ബെർമിംഗ്ഹാം: 2022 കോമണ്‍വെൽത്ത് ഗെയിംസ് ഇടിക്കൂട്ടിൽ ഇന്ത്യക്ക് മെഡൽ കിലുക്കം. പുരുഷ - വനിതാ ബോക്സിംഗിൽ ഇന്ത്യൻ താരങ്ങൾ സെമിയിൽ പ്രവേശിച്ചതോടെയാണ് മെഡൽ ഉറപ്പിച്ചത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗം ബോക്സിംഗിൽ ഇന്ത്യയുടെ നീതു ഘൻഘാസ് ആണ് സെമിയിൽ ആദ്യം പ്രവേശിച്ചത്.
ക്വാർട്ടർ ഫൈനലിൽ ഉത്തര അയർലൻഡിന്റെ നിക്കോൾ ക്ലൈഡിയെ കീഴടക്കിയാണ് 21കാരിയായ നീതുവിന്റെ സെമി പ്രവേശം. രണ്ടു തവണ യൂത്ത് ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ നീതുവിന്റെ ആദ്യ കോമണ്‍വെൽത്ത് ഗെയിംസാണിത്. സെമിയിൽ കാനഡയുടെ പ്രിയങ്ക ഡിലോണ്‍ ആണ് നീതുവിന്റെ എതിരാളി. ശനിയാഴ്ചയാണ് സെമി പോരാട്ടം.
പുരുഷ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മുഹമ്മദ് ഹസ്സമുദ്ദീൻ സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു. ക്വാർട്ടറിൽ നമീബിയയുടെ ട്രാജിയാൻ എൻഡെവെലൊയെയാണ് ഇന്ത്യൻ താരം ഇടിച്ചിട്ടത്. 4-1 നായിരുന്നു മുഹമ്മദ് ഹസ്സമുദ്ദീന്റെ ക്വാർട്ടർ ജയം.
സെമിയിൽ ഘാനയുടെ ജോസഫ് കോമിയെയാണ് ഹസ്സമുദ്ദീൻ നേരിടേണ്ടത്. ശനിയാഴ്ചയാണ് സെമി പോരാട്ടം. 2018 ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ് ഹസ്സമുദ്ദീൻ.
ക്വാർട്ടർ ഫൈനലിൽ ഉത്തര അയർലൻഡിന്റെ നിക്കോൾ ക്ലൈഡിയെ കീഴടക്കിയാണ് 21കാരിയായ നീതുവിന്റെ സെമി പ്രവേശം. രണ്ടു തവണ യൂത്ത് ചാന്പ്യൻഷിപ്പിൽ സ്വർണം നേടിയ നീതുവിന്റെ ആദ്യ കോമണ്‍വെൽത്ത് ഗെയിംസാണിത്. സെമിയിൽ കാനഡയുടെ പ്രിയങ്ക ഡിലോണ്‍ ആണ് നീതുവിന്റെ എതിരാളി. ശനിയാഴ്ചയാണ് സെമി പോരാട്ടം.
പുരുഷ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ മുഹമ്മദ് ഹസ്സമുദ്ദീൻ സെമിയിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു. ക്വാർട്ടറിൽ നമീബിയയുടെ ട്രാജിയാൻ എൻഡെവെലൊയെയാണ് ഇന്ത്യൻ താരം ഇടിച്ചിട്ടത്. 4-1 നായിരുന്നു മുഹമ്മദ് ഹസ്സമുദ്ദീന്റെ ക്വാർട്ടർ ജയം.
സെമിയിൽ ഘാനയുടെ ജോസഫ് കോമിയെയാണ് ഹസ്സമുദ്ദീൻ നേരിടേണ്ടത്. ശനിയാഴ്ചയാണ് സെമി പോരാട്ടം. 2018 ഗോൾഡ് കോസ്റ്റ് കോമണ്‍വെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ് ഹസ്സമുദ്ദീൻ.