കൊച്ചി: കോതമംഗലം എംഎ കോളജില്‍ ട്രിപ്പിള്‍ ജംപ് പരിശീലനത്തിനു തുടക്കം കുറിക്കുമ്പോള്‍ എല്‍ദോസ് പോള്‍ ചാടിയിരുന്നത് 13 മീറ്ററില്‍ താഴെ മാത്രം. അവിടെനിന്നു കഠിന പരിശീലനത്തിലൂടെ പടിപടിയായി പ്രകടനം മെച്ചപ്പെടുത്തി ഇന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം നേടി പുതുചരിത്രം കുറിച്ചപ്പോള്‍ രാജ്യത്തിനും മലയാളത്തിനും ഇത് അഭിമാനനിമിഷം.
എല്‍ദോസ് പോള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് അറിയാമായിരുന്നെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസ് പോലൊരു വേദിയില്‍ ഇതുപോലൊരു നേട്ടം ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോതമംഗലം എംഎ കോളജിലെ മുന്‍ പരിശീലകന് ടി.പി. ഔസേഫ് പറയുന്നു.
കഴിഞ്ഞ ലോക ചമ്പ്യന്‍ഷിപ്പില്‍ 16.68 മീറ്റര്‍ ചാടിയപ്പോള്‍ പ്രതീക്ഷ വീണ്ടും വളര്‍ന്നു. എംഎ കോളജിലേക്ക് ഡിഗ്രി പഠനത്തിനായി കടന്നുവരുമ്പോള്‍ 13 മീറ്ററിനടുത്തു മാത്രം ചാടിയിരുന്ന എല്‍ദോസിനെ രണ്ടാം വര്‍ഷം 15 മീറ്ററിലേക്കും മൂന്നാം വര്‍ഷം 16 മീറ്ററിനടുത്തേക്കും എത്തിക്കാന്‍ അദ്ദേഹത്തിനായി. എല്‍ദോസിലെ പ്രതിഭയെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചതും എംഎ കോളജിലെ പരിശീശീലന കളരി തന്നെയായിരുന്നു. ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും നേടി എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും ചരിത്രം കുറിച്ചപ്പോള്‍, പൂര്‍വവിദ്യാര്‍ഥികളുടെ അഭിമാനനേട്ടത്തില്‍ കോതമംഗലം എംഎ കോളജിനും ഇത് ആഹ്ലാദനിമിഷം.
എന്നാല്‍, ഡിഗ്രി മൂന്നാം വര്‍ഷ പഠനം പൂര്‍ത്തിയാകുംമുമ്പ് നേവിയില്‍ സെലക്ഷന് കിട്ടിയതാണ് ഇന്നത്തെ ഈ നേട്ടത്തില്‍ എല്‍ദോസിനെ എത്തിച്ചതെന്നും ഔസേഫ് പറയുന്നു. മികച്ച അര്‍പ്പണമനോഭാവമുള്ള അവന് പൊക്കക്കുറവ് മാത്രമാണ് ചെറിയൊരു പോരായ്മയായി കാണുന്നത്. അല്പംകൂടി പൊക്കം ഉണ്ടായിരുന്നെങ്കില്‍ ഒളിമ്പിക്സ് മെഡല്‍പോലും അവന് അപ്രാപ്യമല്ലെന്നും ദ്രോണാചാര്യ അവാര്‍ഡ് ജേതാവും മുന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനും രണ്ടു വ്യാഴവട്ടം എംഎ കോളജ് കോച്ചും ആയിരുന്ന ഔസേഫ് പറയുന്നു. ഇന്നലെ സുവര്‍ണനേട്ടത്തിന്റെ നിറവില്‍ പഴയ ഗുരുനാഥനെ വിളിച്ച് സന്തോഷം അറിയിക്കാനും മറന്നില്ല പഴയ ശിഷ്യന്.
.മുത്തശിയുടെ തണലില്‍...
എല്‍ദോസ് പോളിന്റെ നേട്ടത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിലുള്ള മുത്തശിയുടെ അതീവ ശ്രദ്ധയാണ്. എല്‍ദോസിന് നാലു വയസുള്ളപ്പോള്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് എല്‍ദോസിനെ വളര്‍ത്തിയത് മുത്തശി സാറാമ്മയായിരുന്നു. എണ്‍പതുകളുടെ അവസാനത്തിലാണ് സാറാമ്മയിപ്പോള്. എല്‍ദോസിന്റെ ജീവനാണ് സാറാമ്മ, ഒരു അമ്മയെന്നതുപോലെ അവര്‍ അവനെ സ്നേഹിക്കുന്നു. എല്‍ദോസ് എത്ര തിരക്കിലാണെങ്കിലും ദിവസവും സംസാരിക്കും. ലോക ചാമ്പ്യന്‍ഷിപ്പിലോ കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഇന്ത്യയിലെ ദേശീയ ക്യാമ്പിലോ ആകാം- എന്നാല്‍ മുത്തശിയും ചെറുമകനും തമ്മിലുള്ള ആശയവിനിമയം ഒരിക്കലും മുടങ്ങിയിട്ടില്ല.
മെഡലുകളെ കുറിച്ചല്ല സംസാരം... നന്നായി ഭക്ഷണം കഴിച്ചോ, നന്നായി ഉറങ്ങിയോ എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍. ‘ഇത്രയും വര്‍ഷമായി ഒരു അമ്മ ഒരു കുട്ടിക്കുവേണ്ടി ചെയ്യുന്നതെല്ലാം അവര്‍ ചെയ്തു. എന്നെ വളര്‍ത്തി, ജീവിതത്തിലെ എല്ലാ മൂല്യങ്ങളും പഠിപ്പിച്ചു. അവരില്ലാതെ ഞാന്‍ ഇന്നത്തെ ഞാനായിരിക്കില്ല എന്ന് പറയാതെ വയ്യ,’ ട്രിപ്പിള്‍ജംപ് ഫൈനലിന് ദിവസങ്ങള്‍ക്ക് മുമ്പ് എല്‍ദോസ് പറഞ്ഞ വാക്കുകളാണിത്.കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തില്‍ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ് എല്‍ദോസ്.
എല്‍ദോസ് പോള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് അറിയാമായിരുന്നെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസ് പോലൊരു വേദിയില്‍ ഇതുപോലൊരു നേട്ടം ഇത്രവേഗം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോതമംഗലം എംഎ കോളജിലെ മുന്‍ പരിശീലകന് ടി.പി. ഔസേഫ് പറയുന്നു.
കഴിഞ്ഞ ലോക ചമ്പ്യന്‍ഷിപ്പില്‍ 16.68 മീറ്റര്‍ ചാടിയപ്പോള്‍ പ്രതീക്ഷ വീണ്ടും വളര്‍ന്നു. എംഎ കോളജിലേക്ക് ഡിഗ്രി പഠനത്തിനായി കടന്നുവരുമ്പോള്‍ 13 മീറ്ററിനടുത്തു മാത്രം ചാടിയിരുന്ന എല്‍ദോസിനെ രണ്ടാം വര്‍ഷം 15 മീറ്ററിലേക്കും മൂന്നാം വര്‍ഷം 16 മീറ്ററിനടുത്തേക്കും എത്തിക്കാന്‍ അദ്ദേഹത്തിനായി. എല്‍ദോസിലെ പ്രതിഭയെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ചതും എംഎ കോളജിലെ പരിശീശീലന കളരി തന്നെയായിരുന്നു. ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും നേടി എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും ചരിത്രം കുറിച്ചപ്പോള്‍, പൂര്‍വവിദ്യാര്‍ഥികളുടെ അഭിമാനനേട്ടത്തില്‍ കോതമംഗലം എംഎ കോളജിനും ഇത് ആഹ്ലാദനിമിഷം.
എന്നാല്‍, ഡിഗ്രി മൂന്നാം വര്‍ഷ പഠനം പൂര്‍ത്തിയാകുംമുമ്പ് നേവിയില്‍ സെലക്ഷന് കിട്ടിയതാണ് ഇന്നത്തെ ഈ നേട്ടത്തില്‍ എല്‍ദോസിനെ എത്തിച്ചതെന്നും ഔസേഫ് പറയുന്നു. മികച്ച അര്‍പ്പണമനോഭാവമുള്ള അവന് പൊക്കക്കുറവ് മാത്രമാണ് ചെറിയൊരു പോരായ്മയായി കാണുന്നത്. അല്പംകൂടി പൊക്കം ഉണ്ടായിരുന്നെങ്കില്‍ ഒളിമ്പിക്സ് മെഡല്‍പോലും അവന് അപ്രാപ്യമല്ലെന്നും ദ്രോണാചാര്യ അവാര്‍ഡ് ജേതാവും മുന്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനും രണ്ടു വ്യാഴവട്ടം എംഎ കോളജ് കോച്ചും ആയിരുന്ന ഔസേഫ് പറയുന്നു. ഇന്നലെ സുവര്‍ണനേട്ടത്തിന്റെ നിറവില്‍ പഴയ ഗുരുനാഥനെ വിളിച്ച് സന്തോഷം അറിയിക്കാനും മറന്നില്ല പഴയ ശിഷ്യന്.
.മുത്തശിയുടെ തണലില്‍...
എല്‍ദോസ് പോളിന്റെ നേട്ടത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിലുള്ള മുത്തശിയുടെ അതീവ ശ്രദ്ധയാണ്. എല്‍ദോസിന് നാലു വയസുള്ളപ്പോള്‍ അമ്മ മരിച്ചതിനെത്തുടര്‍ന്ന് എല്‍ദോസിനെ വളര്‍ത്തിയത് മുത്തശി സാറാമ്മയായിരുന്നു. എണ്‍പതുകളുടെ അവസാനത്തിലാണ് സാറാമ്മയിപ്പോള്. എല്‍ദോസിന്റെ ജീവനാണ് സാറാമ്മ, ഒരു അമ്മയെന്നതുപോലെ അവര്‍ അവനെ സ്നേഹിക്കുന്നു. എല്‍ദോസ് എത്ര തിരക്കിലാണെങ്കിലും ദിവസവും സംസാരിക്കും. ലോക ചാമ്പ്യന്‍ഷിപ്പിലോ കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഇന്ത്യയിലെ ദേശീയ ക്യാമ്പിലോ ആകാം- എന്നാല്‍ മുത്തശിയും ചെറുമകനും തമ്മിലുള്ള ആശയവിനിമയം ഒരിക്കലും മുടങ്ങിയിട്ടില്ല.
മെഡലുകളെ കുറിച്ചല്ല സംസാരം... നന്നായി ഭക്ഷണം കഴിച്ചോ, നന്നായി ഉറങ്ങിയോ എന്നൊക്കെയായിരിക്കും ചോദ്യങ്ങള്‍. ‘ഇത്രയും വര്‍ഷമായി ഒരു അമ്മ ഒരു കുട്ടിക്കുവേണ്ടി ചെയ്യുന്നതെല്ലാം അവര്‍ ചെയ്തു. എന്നെ വളര്‍ത്തി, ജീവിതത്തിലെ എല്ലാ മൂല്യങ്ങളും പഠിപ്പിച്ചു. അവരില്ലാതെ ഞാന്‍ ഇന്നത്തെ ഞാനായിരിക്കില്ല എന്ന് പറയാതെ വയ്യ,’ ട്രിപ്പിള്‍ജംപ് ഫൈനലിന് ദിവസങ്ങള്‍ക്ക് മുമ്പ് എല്‍ദോസ് പറഞ്ഞ വാക്കുകളാണിത്.കോലഞ്ചേരി, രാമമംഗലം, പാലക്കാമറ്റം കൊച്ചുതോട്ടത്തില്‍ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും മകനാണ് എല്‍ദോസ്.