ബൊഗോത്ത (കൊളംബിയ): അണ്ടർ 20 ലോക അത്ലറ്റിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യക്ക് വെള്ളി മെഡൽ. ഇന്ത്യൻ മിക്സഡ് റിലേ ടീമാണ് ചരിത്രം കുറിച്ച് മെഡൽ സ്വന്തമാക്കിയത്. 4-400 മീറ്റർ റിലേയിലായിരുന്നു ഇന്ത്യയുടെ നേട്ടം. ഏഷ്യൻ റിക്കാർഡോടെയാണ് ഇന്ത്യ മെഡലിൽ മുത്തമിട്ടത്.
ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപാൽ ചൗധരി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കു വേണ്ടി ബാറ്റണ് കൈയിലേന്തിയത്. 3:17.76 സെക്കൻഡിൽ ഇന്ത്യ ഫിനിഷിംഗ് ലൈൻ തൊട്ടു. ചാന്പ്യൻഷിപ്പ് റിക്കാർഡോടെ അമേരിക്ക സ്വർണം നേടി (3:17.69). ജമൈക്കയ്ക്കാണ് വെങ്കലം. 2022 യൂത്ത് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. മിക്സഡ് റിലേയിൽ ലഭിക്കുന്ന ആദ്യത്തേതും.
ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപാൽ ചൗധരി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്കു വേണ്ടി ബാറ്റണ് കൈയിലേന്തിയത്. 3:17.76 സെക്കൻഡിൽ ഇന്ത്യ ഫിനിഷിംഗ് ലൈൻ തൊട്ടു. ചാന്പ്യൻഷിപ്പ് റിക്കാർഡോടെ അമേരിക്ക സ്വർണം നേടി (3:17.69). ജമൈക്കയ്ക്കാണ് വെങ്കലം. 2022 യൂത്ത് അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. മിക്സഡ് റിലേയിൽ ലഭിക്കുന്ന ആദ്യത്തേതും.