ചെന്നൈ: 44-ാമത് ചെസ് ഒളിന്പ്യാഡിന്റെ അഞ്ചാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓപ്പണ് വിഭാഗത്തിൽ ഇന്ത്യ ബി ടീം ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നു. ശക്തരായ സ്പെയ്നിനെ ഇന്നലെ നടന്നഅഞ്ചാം റൗണ്ട് മത്സരത്തിൽ 2 .5- 1.5 എന്ന സ്കോറിന് അട്ടിമറിച്ചു. ഇന്ത്യൻ താരങ്ങളേക്കാൾ മികച്ച റേറ്റിംഗുള്ള നാലു കളിക്കാരടങ്ങിയ സ്പെയിനിനെതിരേ നേടിയ വിജയം ഏറെ തിളക്കമുള്ളതായി. മാത്രമല്ല, ഇന്ത്യൻ സി. ടീമിനെ കഴിഞ്ഞ റൗണ്ടിൽ പരാജയപ്പെടുത്തിയ സ്പെയ്നിനു നല്കിയ മധുരപ്രതികാരം കൂടിയായി ഈ ജയം.
ഒന്നാം ബോർഡിൽ ഡി. ജുഗേഷ് 1998ലെ ക്ലാസിക്കൽ ലോകചാന്പ്യൻഷിപ്പിൽ കാസ്പറോവിനെതിരേ ചലഞ്ചറായിരുന്ന അലക്സി ഷിറോവിനെയാണ് അട്ടിമറിച്ചത്.
ബി.അധിപൻ എഡ്വേർഡൊ ബൊണേലിയെകീഴടക്കിയപ്പോൾ പ്രഗ്നാനന്ദ ജയിം സന്റോസ് ലതാസയോട് പരാജയപ്പെട്ടു. നിഹാൽ സരിനും ഡേവിഡ് അന്റോണും പോയിന്റ് പങ്കിട്ടു.
അതേസമയം, ഇന്ത്യൻ എ ടിം ശക്തരായ റൊമാനിയയെ കീഴടക്കി. വനിതാവിഭാഗത്തിൽ ഇന്ത്യക്ക് അഞ്ചാം റൗണ്ട് മത്സരത്തിൽ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ഉണ്ടായത്. ഇന്ത്യൻ ബി ടീം ശക്തരായ ജോർജിയയോട് 3-1നു കീഴടങ്ങി.
ഇന്ത്യൻ സി ടീമും ബ്രസീലുമായുള്ള മത്സരം സമനിലയിലവസാനിച്ചു. നോർവെയുടെ ലോക ചാന്പ്യൻ മാഗ്നസ് കാൾസണ് ഇരുപത്താറു നീക്കങ്ങളിൽ സാംബിയയുടെ ഗിലൻ ബ്വല്യയെ അനായാസം കീഴടക്കി. മത്സരത്തിനിടെ ഇന്ത്യൻ ബി ടീമിന്റെ മത്സരം വീക്ഷിക്കാൻ കാൾസൻ ഇടയ്ക്കിടെ വരുന്നത് ഏവർക്കും കൗതുകമായി.
ഒന്നാം ബോർഡിൽ ഡി. ജുഗേഷ് 1998ലെ ക്ലാസിക്കൽ ലോകചാന്പ്യൻഷിപ്പിൽ കാസ്പറോവിനെതിരേ ചലഞ്ചറായിരുന്ന അലക്സി ഷിറോവിനെയാണ് അട്ടിമറിച്ചത്.
ബി.അധിപൻ എഡ്വേർഡൊ ബൊണേലിയെകീഴടക്കിയപ്പോൾ പ്രഗ്നാനന്ദ ജയിം സന്റോസ് ലതാസയോട് പരാജയപ്പെട്ടു. നിഹാൽ സരിനും ഡേവിഡ് അന്റോണും പോയിന്റ് പങ്കിട്ടു.
അതേസമയം, ഇന്ത്യൻ എ ടിം ശക്തരായ റൊമാനിയയെ കീഴടക്കി. വനിതാവിഭാഗത്തിൽ ഇന്ത്യക്ക് അഞ്ചാം റൗണ്ട് മത്സരത്തിൽ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് ഉണ്ടായത്. ഇന്ത്യൻ ബി ടീം ശക്തരായ ജോർജിയയോട് 3-1നു കീഴടങ്ങി.
ഇന്ത്യൻ സി ടീമും ബ്രസീലുമായുള്ള മത്സരം സമനിലയിലവസാനിച്ചു. നോർവെയുടെ ലോക ചാന്പ്യൻ മാഗ്നസ് കാൾസണ് ഇരുപത്താറു നീക്കങ്ങളിൽ സാംബിയയുടെ ഗിലൻ ബ്വല്യയെ അനായാസം കീഴടക്കി. മത്സരത്തിനിടെ ഇന്ത്യൻ ബി ടീമിന്റെ മത്സരം വീക്ഷിക്കാൻ കാൾസൻ ഇടയ്ക്കിടെ വരുന്നത് ഏവർക്കും കൗതുകമായി.