുദ്ധ ശ്രമങ്ങൾക്ക് രാഷ്ട്രീയ പാർട്ടികൾ പിന്തുണ നല്കുന്നതിന്റെ തെളിവാണ്. കേരളത്തിലും കർണാടകത്തിലും കോളജുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മത്സരിക്കുന്ന വനിതകളുടെ ഫോട്ടോ പോസ്റ്ററുകളിൽനിന്ന് ഒഴിവാക്കുന്നതു വാർത്തയായിട്ടുണ്ട്. വനിതാ സ്ഥാനാർഥിയുടെ ഫോട്ടോയ്ക്കു പകരം ഭർത്താവിന്റെ ഫോട്ടോ കൊടുക്കുക, കണ്ണുകൾ മാത്രം കാണാവുന്ന ബുർഖയുടെ ചിത്രം പ്രതീകാത്മകമായി കൊടുക്കുക തുടങ്ങിയ പിന്തിരിപ്പൻ ആശയങ്ങൾ നടപ്പാക്കുന്നത് ഇപ്പോഴുമുണ്ടെന്നത് അവിശ്വസനീയമാണെങ്കിലും യാഥാർഥ്യമാണ്.
നമ്മുടെ ജനാധിപത്യത്തിലെ ഇത്തരം അവിശ്വസനീയതകൾ വേറെയുമുണ്ട്. ദിവസങ്ങൾക്കുമുന്പാണ് മധ്യപ്രദേശിൽതന്നെ തോറ്റുപോയ പഞ്ചായത്തംഗത്തെ കളക്ടർ വിജയിയായി പ്രഖ്യാപിച്ചത്. ഇത്തരം ആളുകൾ ആ സ്ഥാനത്തിരിക്കാൻ പാടില്ലെന്നു ഹൈക്കോടതിക്കു പറയേണ്ടിവന്നു. ഗുന്നോർ ജൻപഥ് പഞ്ചായത്തിലെ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു തീരുമാനമെടുത്ത പന്ന ജില്ലാ കളക്ടർ സഞ്ജയ് മിശ്രയാണ് വിവാദത്തിലായത്. കളക്ടർക്കെതിരേ നടപടി ഉണ്ടായേക്കാം. അതുപോലെതന്നെ, വിജയിച്ച വനിതകൾക്കുപകരം ബന്ധുക്കളെ സത്യപ്രതിജ്ഞ ചെയ്യിച്ച സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും സംഭവം വിവാദമായ അന്ന് അർധരാത്രിയിൽ വനിതാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തു. പക്ഷേ, ഇത് ആവർത്തിക്കുകയില്ലെന്ന് ഉറപ്പാകണമെങ്കിൽ വ്യാജ സത്യപ്രതിജ്ഞ നടത്തിയവരെയും അവർക്കു പിന്നിലുള്ള രാഷ്ട്രീയക്കാരെയും തുറുങ്കിലടയ്ക്കണം. പക്ഷേ, ആർക്കും ഉറപ്പില്ല. കാരണം, ഇത്തരം കുറ്റകൃത്യങ്ങളുടെ എഫ്ഐആർ തയാറാക്കുന്ന പോലീസുകാരും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരും കുറ്റവാളികൾക്കൊപ്പമായിരിക്കാനാണ് സാധ്യതയേറെ. അവരാണ് കഴിഞ്ഞ 75 വർഷമായി ഇത്തരം അട്ടിമറികളിലൂടെ ജനാധിപത്യത്തെ വരച്ചവരയിൽ നിർത്തുന്നത്.