ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ബോക്സിംഗ് റിംഗിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത്. മൂന്ന് സ്വർണവും മൂന്ന് വെങ്കലവും ഇന്ത്യ ബോക്സിംഗ് റിംഗിൽനിന്ന് സ്വന്തമാക്കി. പുരുഷ +92 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സാഗർ അഹ്ലാവത് ഫൈനലിൽ പ്രവേശിച്ചത് ചുരുങ്ങിയത് ഒരു വെള്ളി ഉറപ്പാക്കിയിട്ടുമുണ്ട്.
ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 1.15നാണ് ഫൈനൽ. പുരുഷ വിഭാഗത്തിൽ അമിത് പങ്കൽ, വനിതാ വിഭാഗത്തിൽ നീതു, നിഖാത് സരീൻ എന്നിവരാണ് സ്വർണം ഇടിച്ചിട്ടത്. പുരുഷ വിഭാഗത്തിൽ മുഹമ്മദ് ഹസമുദ്ദീൻ, രോഹിത് ടോക്സ്, വനിതാ വിഭാഗത്തിൽ ജെയ്സ്മിൻ ലംബോറിയ എന്നിവർ വെങ്കലവും സ്വന്തമാക്കി.
51 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തിൽ 5-0ന് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ പരാജയപ്പെടുത്തിയാണ് അമിത് പങ്കിന്റെ സ്വർണനേട്ടം. യൂറോപ്യൻ ചാന്പ്യൻഷിപ്പിലെ വെള്ളി മെഡൽ വിജയികൂടിയാണ് മക്ഡൊണാൾഡ്. പങ്കലിന്റെ ആദ്യ കോമണ്‍വെൽത്ത് ഗെയിംസ് സ്വർണമാണിത്. 2018 ഗെയിംസിൽ പങ്കൽ വെള്ളി നേടിയിരുന്നു. ഏഷ്യൻ ചാന്പ്യൻഷിപ്പ് സ്വർണവും ലോക ചാന്പ്യൻഷിപ്പ് വെള്ളിയും പങ്കലിന്റെ പേരിലുണ്ട്.
48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡ് റസ്റ്റനെ 5-0ന് നീതു ഘൻഘാസ് ഫൈനലിൽ പരാജയപ്പെടുത്തി. ഇംഗ്ലീഷ് താരത്തെ ചുവടുറപ്പിക്കാൻ അനുവദിക്കാതെ ഇടിച്ചൊതുക്കിയ 21കാരിയായ നീതു, മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റിൽ ബെർമിംഗ്ഹാമിൽ ഇന്ത്യക്ക് ബോക്സിംഗിലെ ആദ്യ മെഡൽ സമ്മാനിച്ചു. പ്രധാന ഗെയിംസുകളിലെ നീതുവിന്റെ ആദ്യ സ്വർണമാണിത്. യൂത്ത് വേൾഡ് ചാന്പ്യൻഷിപ്പ് സ്വർണമെഡൽ താരത്തിന്റെ ഷെൽഫിലുണ്ട്. 2019 ലോക ചാന്പ്യൻഷിപ്പിൽ നീതു വെള്ളി നേടിയിരുന്നു. നീതുവിന്റെ ആദ്യ കോമണ്‍വെൽത്ത് ഗെയിംസാണിത്.
വനിതകളുടെ 50 കിലോഗ്രാം ലൈറ്റ് ഫ്ളൈവെയ്റ്റ് ഫൈനലിൽ നോർത്തേണ്‍ അയർലൻഡിന്റെ കാർളി മക് നോളിനെ ഇടിച്ചിട്ടാണ് നിഖാത് സരീൻ സുവർണനേട്ടം സ്വന്തമാക്കിയത്. 5-0 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
പുരുഷൻമാരുടെ 57 കിലോഗ്രാം ഫെതർവെയ്റ്റ് സെമി ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ മുഹമ്മദ് ഹുസാമുദ്ദീനു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഘാനയുടെ ജോസഫ് കമ്മേയോട് 1-4 എന്ന സ്കോറിനാണു ഹുസാമുദ്ദീൻ പരാജയപ്പെട്ടത്.പുരുഷ 67 കിലോഗ്രാം വിഭാഗത്തിൽ രോഹിത് ടോക്സ് സെമിയിൽ സാംബിയയുടെ സ്റ്റീഫൻ സിംബയോട് പരാജയപ്പെട്ട് വെങ്കലത്തിൽ ഒതുങ്ങി.
ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 1.15നാണ് ഫൈനൽ. പുരുഷ വിഭാഗത്തിൽ അമിത് പങ്കൽ, വനിതാ വിഭാഗത്തിൽ നീതു, നിഖാത് സരീൻ എന്നിവരാണ് സ്വർണം ഇടിച്ചിട്ടത്. പുരുഷ വിഭാഗത്തിൽ മുഹമ്മദ് ഹസമുദ്ദീൻ, രോഹിത് ടോക്സ്, വനിതാ വിഭാഗത്തിൽ ജെയ്സ്മിൻ ലംബോറിയ എന്നിവർ വെങ്കലവും സ്വന്തമാക്കി.
51 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തിൽ 5-0ന് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ പരാജയപ്പെടുത്തിയാണ് അമിത് പങ്കിന്റെ സ്വർണനേട്ടം. യൂറോപ്യൻ ചാന്പ്യൻഷിപ്പിലെ വെള്ളി മെഡൽ വിജയികൂടിയാണ് മക്ഡൊണാൾഡ്. പങ്കലിന്റെ ആദ്യ കോമണ്‍വെൽത്ത് ഗെയിംസ് സ്വർണമാണിത്. 2018 ഗെയിംസിൽ പങ്കൽ വെള്ളി നേടിയിരുന്നു. ഏഷ്യൻ ചാന്പ്യൻഷിപ്പ് സ്വർണവും ലോക ചാന്പ്യൻഷിപ്പ് വെള്ളിയും പങ്കലിന്റെ പേരിലുണ്ട്.
48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡ് റസ്റ്റനെ 5-0ന് നീതു ഘൻഘാസ് ഫൈനലിൽ പരാജയപ്പെടുത്തി. ഇംഗ്ലീഷ് താരത്തെ ചുവടുറപ്പിക്കാൻ അനുവദിക്കാതെ ഇടിച്ചൊതുക്കിയ 21കാരിയായ നീതു, മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റിൽ ബെർമിംഗ്ഹാമിൽ ഇന്ത്യക്ക് ബോക്സിംഗിലെ ആദ്യ മെഡൽ സമ്മാനിച്ചു. പ്രധാന ഗെയിംസുകളിലെ നീതുവിന്റെ ആദ്യ സ്വർണമാണിത്. യൂത്ത് വേൾഡ് ചാന്പ്യൻഷിപ്പ് സ്വർണമെഡൽ താരത്തിന്റെ ഷെൽഫിലുണ്ട്. 2019 ലോക ചാന്പ്യൻഷിപ്പിൽ നീതു വെള്ളി നേടിയിരുന്നു. നീതുവിന്റെ ആദ്യ കോമണ്‍വെൽത്ത് ഗെയിംസാണിത്.
വനിതകളുടെ 50 കിലോഗ്രാം ലൈറ്റ് ഫ്ളൈവെയ്റ്റ് ഫൈനലിൽ നോർത്തേണ്‍ അയർലൻഡിന്റെ കാർളി മക് നോളിനെ ഇടിച്ചിട്ടാണ് നിഖാത് സരീൻ സുവർണനേട്ടം സ്വന്തമാക്കിയത്. 5-0 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.
പുരുഷൻമാരുടെ 57 കിലോഗ്രാം ഫെതർവെയ്റ്റ് സെമി ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ മുഹമ്മദ് ഹുസാമുദ്ദീനു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഘാനയുടെ ജോസഫ് കമ്മേയോട് 1-4 എന്ന സ്കോറിനാണു ഹുസാമുദ്ദീൻ പരാജയപ്പെട്ടത്.പുരുഷ 67 കിലോഗ്രാം വിഭാഗത്തിൽ രോഹിത് ടോക്സ് സെമിയിൽ സാംബിയയുടെ സ്റ്റീഫൻ സിംബയോട് പരാജയപ്പെട്ട് വെങ്കലത്തിൽ ഒതുങ്ങി.