ഫ്ളോറിഡ: വെസ്റ്റ് ഇൻഡീസിന് എതിരായ നാലാം ട്വന്റി-20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. ഋഷഭ് പന്ത് (31 പന്തിൽ 44), സഞ്ജു വി. സാംസൺ (23 പന്തിൽ 30 നോട്ടൗട്ട്), അക്ഷർ പട്ടേൽ (8 പന്തിൽ 20 നോട്ടൗട്ട്), രോഹിത് ശർമ (16 പന്തിൽ 33) തുടങ്ങിയവരുടെ ബാറ്റിംഗ് ആണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസ് നേടി. രോഹിത്തിന്റെ ബാറ്റിൽനിന്ന് മൂന്നും സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ എന്നിവരുടെ ബാറ്റിൽനിന്ന് രണ്ടും സഞ്ജുവിന്റെ ബാറ്റിൽനിന്ന് ഒരു സിക്സും പിറന്നു. വെസ്റ്റ് ഇൻഡീസിനായി ഒബെഡ് മകോയ്, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സൂര്യകുമാർ യാദവ് 14 പന്തിൽ 24 റൺസ് നേടി. രോഹിത്തിന്റെ ബാറ്റിൽനിന്ന് മൂന്നും സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ എന്നിവരുടെ ബാറ്റിൽനിന്ന് രണ്ടും സഞ്ജുവിന്റെ ബാറ്റിൽനിന്ന് ഒരു സിക്സും പിറന്നു. വെസ്റ്റ് ഇൻഡീസിനായി ഒബെഡ് മകോയ്, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.