ബെർമിംഗ്ഹാം: ഗോദയിലും ഇടിക്കൂട്ടിലും അടി, തടയുമായി താരങ്ങൾ കത്തിക്കയറിയപ്പോൾ കോമണ്വെൽത്ത് ഗെയിംസിൽ ഇന്ത്യൻ അക്കൗണ്ടിൽ സ്വർണ കിലുക്കം. ഗുസ്തി പോരാട്ടത്തിന്റെ ആദ്യദിനം തന്നെ മൂന്നു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും സ്വന്തമാക്കിയ ഇന്ത്യ, ഗോദയിലെ രണ്ടാം ദിനവും ഹാട്രിക് സ്വർണം നേടി.
ഇന്നലെ നടന്ന പോരാട്ടത്തിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയ, 74 കിലോഗ്രാം വിഭാഗത്തിൽ നവീൻ സിഗാഹ്, വനിതാ ഫ്രീസ്റ്റൈൽ 53 കിലോഗ്രാമിൽ വിനേഷ് ഫോഗട്ട് എന്നിവർ സ്വർണത്തിൽ മുത്തമിട്ടു.
പാക്കിസ്ഥാന്റെ അലി ആസാദിനെ സെമിയിൽ 14-4ന് തകർത്താണ് രവികുമാർ ദാഹിയ 57 കിലോഗ്രാം പുരുഷ പോരാട്ടത്തിന്റെ ഫൈനലിൽ പ്രവേശിച്ചത്. ടോക്കിയോ ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവാണ് രവികുമാർ.
ബജ്രംഗ് പുനിയ (പുരുഷ ഫ്രീസ്റ്റൈൽ 65 കിലോഗ്രാം), സാക്ഷി മാലിക് (വനിതാ ഫ്രീസ്റ്റൈൽ 62 കിലോഗ്രാം), ദീപക് പുനിയ (പുരുഷ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം) എന്നിവരാണ് ഗുസ്തിയുടെ ആദ്യദിനത്തിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്.
പൂജ ഗെലോട്ട് (വനിതാ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം), പൂജ സിലാഗ് (വനിതാ ഫ്രീസ്റ്റൈൽ 76 കിലോഗ്രാം), ദീപക് നെഹ്റ (പുരുഷ ഫ്രീസ്റ്റൈൽ 97 കിലോഗ്രാം) എന്നിവർ ഇന്നലെ വെങ്കലമെഡൽ പോരാട്ടത്തിനും യോഗ്യത സ്വന്തമാക്കി.
റിംഗിൽ മെഡൽ
ബോക്സിംഗ് റിംഗിൽനിന്നും ഇന്ത്യക്ക് ശുഭസൂചനകളാണ് പുറത്തുവരുന്നത്. സെമിയിൽ പ്രവേശിച്ച് ഏഴ് മെഡൽ ഉറപ്പാക്കിയ ഇന്ത്യൻ താരങ്ങളിൽ നീതു ഘൻഘാസ്, നിഖാത് സറീൻ, അമിത് പങ്കൽ എന്നിവർ ഫൈനലിലേക്ക് മുന്നേറി. ഫൈനലുകൾ ഇന്ന് അരങ്ങേറും.
പുരുഷ 51 കിലോഗ്രാം വിഭാഗത്തിലാണ് അമിത് പങ്കൽ ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ സാംബിയയുടെ പാട്രിക് ചിന്യെന്പയെ 5-0ന് അമിത് ഇടിച്ചിട്ടു. വനിതാ 48 കിലോഗ്രാമിൽ മത്സരിക്കുന്ന നീതു, സെമിയിൽ കാനഡയുടെ ധിലോണിനെ ഇടിച്ചിട്ടു. 50 കിലോഗ്രാമിൽ പോരാടുന്ന നീഖാത് സറീൻ ഇംഗ്ലണ്ടിന്റെ സ്റ്റബ്ലിയെ സെമിയിൽ തകർത്തു.
അതേസമയം, ജെയ്സ്മിൻ ലംബോറിയ സെമിയിൽ പരാജയപ്പെട്ട് വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടു. ഇംഗ്ലണ്ടിന്റെ ജീമ റിച്ചാർഡ്സണിനോടാണ് ജെയ്സ്മിൻ തോറ്റത്.
ഇന്നലെ നടന്ന പോരാട്ടത്തിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയ, 74 കിലോഗ്രാം വിഭാഗത്തിൽ നവീൻ സിഗാഹ്, വനിതാ ഫ്രീസ്റ്റൈൽ 53 കിലോഗ്രാമിൽ വിനേഷ് ഫോഗട്ട് എന്നിവർ സ്വർണത്തിൽ മുത്തമിട്ടു.
പാക്കിസ്ഥാന്റെ അലി ആസാദിനെ സെമിയിൽ 14-4ന് തകർത്താണ് രവികുമാർ ദാഹിയ 57 കിലോഗ്രാം പുരുഷ പോരാട്ടത്തിന്റെ ഫൈനലിൽ പ്രവേശിച്ചത്. ടോക്കിയോ ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവാണ് രവികുമാർ.
ബജ്രംഗ് പുനിയ (പുരുഷ ഫ്രീസ്റ്റൈൽ 65 കിലോഗ്രാം), സാക്ഷി മാലിക് (വനിതാ ഫ്രീസ്റ്റൈൽ 62 കിലോഗ്രാം), ദീപക് പുനിയ (പുരുഷ ഫ്രീസ്റ്റൈൽ 86 കിലോഗ്രാം) എന്നിവരാണ് ഗുസ്തിയുടെ ആദ്യദിനത്തിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്.
പൂജ ഗെലോട്ട് (വനിതാ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം), പൂജ സിലാഗ് (വനിതാ ഫ്രീസ്റ്റൈൽ 76 കിലോഗ്രാം), ദീപക് നെഹ്റ (പുരുഷ ഫ്രീസ്റ്റൈൽ 97 കിലോഗ്രാം) എന്നിവർ ഇന്നലെ വെങ്കലമെഡൽ പോരാട്ടത്തിനും യോഗ്യത സ്വന്തമാക്കി.
റിംഗിൽ മെഡൽ
ബോക്സിംഗ് റിംഗിൽനിന്നും ഇന്ത്യക്ക് ശുഭസൂചനകളാണ് പുറത്തുവരുന്നത്. സെമിയിൽ പ്രവേശിച്ച് ഏഴ് മെഡൽ ഉറപ്പാക്കിയ ഇന്ത്യൻ താരങ്ങളിൽ നീതു ഘൻഘാസ്, നിഖാത് സറീൻ, അമിത് പങ്കൽ എന്നിവർ ഫൈനലിലേക്ക് മുന്നേറി. ഫൈനലുകൾ ഇന്ന് അരങ്ങേറും.
പുരുഷ 51 കിലോഗ്രാം വിഭാഗത്തിലാണ് അമിത് പങ്കൽ ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ സാംബിയയുടെ പാട്രിക് ചിന്യെന്പയെ 5-0ന് അമിത് ഇടിച്ചിട്ടു. വനിതാ 48 കിലോഗ്രാമിൽ മത്സരിക്കുന്ന നീതു, സെമിയിൽ കാനഡയുടെ ധിലോണിനെ ഇടിച്ചിട്ടു. 50 കിലോഗ്രാമിൽ പോരാടുന്ന നീഖാത് സറീൻ ഇംഗ്ലണ്ടിന്റെ സ്റ്റബ്ലിയെ സെമിയിൽ തകർത്തു.
അതേസമയം, ജെയ്സ്മിൻ ലംബോറിയ സെമിയിൽ പരാജയപ്പെട്ട് വെങ്കലംകൊണ്ടു തൃപ്തിപ്പെട്ടു. ഇംഗ്ലണ്ടിന്റെ ജീമ റിച്ചാർഡ്സണിനോടാണ് ജെയ്സ്മിൻ തോറ്റത്.