ബെർമിംഗ്ഹാം: ട്രിപ്പിൾ ജംപിൽ ചരിത്രമെഴുതി മലയാളി താരങ്ങൾ. കോമൺവെൽത്ത് ഗെയിംസിൽ എൽദോസ് പോൾ സ്വർണവും അബ്ദുള്ള അബൂബക്കർ വെള്ളിയും നേടി. 17.03 മീറ്റർ ചാടിയാണ് എറണാകുളം സ്വദേശിയായ എൽദോസ് പോൾ പൊന്നണിഞ്ഞത്. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ട്രിപ്പിൾജംപിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ സ്വർണം. കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുള്ള അബൂബക്കർ 17.02 മീറ്റർ ചാടിയാണ് വെള്ളി നേടിയത്.ഇത് കേരളത്തിനും ഇന്ത്യക്കും മറ്റൊരഭിമാനമായി.
കരിയറിലെ ഏറ്റവും മികച്ച ദൂരം കുറിച്ചായിരുന്നു എൽദോസ് സ്വർണത്തിൽ മുത്തമിട്ടത്. ബെർമുഡയുടെ ജാ എൻഹായ് പെറിൻചീഫിനാണ് (16.92) വെങ്കലം.
ഇരുപത്തഞ്ചുകാരനായ എൽദോസ് പോൾ മൂന്നാം ശ്രമത്തിലാണ് സുവർണദൂരം താണ്ടിയത്. 14.62, 16.30, 17.03, 16.43, 16.63, 16.11 എന്നിങ്ങനെയായിരുന്നു ബെർമിംഗ്ഹാമിൽ മലയാളി താരത്തിന്റെ ജംപ്. അബ്ദുള്ള അബൂബക്കർ അഞ്ചാം ശ്രമത്തിലാണ് വെള്ളിയിലേക്ക് പറന്നിറങ്ങിയത്.
ആദ്യ മലയാളി
കോമണ്‍വെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രവും എൽദോസ് പോൾ കുറിച്ചു. ഒറിഗണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ചശേഷമായിരുന്നു എൽദോസ് പോൾ ബെർമിംഗ്ഹാമിലേക്ക് എത്തിയത്. ലോക ചാന്പ്യൻഷിപ്പ് ട്രിപ്പിൾജംപ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരമാണ് എൽദോസ്.
കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആകെ നാല് മെഡലുകളാണ് മുന്‍പ് ട്രിപ്പിൾജംപിലൂടെ ഇന്ത്യക്കു ലഭിച്ചത്. 2010 ഡൽഹി കോമണ്‍വെൽത്ത് ഗെയിംസിൽ മലയാളിയായ രഞ്ജിത് മഹേശ്വരി വെങ്കലം നേടിയിരുന്നു. മൊഹീന്ദർ സിംഗ് ഗിൽ (1970- വെങ്കലം, 1974- വെള്ളി), അർപീന്ദർ സിംഗ് (2014 - വെങ്കലം) എന്നിവരാണ് മുന്‍പ് ട്രിപ്പിൾജംപിലൂടെ ഇന്ത്യക്കു മെഡൽ സമ്മാനിച്ചവർ. സ്വർണവും വെള്ളിയും ഒരുമിച്ച് ഇതാദ്യം.
സുരേഷ് ബാബു (1978 - ലോംഗ്ജംപ് വെങ്കലം), അഞ്ജു ബോബി ജോർജ് (2002 - ലോംഗ്ജംപ് വെങ്കലം), എം.എ. പ്രജുഷ (2010 - ലോംഗ്ജംപ് വെള്ളി) എന്നിവരാണ് കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ അത്ലറ്റിക്സിലൂടെ വ്യക്തിഗത മെഡൽ നേടിയ മലയാളികൾ.
കേരളത്തിന് അഭിമാനം
2022 കോമണ്‍വെൽത്ത് ഗെയിംസിൽ കേരളത്തിന് അഭിമാനം നൽകുന്ന പ്രകടനങ്ങളാണ് മലയാളി താരങ്ങൾ ബെർമിംഗ്ഹാമിൽ ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. ഒരു സ്വർണവും മൂന്നു വെള്ളിയും ഉൾപ്പെടെ നാലു മെഡൽ ഇതുവരെ മലയാളികൾ സ്വന്തമാക്കി.
എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവരുടെ നേട്ടത്തിനൊപ്പം പുരുഷ ലോംഗ്ജംപിൽ എം. ശ്രീശങ്കറിന്റെ വെള്ളിയാണ് വ്യക്തിഗത ഇനത്തിലൂടെ കേരളത്തിന് അഭിമാനനിമിഷം സമ്മാനിച്ചത്. ഈ മൂന്ന് വ്യക്തിഗത മെഡലും ജംപിംഗ് പിറ്റിൽ ആണെന്നതും ശ്രദ്ധേയം.
ബാഡ്മിന്റണ്‍ ടീം ഇനത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീം അംഗമായ ട്രീസ ജോളിയാണ് ഇത്തവണ കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മറ്റൊരു മലയാളി.
കരിയറിലെ ഏറ്റവും മികച്ച ദൂരം കുറിച്ചായിരുന്നു എൽദോസ് സ്വർണത്തിൽ മുത്തമിട്ടത്. ബെർമുഡയുടെ ജാ എൻഹായ് പെറിൻചീഫിനാണ് (16.92) വെങ്കലം.
ഇരുപത്തഞ്ചുകാരനായ എൽദോസ് പോൾ മൂന്നാം ശ്രമത്തിലാണ് സുവർണദൂരം താണ്ടിയത്. 14.62, 16.30, 17.03, 16.43, 16.63, 16.11 എന്നിങ്ങനെയായിരുന്നു ബെർമിംഗ്ഹാമിൽ മലയാളി താരത്തിന്റെ ജംപ്. അബ്ദുള്ള അബൂബക്കർ അഞ്ചാം ശ്രമത്തിലാണ് വെള്ളിയിലേക്ക് പറന്നിറങ്ങിയത്.
ആദ്യ മലയാളി
കോമണ്‍വെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രവും എൽദോസ് പോൾ കുറിച്ചു. ഒറിഗണ്‍ ലോക ചാന്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ചശേഷമായിരുന്നു എൽദോസ് പോൾ ബെർമിംഗ്ഹാമിലേക്ക് എത്തിയത്. ലോക ചാന്പ്യൻഷിപ്പ് ട്രിപ്പിൾജംപ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ താരമാണ് എൽദോസ്.
കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ആകെ നാല് മെഡലുകളാണ് മുന്‍പ് ട്രിപ്പിൾജംപിലൂടെ ഇന്ത്യക്കു ലഭിച്ചത്. 2010 ഡൽഹി കോമണ്‍വെൽത്ത് ഗെയിംസിൽ മലയാളിയായ രഞ്ജിത് മഹേശ്വരി വെങ്കലം നേടിയിരുന്നു. മൊഹീന്ദർ സിംഗ് ഗിൽ (1970- വെങ്കലം, 1974- വെള്ളി), അർപീന്ദർ സിംഗ് (2014 - വെങ്കലം) എന്നിവരാണ് മുന്‍പ് ട്രിപ്പിൾജംപിലൂടെ ഇന്ത്യക്കു മെഡൽ സമ്മാനിച്ചവർ. സ്വർണവും വെള്ളിയും ഒരുമിച്ച് ഇതാദ്യം.
സുരേഷ് ബാബു (1978 - ലോംഗ്ജംപ് വെങ്കലം), അഞ്ജു ബോബി ജോർജ് (2002 - ലോംഗ്ജംപ് വെങ്കലം), എം.എ. പ്രജുഷ (2010 - ലോംഗ്ജംപ് വെള്ളി) എന്നിവരാണ് കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ അത്ലറ്റിക്സിലൂടെ വ്യക്തിഗത മെഡൽ നേടിയ മലയാളികൾ.
കേരളത്തിന് അഭിമാനം
2022 കോമണ്‍വെൽത്ത് ഗെയിംസിൽ കേരളത്തിന് അഭിമാനം നൽകുന്ന പ്രകടനങ്ങളാണ് മലയാളി താരങ്ങൾ ബെർമിംഗ്ഹാമിൽ ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. ഒരു സ്വർണവും മൂന്നു വെള്ളിയും ഉൾപ്പെടെ നാലു മെഡൽ ഇതുവരെ മലയാളികൾ സ്വന്തമാക്കി.
എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവരുടെ നേട്ടത്തിനൊപ്പം പുരുഷ ലോംഗ്ജംപിൽ എം. ശ്രീശങ്കറിന്റെ വെള്ളിയാണ് വ്യക്തിഗത ഇനത്തിലൂടെ കേരളത്തിന് അഭിമാനനിമിഷം സമ്മാനിച്ചത്. ഈ മൂന്ന് വ്യക്തിഗത മെഡലും ജംപിംഗ് പിറ്റിൽ ആണെന്നതും ശ്രദ്ധേയം.
ബാഡ്മിന്റണ്‍ ടീം ഇനത്തിൽ വെള്ളി നേടിയ ഇന്ത്യൻ ടീം അംഗമായ ട്രീസ ജോളിയാണ് ഇത്തവണ കോമണ്‍വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മറ്റൊരു മലയാളി.