അൽ-ഖ്വയ്ദയിലേക്കല്ല ഇപ്പോൾ ഐഎസിലേക്കാണ് ആളുകളെ ചേർക്കാനുള്ള ശ്രമം ഇന്ത്യയിലുൾപ്പെടെ നടക്കുന്നത്. അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും താലിബാനും ബൊക്കോ ഹറാമുമൊക്കെ ഒരേ ആശയത്തിന്റെ വിവിധ പേരുകളെന്നു മാത്രമേയുള്ളൂ. ഇതിന്റെയെല്ലാം നേതാക്കന്മാർ ഇല്ലാതായാലും തീവ്രവാദം കുത്തിനിറച്ച ആശയവുമായി അണികൾ ബാക്കിയാകും.
ഇസ്ലാമിക തീവ്രവാദത്തിന്റെ അഭയകേന്ദ്രമെന്നു പറയാവുന്ന അഫ്ഗാനിസ്ഥാനിൽവച്ച് അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചു. സുന്നി ഇസ്ലാമിസ്റ്റ് ഭീകരപ്രസ്ഥാനമായ അൽ-ഖ്വയ്ദയ്ക്കും അയാളെ സംരക്ഷിച്ച താലിബാൻ ഭരണകൂടത്തിനും ഇതു തിരിച്ചടിയാണ്. എന്നാൽ അതിലൊക്കെയുപരി, അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരേ അൽ-ഖ്വയ്ദയെ പാലൂട്ടി വളർത്തിയ അമേരിക്കതന്നെ അതിനെതിരേ തങ്ങളുടെ ഊർജവും പണവും കണക്കില്ലാതെ ചെലവഴിക്കേണ്ടിവരുന്നത്, ഭീകരപ്രസ്ഥാനങ്ങളെ താലോലിക്കുന്ന ഭരണകൂടങ്ങൾക്കു മുന്നറിയിപ്പുമായിട്ടുണ്ട്.
പാക്കിസ്ഥാനിലായിരുന്ന സവാഹിരി, അമേരിക്ക പിൻവാങ്ങുകയും താലിബാൻ ഭരണമേറ്റെടുക്കുകയും ചെയ്തതോടെയാണ് അഫ്ഗാനിസ്ഥാനിലെത്തിയത്. കാബൂളിലെ ഷേർപുർ മേഖലയിലുള്ള വസതിയിൽ ഭാര്യ, മകൾ, കൊച്ചുമക്കൾ എന്നിവർക്കൊപ്പം കഴിയുകയാണ് അയാളെന്ന് ഈ വർഷം ആദ്യം തിരിച്ചറിഞ്ഞതോടെ സിഐഎ ഒരുക്കത്തിലായിരുന്നു. ജൂലൈ 25ന് ആക്രമിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ജൂലൈ 30ന് വൈകുന്നേരം 6.18ന് (ഇന്ത്യൻ സമയം ജൂലൈ 31നു രാവിലെ 7.18ന്) വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയെ ഡ്രോണിൽനിന്നു തൊടുത്ത മിസൈൽ ഉപയോഗിച്ച് വധിച്ചു. അൽ-ഖ്വയ്ദ ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ അഭയം കൊടുക്കില്ലെന്നു താലിബാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും തലസ്ഥാനമായ കാബൂളിൽ താലിബാൻ നേതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സവാഹിരി താമസിച്ചിരുന്നതെന്ന വസ്തുത തീവ്രവാദികളുടെ പിരിയാനാവാത്ത കൂട്ടുകെട്ടിന്റെ ഉദാഹരണമായി.
1951ലായിരുന്നു ഈജിപ്ത് സ്വദേശിയും ഡോക്ടറുമായ സവാഹിരിയുടെ ജനനം. പതിനഞ്ചാമത്തെ വയസിൽ മുസ്ലിം ബ്രദർഹുഡുമായി ചേർന്നു പ്രവർത്തിച്ചു. 1981ൽ ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തിനെ വധിച്ച കേസിൽ പ്രതിയായി മൂന്നുവർഷം ജയിലിലായിരുന്നു. ജയിലിൽനിന്നിറങ്ങി പാക്കിസ്ഥാനിലെത്തി. പിന്നീട് അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് സൈന്യവുമായി ഏറ്റുമുട്ടി പരിക്കേറ്റ അൽ-ഖ്വയ്ദക്കാരെ റെഡ് ക്രസന്റുമായി ചേർന്നു ചികിത്സിച്ചു. ഇതിനിടെ ബിൻ ലാദനുമായി അടുത്തു. 1993ൽ ഈജിപ്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുള്ള ജിഹാദിന്റെ നേതൃത്വം ഏറ്റെടുത്തു.
1995ൽ പാക്കിസ്ഥാനിലെ ഈജിപ്ഷ്യൻ എംബസി ആക്രമിക്കാൻ സവാഹിരി ഉത്തരവിട്ടു. 16 പേർ കൊല്ലപ്പെട്ടു. 99ൽ സവാഹിരിക്ക് ഈജിപ്ത് വധശിക്ഷ വിധിച്ചു. പക്ഷേ, പിടികൂടാനായില്ല. ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് എന്ന തന്റെ സംഘടനയെ അൽ-ഖ്വയ്ദയിൽ ലയിപ്പിച്ചു. 2011ൽ ബിൻ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദിൽവച്ച് അമേരിക്ക വധിച്ചതോടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സവാഹിരി അൽ-ഖ്വയ്ദയുടെ തലവനായി. ഇസ്ലാമിക തീവ്രവാദ ചരിത്രത്തിലെ ആ അധ്യായമാണ് ഇപ്പോൾ അമേരിക്ക അടച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെ അനിശ്ചിതാവസ്ഥയിലാക്കി 20 വർഷത്തിനുശഷം വീണ്ടും താലിബാനു വിട്ടുകൊടുത്ത് കഴിഞ്ഞവർഷം പിൻവാങ്ങിയ അമേരിക്ക രാജ്യത്തിനകത്തും വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. പ്രതിച്ഛായ തിരിച്ചുപിടിക്കാൻ സവാഹിരിയുടെ വധം ബൈഡനു സഹായമാകും. നവംബറിൽ നടക്കാനിരിക്കുന്ന ജനപ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയില്ലാതിരുന്ന ഡെമോക്രാറ്റുകൾക്ക് ഇതു ഗുണകരമായേക്കാം. ചൈനയുടെ എതിർപ്പു മറികടന്ന് തായ്വാനിൽ സ്പീക്കർ നാൻസി പെലോസി നടത്തിയ സന്ദർശനവും ഇതുമായി ചേർത്തു വായിക്കേണ്ടതാണ്.
അൽ സവാഹിരിയുടെ വധം ഇന്ത്യയിലും ചലനമുണ്ടാക്കി. 2012നും 2015നും ഇടയിൽ മാത്രം 18 ഇന്ത്യക്കാർ അൽ-ഖ്വയ്ദയിൽ ചേർന്നതായിട്ടാണ് സർക്കാർ പറയുന്നത്. അനൗദ്യോഗിക കണക്കിൽ ഇതിലും ഏറെയുണ്ടാകാം. അൽ-ഖ്വയ്ദ ഇൻ ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) രൂപീകരണത്തെക്കുറിച്ചു വ്യക്തമാക്കിക്കൊണ്ട് 2014ൽ സവാഹിരി വീഡിയോ സന്ദേശം ഇറക്കിയിരുന്നു. 2015ൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയത്, കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എക്യുഐഎസ് മുസ്ലിം യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ കർണാടകത്തിലെ മാണ്ഡ്യയിൽ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച പെൺകുട്ടിയെ “നോബിൾ വുമൺ ഓഫ് ഇന്ത്യ’’ എന്നു പ്രശംസിച്ച് സവാഹിരി വീഡിയോ പുറത്തിറക്കി. ജൂണിൽ പ്രവാചകനെ നിന്ദിച്ചെന്ന ചാനൽ ചർച്ചയെത്തുടർന്ന് എക്യുഐഎസ് ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു.
അൽ-ഖ്വയ്ദയിലേക്കല്ല ഇപ്പോൾ ഐഎസിലേക്കാണ് ആളുകളെ ചേർക്കാനുള്ള ശ്രമം ഇന്ത്യയിലുൾപ്പെടെ നടക്കുന്നത്. അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും താലിബാനും ബൊക്കോ ഹറാമുമൊക്കെ ഒരേ ആശയത്തിന്റെ വിവിധ പേരുകളെന്നു മാത്രമേയുള്ളൂ. ഇതിന്റെയെല്ലാം നേതാക്കന്മാർ ഇല്ലാതായാലും തീവ്രവാദം കുത്തിനിറച്ച ആശയവുമായി അണികൾ ബാക്കിയാകും. മത-രാഷ്ട്രഭേദമില്ലാതെയുള്ള കൂട്ടായ പരിശ്രമവും ബോധവത്കരണവും കർശന നടപടികളുമാണ് തീവ്രവാദത്തെ ഇല്ലാതാക്കാൻ വേണ്ടത്.
ഇസ്ലാമിക തീവ്രവാദത്തിന്റെ അഭയകേന്ദ്രമെന്നു പറയാവുന്ന അഫ്ഗാനിസ്ഥാനിൽവച്ച് അൽ-ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചു. സുന്നി ഇസ്ലാമിസ്റ്റ് ഭീകരപ്രസ്ഥാനമായ അൽ-ഖ്വയ്ദയ്ക്കും അയാളെ സംരക്ഷിച്ച താലിബാൻ ഭരണകൂടത്തിനും ഇതു തിരിച്ചടിയാണ്. എന്നാൽ അതിലൊക്കെയുപരി, അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരേ അൽ-ഖ്വയ്ദയെ പാലൂട്ടി വളർത്തിയ അമേരിക്കതന്നെ അതിനെതിരേ തങ്ങളുടെ ഊർജവും പണവും കണക്കില്ലാതെ ചെലവഴിക്കേണ്ടിവരുന്നത്, ഭീകരപ്രസ്ഥാനങ്ങളെ താലോലിക്കുന്ന ഭരണകൂടങ്ങൾക്കു മുന്നറിയിപ്പുമായിട്ടുണ്ട്.
പാക്കിസ്ഥാനിലായിരുന്ന സവാഹിരി, അമേരിക്ക പിൻവാങ്ങുകയും താലിബാൻ ഭരണമേറ്റെടുക്കുകയും ചെയ്തതോടെയാണ് അഫ്ഗാനിസ്ഥാനിലെത്തിയത്. കാബൂളിലെ ഷേർപുർ മേഖലയിലുള്ള വസതിയിൽ ഭാര്യ, മകൾ, കൊച്ചുമക്കൾ എന്നിവർക്കൊപ്പം കഴിയുകയാണ് അയാളെന്ന് ഈ വർഷം ആദ്യം തിരിച്ചറിഞ്ഞതോടെ സിഐഎ ഒരുക്കത്തിലായിരുന്നു. ജൂലൈ 25ന് ആക്രമിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ജൂലൈ 30ന് വൈകുന്നേരം 6.18ന് (ഇന്ത്യൻ സമയം ജൂലൈ 31നു രാവിലെ 7.18ന്) വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയെ ഡ്രോണിൽനിന്നു തൊടുത്ത മിസൈൽ ഉപയോഗിച്ച് വധിച്ചു. അൽ-ഖ്വയ്ദ ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ അഭയം കൊടുക്കില്ലെന്നു താലിബാൻ പ്രഖ്യാപിച്ചിരുന്നെങ്കിലും തലസ്ഥാനമായ കാബൂളിൽ താലിബാൻ നേതാവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സവാഹിരി താമസിച്ചിരുന്നതെന്ന വസ്തുത തീവ്രവാദികളുടെ പിരിയാനാവാത്ത കൂട്ടുകെട്ടിന്റെ ഉദാഹരണമായി.
1951ലായിരുന്നു ഈജിപ്ത് സ്വദേശിയും ഡോക്ടറുമായ സവാഹിരിയുടെ ജനനം. പതിനഞ്ചാമത്തെ വയസിൽ മുസ്ലിം ബ്രദർഹുഡുമായി ചേർന്നു പ്രവർത്തിച്ചു. 1981ൽ ഈജിപ്ത് പ്രസിഡന്റ് അൻവർ സാദത്തിനെ വധിച്ച കേസിൽ പ്രതിയായി മൂന്നുവർഷം ജയിലിലായിരുന്നു. ജയിലിൽനിന്നിറങ്ങി പാക്കിസ്ഥാനിലെത്തി. പിന്നീട് അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് സൈന്യവുമായി ഏറ്റുമുട്ടി പരിക്കേറ്റ അൽ-ഖ്വയ്ദക്കാരെ റെഡ് ക്രസന്റുമായി ചേർന്നു ചികിത്സിച്ചു. ഇതിനിടെ ബിൻ ലാദനുമായി അടുത്തു. 1993ൽ ഈജിപ്തിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുള്ള ജിഹാദിന്റെ നേതൃത്വം ഏറ്റെടുത്തു.
1995ൽ പാക്കിസ്ഥാനിലെ ഈജിപ്ഷ്യൻ എംബസി ആക്രമിക്കാൻ സവാഹിരി ഉത്തരവിട്ടു. 16 പേർ കൊല്ലപ്പെട്ടു. 99ൽ സവാഹിരിക്ക് ഈജിപ്ത് വധശിക്ഷ വിധിച്ചു. പക്ഷേ, പിടികൂടാനായില്ല. ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് എന്ന തന്റെ സംഘടനയെ അൽ-ഖ്വയ്ദയിൽ ലയിപ്പിച്ചു. 2011ൽ ബിൻ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദിൽവച്ച് അമേരിക്ക വധിച്ചതോടെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സവാഹിരി അൽ-ഖ്വയ്ദയുടെ തലവനായി. ഇസ്ലാമിക തീവ്രവാദ ചരിത്രത്തിലെ ആ അധ്യായമാണ് ഇപ്പോൾ അമേരിക്ക അടച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെ അനിശ്ചിതാവസ്ഥയിലാക്കി 20 വർഷത്തിനുശഷം വീണ്ടും താലിബാനു വിട്ടുകൊടുത്ത് കഴിഞ്ഞവർഷം പിൻവാങ്ങിയ അമേരിക്ക രാജ്യത്തിനകത്തും വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. പ്രതിച്ഛായ തിരിച്ചുപിടിക്കാൻ സവാഹിരിയുടെ വധം ബൈഡനു സഹായമാകും. നവംബറിൽ നടക്കാനിരിക്കുന്ന ജനപ്രതിനിധിസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയില്ലാതിരുന്ന ഡെമോക്രാറ്റുകൾക്ക് ഇതു ഗുണകരമായേക്കാം. ചൈനയുടെ എതിർപ്പു മറികടന്ന് തായ്വാനിൽ സ്പീക്കർ നാൻസി പെലോസി നടത്തിയ സന്ദർശനവും ഇതുമായി ചേർത്തു വായിക്കേണ്ടതാണ്.
അൽ സവാഹിരിയുടെ വധം ഇന്ത്യയിലും ചലനമുണ്ടാക്കി. 2012നും 2015നും ഇടയിൽ മാത്രം 18 ഇന്ത്യക്കാർ അൽ-ഖ്വയ്ദയിൽ ചേർന്നതായിട്ടാണ് സർക്കാർ പറയുന്നത്. അനൗദ്യോഗിക കണക്കിൽ ഇതിലും ഏറെയുണ്ടാകാം. അൽ-ഖ്വയ്ദ ഇൻ ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) രൂപീകരണത്തെക്കുറിച്ചു വ്യക്തമാക്കിക്കൊണ്ട് 2014ൽ സവാഹിരി വീഡിയോ സന്ദേശം ഇറക്കിയിരുന്നു. 2015ൽ ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയത്, കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് എക്യുഐഎസ് മുസ്ലിം യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ കർണാടകത്തിലെ മാണ്ഡ്യയിൽ ഹിജാബ് വിഷയത്തിൽ പ്രതികരിച്ച പെൺകുട്ടിയെ “നോബിൾ വുമൺ ഓഫ് ഇന്ത്യ’’ എന്നു പ്രശംസിച്ച് സവാഹിരി വീഡിയോ പുറത്തിറക്കി. ജൂണിൽ പ്രവാചകനെ നിന്ദിച്ചെന്ന ചാനൽ ചർച്ചയെത്തുടർന്ന് എക്യുഐഎസ് ആക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു.
അൽ-ഖ്വയ്ദയിലേക്കല്ല ഇപ്പോൾ ഐഎസിലേക്കാണ് ആളുകളെ ചേർക്കാനുള്ള ശ്രമം ഇന്ത്യയിലുൾപ്പെടെ നടക്കുന്നത്. അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും താലിബാനും ബൊക്കോ ഹറാമുമൊക്കെ ഒരേ ആശയത്തിന്റെ വിവിധ പേരുകളെന്നു മാത്രമേയുള്ളൂ. ഇതിന്റെയെല്ലാം നേതാക്കന്മാർ ഇല്ലാതായാലും തീവ്രവാദം കുത്തിനിറച്ച ആശയവുമായി അണികൾ ബാക്കിയാകും. മത-രാഷ്ട്രഭേദമില്ലാതെയുള്ള കൂട്ടായ പരിശ്രമവും ബോധവത്കരണവും കർശന നടപടികളുമാണ് തീവ്രവാദത്തെ ഇല്ലാതാക്കാൻ വേണ്ടത്.