ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് റണ്‍സിനു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതും മെഡൽ ഉറപ്പിച്ചതും.
സ്കോർ: ഇന്ത്യ 20 ഓവറിൽ 164/5. ഇംഗ്ലണ്ട് 20 ഓവറിൽ 160/6.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ദാനയുടെയും (32 പന്തിൽ 61), ജെമീമ റോഡ്രിഗസിന്റെയും (31 പന്തിൽ 44 നോട്ടൗട്ട്) ഇന്നിംഗ്സുകളാണ് ഇന്ത്യക്കു കരുത്തായത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവർ 20 റണ്‍സ് വീതം സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ക്യാപ്റ്റൻ നാറ്റ് സീവെർ (41) ആയിരുന്നു. ഡാനി വ്യാട്ട് (35), എമി ജോണ്‍സ് (31) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് ഫൈനൽ.
സ്കോർ: ഇന്ത്യ 20 ഓവറിൽ 164/5. ഇംഗ്ലണ്ട് 20 ഓവറിൽ 160/6.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ദാനയുടെയും (32 പന്തിൽ 61), ജെമീമ റോഡ്രിഗസിന്റെയും (31 പന്തിൽ 44 നോട്ടൗട്ട്) ഇന്നിംഗ്സുകളാണ് ഇന്ത്യക്കു കരുത്തായത്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവർ 20 റണ്‍സ് വീതം സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ക്യാപ്റ്റൻ നാറ്റ് സീവെർ (41) ആയിരുന്നു. ഡാനി വ്യാട്ട് (35), എമി ജോണ്‍സ് (31) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു. ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് ഫൈനൽ.