ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസിൽ കേരളത്തിന്റെ അഭിമാനതാരമായി പാലക്കാട് സ്വദേശിയായ 23കാരൻ എം. ശ്രീശങ്കർ.
പുരുഷ ലോംഗ്ജംപിൽ ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കി. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ലോംഗ്ജംപിലൂടെ ഇന്ത്യ നേടുന്ന ആദ്യ വെള്ളി മെഡൽ ആണിതെന്നതും ചരിത്രം. 8.08 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ സ്വർണത്തോളം തിളക്കമുള്ള വെള്ളിയിലേക്ക് ലാൻഡ് ചെയ്തത്. 8.08 മീറ്റർ ചാടിയ ബഹമാസിന്റെ ലഖ്വൻ നയ്റനാണ് സ്വർണം.
കാറ്റിന്റെ ആനുകൂല്യം ശ്രീശങ്കറിനേക്കാൾ കുറവായിരുന്നു എന്നതിനാലാണ് ലഖ്വിനെ സ്വർണത്തിന് അർഹനാക്കിയത്. ലഖ്വൻ രണ്ടാം ശ്രമത്തിലാണ് 8.08 മീറ്റർ കുറിച്ചത്. 7.60, 7.84, 7.84 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് ശ്രമത്തിലും ശ്രീശങ്കറിന്റെ ദൂരം. ആദ്യ നാല് ശ്രമത്തിലും ആദ്യ മൂന്ന് സ്ഥാനത്തിനുള്ളിൽ എത്താൻ സാധിക്കാതിരുന്നതോടെ മെഡൽ പ്രതീക്ഷ അസ്ഥാനത്താകുമെന്ന ആശങ്ക. എന്നാൽ, നാലാം ശ്രമം ഫൗളായതിനു പിന്നാലെ അഞ്ചാം ശ്രമത്തിൽ 8.08 മീറ്ററുമായി ശ്രീ വെള്ളിയിലേക്കും.
ഫൈനലിൽ പോരാടിയ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയ 7.97 മീറ്ററോടെ അഞ്ചാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06) വെങ്കലം നേടി.
സുരേഷ് ബാബുവിനുശേഷം മറ്റൊരു മലയാളി
കോമണ്‍വെൽത്ത് ഗെയിംസ് ലോംഗ്ജംപിൽ ഇന്ത്യക്ക് ലഭിക്കുന്ന രണ്ടാമത്തെ മാത്രം മെഡലാണ് ശ്രീശങ്കറിന്റേത്. ആദ്യ മെഡൽ മലയാളിയായ സുരേഷ് ബാബുവിലൂടെ 1978 കോമണ്‍വെൽത്ത് ഗെയിംസിലായിരുന്നു എന്നതും മറ്റൊരു ചരിത്രം. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്. മുരളിയാണ് ശ്രീശങ്കറിന്റെ പരിശീലകനും.
സുധീർ പവർ
കോമണ്‍വെൽത്ത് ഗെയിംസ് പാരാ പവർലിഫ്റ്റിംഗിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. ഗെയിംസ് റിക്കാർഡോടെ ഇന്ത്യയുടെ സുധീർ സ്വർണത്തിൽ മുത്തമിട്ടു. 134.5 കുറിച്ചാണ് സുധീർ സ്വർണം കഴുത്തിലണിഞ്ഞത്. നൈജീരിയയുടെ എകചുക്കു ഒബിചുക്വ (133.6) വെള്ളിസ്വന്തമാക്കി.
പുരുഷ ലോംഗ്ജംപിൽ ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കി. കോമണ്‍വെൽത്ത് ഗെയിംസ് ചരിത്രത്തിൽ ലോംഗ്ജംപിലൂടെ ഇന്ത്യ നേടുന്ന ആദ്യ വെള്ളി മെഡൽ ആണിതെന്നതും ചരിത്രം. 8.08 മീറ്റർ ദൂരം താണ്ടിയാണ് ശ്രീശങ്കർ സ്വർണത്തോളം തിളക്കമുള്ള വെള്ളിയിലേക്ക് ലാൻഡ് ചെയ്തത്. 8.08 മീറ്റർ ചാടിയ ബഹമാസിന്റെ ലഖ്വൻ നയ്റനാണ് സ്വർണം.
കാറ്റിന്റെ ആനുകൂല്യം ശ്രീശങ്കറിനേക്കാൾ കുറവായിരുന്നു എന്നതിനാലാണ് ലഖ്വിനെ സ്വർണത്തിന് അർഹനാക്കിയത്. ലഖ്വൻ രണ്ടാം ശ്രമത്തിലാണ് 8.08 മീറ്റർ കുറിച്ചത്. 7.60, 7.84, 7.84 എന്നിങ്ങനെയായിരുന്നു ആദ്യ മൂന്ന് ശ്രമത്തിലും ശ്രീശങ്കറിന്റെ ദൂരം. ആദ്യ നാല് ശ്രമത്തിലും ആദ്യ മൂന്ന് സ്ഥാനത്തിനുള്ളിൽ എത്താൻ സാധിക്കാതിരുന്നതോടെ മെഡൽ പ്രതീക്ഷ അസ്ഥാനത്താകുമെന്ന ആശങ്ക. എന്നാൽ, നാലാം ശ്രമം ഫൗളായതിനു പിന്നാലെ അഞ്ചാം ശ്രമത്തിൽ 8.08 മീറ്ററുമായി ശ്രീ വെള്ളിയിലേക്കും.
ഫൈനലിൽ പോരാടിയ മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയ 7.97 മീറ്ററോടെ അഞ്ചാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06) വെങ്കലം നേടി.
സുരേഷ് ബാബുവിനുശേഷം മറ്റൊരു മലയാളി
കോമണ്‍വെൽത്ത് ഗെയിംസ് ലോംഗ്ജംപിൽ ഇന്ത്യക്ക് ലഭിക്കുന്ന രണ്ടാമത്തെ മാത്രം മെഡലാണ് ശ്രീശങ്കറിന്റേത്. ആദ്യ മെഡൽ മലയാളിയായ സുരേഷ് ബാബുവിലൂടെ 1978 കോമണ്‍വെൽത്ത് ഗെയിംസിലായിരുന്നു എന്നതും മറ്റൊരു ചരിത്രം. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്. മുരളിയാണ് ശ്രീശങ്കറിന്റെ പരിശീലകനും.
സുധീർ പവർ
കോമണ്‍വെൽത്ത് ഗെയിംസ് പാരാ പവർലിഫ്റ്റിംഗിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണം. ഗെയിംസ് റിക്കാർഡോടെ ഇന്ത്യയുടെ സുധീർ സ്വർണത്തിൽ മുത്തമിട്ടു. 134.5 കുറിച്ചാണ് സുധീർ സ്വർണം കഴുത്തിലണിഞ്ഞത്. നൈജീരിയയുടെ എകചുക്കു ഒബിചുക്വ (133.6) വെള്ളിസ്വന്തമാക്കി.