ബെർമിംഗ്ഹാം: കോമണ്വെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ. ഒരു സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഈ അക്ഷരങ്ങളിൽ മഷിപുരളുന്നതുവരെ ബെർമിംഗ്ഹാമിൽ ഇന്ത്യൻ താരങ്ങൾ അത്ലറ്റിക്സിൽനിന്ന് സ്വന്തമാക്കി. പുരുഷ വിഭാഗം ഹൈജംപിൽ തേജശ്വിൻ ശങ്കറിന്റെ വെങ്കലത്തിലൂടെയാണ് ഇന്ത്യ അത്ലറ്റിക്സ് മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് മലയാളി താരം എം. ശ്രീശങ്കർ ലോംഗ്ജംപിലൂടെ വെള്ളിയും പുരുഷ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ് ലെയും വനിതാ 10 കിലോമീറ്റർ റേസ് വാക്കിംഗിൽ പ്രിയങ്ക ഗോസ്വാമിയും വെള്ളിയും നേടി.
ഈ നേട്ടങ്ങൾക്ക് കരുത്ത് പകർന്നായിരുന്നു പുരുഷ ട്രിപ്പിൾജംപിൽ എൽദോസ് പോളിന്റെ സ്വർണവും അബ്ദുള്ള അബൂബക്കറിന്റെ വെള്ളിയും എത്തിയത്. തൊട്ടുപിന്നാലെ പുരുഷ 10 കിലോമീറ്റർ നടത്തത്തിൽ സന്ദീപ് കുമാറും വനിതാ ജാവലിൻ ത്രോയിൽ അന്നു റാണിയും വെങ്കലത്തിൽ മുത്തമിട്ടു.
അത്ലറ്റിക്സിൽ സൂപ്പർ താരമായ ജാവലിൻത്രോക്കാരൻ നീരജ് ചോപ്രയുടെ അഭാവത്തിലാണ് ഇന്ത്യ ട്രാക്കിലും ഫീൽഡിലും മെഡൽ വാരിക്കൂട്ടുന്നതെന്നതും ശ്രദ്ധേയം.
സൂപ്പർ റാണി
ജാവലിനിൽ ഇന്ത്യയുടെ അന്നു റാണി വെങ്കലം നേടി. നാലാം ശ്രമത്തിൽ 60 മീറ്റർ ദൂരം എറിഞ്ഞാണ് അന്നുവിന്റെ വെങ്കല മെഡൽ നേട്ടം. ലോക ചാന്പ്യൻ ഓസ്ട്രേലിയയുടെ കെൽസി-ലീ ബാർബർ ഈയിനത്തിൽ സ്വർണം നേടി (64.43 മീറ്റർ). 2010 ഗെയിംസിൽ വെങ്കലം നേടിയ കാശിനാഥ് നായിക്, 2018ൽ സ്വർണം നേടിത നീരജ് ചോപ്ര എന്നിവരാണ് ജാവലിൻ മെഡൽ നേട്ടത്തിൽ അന്നുവിന്റെ മുൻഗാമികൾ.
നടന്നു നടന്ന്...
10,000 മീറ്റർ റേസ് വാക്കിൽ സന്ദീപ് കുമാർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി. തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായ 38:49.21 എന്ന സമയത്തിൽ ഫിനിഷ് ചെയ്താണ് സന്ദീപ് കുമാർ വെങ്കലം സ്വന്തമാക്കിയത്. കാനഡയുടെ ഇവാൻ ഡണ്ഫെ (38:36.37), ഓസ്ട്രേലിയയുടെ ഡെക്ലാൻ ടിംഗേ (38:42.33) എന്നിവർക്കാണ് ഈയിനത്തിൽ യഥാക്രമം സ്വർണവും വെള്ളിയും.
വനിതകളുടെ 4x100 മീറ്റർ റിലേയിൽ ഇന്ത്യക്കു മെഡലില്ല. 43.81 സെക്കൻഡിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ അത്ലറ്റുകൾ ഫിനിഷ് ചെയ്തത്.
ഈ നേട്ടങ്ങൾക്ക് കരുത്ത് പകർന്നായിരുന്നു പുരുഷ ട്രിപ്പിൾജംപിൽ എൽദോസ് പോളിന്റെ സ്വർണവും അബ്ദുള്ള അബൂബക്കറിന്റെ വെള്ളിയും എത്തിയത്. തൊട്ടുപിന്നാലെ പുരുഷ 10 കിലോമീറ്റർ നടത്തത്തിൽ സന്ദീപ് കുമാറും വനിതാ ജാവലിൻ ത്രോയിൽ അന്നു റാണിയും വെങ്കലത്തിൽ മുത്തമിട്ടു.
അത്ലറ്റിക്സിൽ സൂപ്പർ താരമായ ജാവലിൻത്രോക്കാരൻ നീരജ് ചോപ്രയുടെ അഭാവത്തിലാണ് ഇന്ത്യ ട്രാക്കിലും ഫീൽഡിലും മെഡൽ വാരിക്കൂട്ടുന്നതെന്നതും ശ്രദ്ധേയം.
സൂപ്പർ റാണി
ജാവലിനിൽ ഇന്ത്യയുടെ അന്നു റാണി വെങ്കലം നേടി. നാലാം ശ്രമത്തിൽ 60 മീറ്റർ ദൂരം എറിഞ്ഞാണ് അന്നുവിന്റെ വെങ്കല മെഡൽ നേട്ടം. ലോക ചാന്പ്യൻ ഓസ്ട്രേലിയയുടെ കെൽസി-ലീ ബാർബർ ഈയിനത്തിൽ സ്വർണം നേടി (64.43 മീറ്റർ). 2010 ഗെയിംസിൽ വെങ്കലം നേടിയ കാശിനാഥ് നായിക്, 2018ൽ സ്വർണം നേടിത നീരജ് ചോപ്ര എന്നിവരാണ് ജാവലിൻ മെഡൽ നേട്ടത്തിൽ അന്നുവിന്റെ മുൻഗാമികൾ.
നടന്നു നടന്ന്...
10,000 മീറ്റർ റേസ് വാക്കിൽ സന്ദീപ് കുമാർ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടി. തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമായ 38:49.21 എന്ന സമയത്തിൽ ഫിനിഷ് ചെയ്താണ് സന്ദീപ് കുമാർ വെങ്കലം സ്വന്തമാക്കിയത്. കാനഡയുടെ ഇവാൻ ഡണ്ഫെ (38:36.37), ഓസ്ട്രേലിയയുടെ ഡെക്ലാൻ ടിംഗേ (38:42.33) എന്നിവർക്കാണ് ഈയിനത്തിൽ യഥാക്രമം സ്വർണവും വെള്ളിയും.
വനിതകളുടെ 4x100 മീറ്റർ റിലേയിൽ ഇന്ത്യക്കു മെഡലില്ല. 43.81 സെക്കൻഡിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യൻ അത്ലറ്റുകൾ ഫിനിഷ് ചെയ്തത്.