ഇത് ഒരു മുതലെടുപ്പിനുമുള്ള സമയമല്ല. സംസ്ഥാനത്തൊട്ടാകെ മഴ പെയ്താലും അതിന്റെ കെടുതികൾ എല്ലാവരും അനുഭവിക്കേണ്ടിവരില്ല. കഷ്ടതകൾ അനുഭവിക്കേണ്ടിവരുന്നവർക്കൊപ്പം സഹായഹസ്തവുമായി ഓടിയെത്തുന്ന നമ്മുടെ പാരന്പര്യമാണ് മുൻവർഷങ്ങളിലെ പ്രളയകാലത്തു കണ്ടത്. അന്നു നമ്മൾ ഒറ്റക്കെട്ടായിരുന്നു.
കേരളത്തിൽ കനത്ത മഴ നാലുദിവസംകൂടി തുടരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതും സർക്കാരും ജനങ്ങളും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ടതാണ്. ഒഴിവാക്കാവുന്ന അപകടങ്ങളും നാശനഷ്ടങ്ങളുമെല്ലാം ഒഴിവാക്കാനും ദുരന്തനിവാരണത്തിന് ഒരുങ്ങിയിരിക്കാനുമുള്ള മുന്നറിയിപ്പാണിത്. 2018ലെയും 2019ലെയും പ്രളയവും ദുരിതങ്ങളും നമുക്കിപ്പോഴും നടുക്കുന്ന ഓർമകളാണ്. അതിൽനിന്നുള്ള പാഠങ്ങൾ നാം ഉൾക്കൊണ്ടിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതും ഇത്തരം സന്ദർഭങ്ങളിലാണ്.
ദക്ഷിണേന്ത്യക്കു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് തീവ്രമഴയുടെ കാരണം. ഇതു ന്യൂനമർദമായി മാറിയേക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തീരദേശമേഖലകളിലും മലയോരമേഖലകളിലുമാണ് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കോ ടൂറിസം സെന്ററുകളെല്ലാം അടയ്ക്കുകയും മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാത്രിയാത്രകളാണ് നിരോധിച്ചിട്ടുള്ളതെങ്കിലും അനാവശ്യമായ പകൽ യാത്രകളും മലന്പ്രദേശങ്ങളിലേക്ക് ഒഴിവാക്കുന്നതാണ് ഉചിതം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമൊന്നും രാപ്പകൽ ഭേദമില്ല. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജലവകുപ്പ്, കെഎസ്ഇബി, മോട്ടോർ വെഹിക്കിൾ, ഫയർ ആൻഡ് റെസ്ക്യു, പോലീസ്, പിആർഡി, ഫിഷറീസ് എന്നിവയ്ക്കൊപ്പം സിവിൽ ഡിഫൻസ് സേനയും ഇതിന്റെ ഭാഗമായിരിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാനത്തെത്തും.
ഇത്തരം മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. ഓരോ പ്രദേശത്തെയും അപകടസാധ്യതയുള്ള ഇടങ്ങൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പു കൊടുക്കുകയും പോലീസിനെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി മുൻകരുതൽ നടപടികളെടുക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുകയുമൊക്കെ ചെയ്യേണ്ടതുണ്ട്. കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടലുണ്ടായി. വനമേഖലകളിൽ കൂടുതൽ ഉരുൾപൊട്ടലുകൾക്കു സാധ്യതയുമുണ്ട്. മുക്കൂട്ടുതറയിൽ പാലം കടക്കുന്നതിനിടെ ബൈക്കുയാത്രികൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾ കുത്തൊഴിക്കിൽനിന്നു രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. ഇത്തരം സ്ഥലങ്ങളിലെ അപകടസാധ്യതകളും ഒഴുക്കിന്റെ ശക്തിയുമൊന്നും പുറത്തുനിന്നെത്തുന്നവർക്ക് അറിയാനായെന്നു വരില്ല. അപകട മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾ മുന്നറിയിപ്പു ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതാണ്. കൊല്ലത്ത് അച്ചൻകോവിലിൽ വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഒരാൾ മരിച്ചു. മുന്നനുഭവങ്ങൾ ഉള്ളതുകൊണ്ടാവാം, ഇത്തവണ ഡാമുകൾ നേരത്തെതന്നെ തുറന്നുവിടാൻ സർക്കാർ തീരുമാനിച്ചത്.
ശക്തമായ കാറ്റും കടൽക്ഷോഭവും പ്രവചിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാലു ദിവസത്തേക്കു കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 52 ദിവസത്തെ ട്രോളിംഗ് നിരോധനം പിൻവലിച്ചിട്ടും മത്സ്യബന്ധനത്തിനു പോകാനാവാത്ത സ്ഥിതിയാണ്. എങ്കിലും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിനെ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ല. കൂടുതൽ ദിവസങ്ങൾ തൊഴിൽനഷ്ടം ഉണ്ടായാൽ പട്ടിണിയിലാകാൻ ഇടയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ശ്രദ്ധയുണ്ടാകണം.
മലയോര മേഖലകളിലാണ് എല്ലാവർഷവും നാശനഷ്ടങ്ങളും അപകടങ്ങളും ജീവഹാനിയുമൊക്കെ കൂടുതലുണ്ടാകുന്നത്. അവിടങ്ങളിൽ ജീവിക്കുന്ന മനുഷ്യർ ഇപ്പോൾത്തന്നെ ആശങ്കയിലാണ്. മഴ തീർന്നാലും അവിടെ ആരോപണങ്ങളുടെ ഉരുൾപൊട്ടലുകൾ തുടരുകയും ചെയ്യും. എല്ലാ മഴക്കാലത്തും കെടുതികൾക്കു പിന്നാലെ അതനുഭവിച്ച ജനങ്ങളെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ട് തീവ്ര-കപട പരിസ്ഥിതിവാദികളുടെ വിചാരണയും വിധിപറച്ചിലുമൊക്കെ പതിവാണ്. ലോകത്തെ സകല പ്രകൃതിദുരന്തങ്ങൾക്കും കാരണം മലയോരമേഖലകളിലെ കർഷകരാണെന്നു സ്ഥാപിക്കാൻ ചിലർക്കു പ്രത്യേക താത്പര്യമാണ്. അതേറ്റുപിടിക്കാൻചില മാധ്യമങ്ങൾക്കും ഉത്സാഹമാണ്. സോഷ്യൽമീഡിയയിലുമുണ്ട് കരച്ചിലുകാർ.
ഇത് ഒരു മുതലെടുപ്പിനുമുള്ള സമയമല്ല. സംസ്ഥാനത്തൊട്ടാകെ മഴ പെയ്താലും അതിന്റെ കെടുതികൾ എല്ലാവരും അനുഭവിക്കേണ്ടിവരില്ല. കഷ്ടതകൾ അനുഭവിക്കേണ്ടിവരുന്നവർക്കൊപ്പം സഹായഹസ്തവുമായി ഓടിയെത്തുന്ന നമ്മുടെ പാരന്പര്യമാണ് മുൻവർഷങ്ങളിലെ പ്രളയകാലത്തു കണ്ടത്. അന്നു നമ്മൾ ഒറ്റക്കെട്ടായിരുന്നു. അതിന്റെ മുന്നണിപ്പോരാളികളായിരുന്നു നമ്മുടെ മത്സ്യത്തൊഴിലാളികളും പോലീസും ആരോഗ്യവകുപ്പും മത-സന്നദ്ധ സംഘടനകളുമൊക്കെ. സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കൈ കോർത്തുനിന്നാൽ ഒരു പ്രളയജലത്തിനും കേരളത്തെ ഒഴുക്കിക്കൊണ്ടു പോകാനാവില്ല.
കേരളത്തിൽ കനത്ത മഴ നാലുദിവസംകൂടി തുടരാൻ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ഏഴു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതും സർക്കാരും ജനങ്ങളും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ടതാണ്. ഒഴിവാക്കാവുന്ന അപകടങ്ങളും നാശനഷ്ടങ്ങളുമെല്ലാം ഒഴിവാക്കാനും ദുരന്തനിവാരണത്തിന് ഒരുങ്ങിയിരിക്കാനുമുള്ള മുന്നറിയിപ്പാണിത്. 2018ലെയും 2019ലെയും പ്രളയവും ദുരിതങ്ങളും നമുക്കിപ്പോഴും നടുക്കുന്ന ഓർമകളാണ്. അതിൽനിന്നുള്ള പാഠങ്ങൾ നാം ഉൾക്കൊണ്ടിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതും ഇത്തരം സന്ദർഭങ്ങളിലാണ്.
ദക്ഷിണേന്ത്യക്കു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് തീവ്രമഴയുടെ കാരണം. ഇതു ന്യൂനമർദമായി മാറിയേക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തീരദേശമേഖലകളിലും മലയോരമേഖലകളിലുമാണ് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കോ ടൂറിസം സെന്ററുകളെല്ലാം അടയ്ക്കുകയും മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രാത്രിയാത്രകളാണ് നിരോധിച്ചിട്ടുള്ളതെങ്കിലും അനാവശ്യമായ പകൽ യാത്രകളും മലന്പ്രദേശങ്ങളിലേക്ക് ഒഴിവാക്കുന്നതാണ് ഉചിതം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമൊന്നും രാപ്പകൽ ഭേദമില്ല. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജലവകുപ്പ്, കെഎസ്ഇബി, മോട്ടോർ വെഹിക്കിൾ, ഫയർ ആൻഡ് റെസ്ക്യു, പോലീസ്, പിആർഡി, ഫിഷറീസ് എന്നിവയ്ക്കൊപ്പം സിവിൽ ഡിഫൻസ് സേനയും ഇതിന്റെ ഭാഗമായിരിക്കും. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാനത്തെത്തും.
ഇത്തരം മുന്നൊരുക്കങ്ങളുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വലിയ പങ്കു വഹിക്കാനുണ്ട്. ഓരോ പ്രദേശത്തെയും അപകടസാധ്യതയുള്ള ഇടങ്ങൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പു കൊടുക്കുകയും പോലീസിനെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും ഉൾപ്പെടുത്തി മുൻകരുതൽ നടപടികളെടുക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുകയുമൊക്കെ ചെയ്യേണ്ടതുണ്ട്. കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടലുണ്ടായി. വനമേഖലകളിൽ കൂടുതൽ ഉരുൾപൊട്ടലുകൾക്കു സാധ്യതയുമുണ്ട്. മുക്കൂട്ടുതറയിൽ പാലം കടക്കുന്നതിനിടെ ബൈക്കുയാത്രികൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾ കുത്തൊഴിക്കിൽനിന്നു രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. ഇത്തരം സ്ഥലങ്ങളിലെ അപകടസാധ്യതകളും ഒഴുക്കിന്റെ ശക്തിയുമൊന്നും പുറത്തുനിന്നെത്തുന്നവർക്ക് അറിയാനായെന്നു വരില്ല. അപകട മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾ മുന്നറിയിപ്പു ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കേണ്ടതാണ്. കൊല്ലത്ത് അച്ചൻകോവിലിൽ വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഒരാൾ മരിച്ചു. മുന്നനുഭവങ്ങൾ ഉള്ളതുകൊണ്ടാവാം, ഇത്തവണ ഡാമുകൾ നേരത്തെതന്നെ തുറന്നുവിടാൻ സർക്കാർ തീരുമാനിച്ചത്.
ശക്തമായ കാറ്റും കടൽക്ഷോഭവും പ്രവചിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാലു ദിവസത്തേക്കു കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. 52 ദിവസത്തെ ട്രോളിംഗ് നിരോധനം പിൻവലിച്ചിട്ടും മത്സ്യബന്ധനത്തിനു പോകാനാവാത്ത സ്ഥിതിയാണ്. എങ്കിലും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിനെ ഒരു കാരണവശാലും അവഗണിക്കാൻ പാടില്ല. കൂടുതൽ ദിവസങ്ങൾ തൊഴിൽനഷ്ടം ഉണ്ടായാൽ പട്ടിണിയിലാകാൻ ഇടയുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് ശ്രദ്ധയുണ്ടാകണം.
മലയോര മേഖലകളിലാണ് എല്ലാവർഷവും നാശനഷ്ടങ്ങളും അപകടങ്ങളും ജീവഹാനിയുമൊക്കെ കൂടുതലുണ്ടാകുന്നത്. അവിടങ്ങളിൽ ജീവിക്കുന്ന മനുഷ്യർ ഇപ്പോൾത്തന്നെ ആശങ്കയിലാണ്. മഴ തീർന്നാലും അവിടെ ആരോപണങ്ങളുടെ ഉരുൾപൊട്ടലുകൾ തുടരുകയും ചെയ്യും. എല്ലാ മഴക്കാലത്തും കെടുതികൾക്കു പിന്നാലെ അതനുഭവിച്ച ജനങ്ങളെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ട് തീവ്ര-കപട പരിസ്ഥിതിവാദികളുടെ വിചാരണയും വിധിപറച്ചിലുമൊക്കെ പതിവാണ്. ലോകത്തെ സകല പ്രകൃതിദുരന്തങ്ങൾക്കും കാരണം മലയോരമേഖലകളിലെ കർഷകരാണെന്നു സ്ഥാപിക്കാൻ ചിലർക്കു പ്രത്യേക താത്പര്യമാണ്. അതേറ്റുപിടിക്കാൻചില മാധ്യമങ്ങൾക്കും ഉത്സാഹമാണ്. സോഷ്യൽമീഡിയയിലുമുണ്ട് കരച്ചിലുകാർ.
ഇത് ഒരു മുതലെടുപ്പിനുമുള്ള സമയമല്ല. സംസ്ഥാനത്തൊട്ടാകെ മഴ പെയ്താലും അതിന്റെ കെടുതികൾ എല്ലാവരും അനുഭവിക്കേണ്ടിവരില്ല. കഷ്ടതകൾ അനുഭവിക്കേണ്ടിവരുന്നവർക്കൊപ്പം സഹായഹസ്തവുമായി ഓടിയെത്തുന്ന നമ്മുടെ പാരന്പര്യമാണ് മുൻവർഷങ്ങളിലെ പ്രളയകാലത്തു കണ്ടത്. അന്നു നമ്മൾ ഒറ്റക്കെട്ടായിരുന്നു. അതിന്റെ മുന്നണിപ്പോരാളികളായിരുന്നു നമ്മുടെ മത്സ്യത്തൊഴിലാളികളും പോലീസും ആരോഗ്യവകുപ്പും മത-സന്നദ്ധ സംഘടനകളുമൊക്കെ. സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് കൈ കോർത്തുനിന്നാൽ ഒരു പ്രളയജലത്തിനും കേരളത്തെ ഒഴുക്കിക്കൊണ്ടു പോകാനാവില്ല.