ഇഷ്ടമുള്ള വിഷയം പഠിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ആനന്ദത്തോടെ ജീവിക്കാനുമുള്ള വിദ്യാർഥികളുടെ അവകാശത്തെ അംഗീകരിച്ചാൽതന്നെ ആത്മഹത്യാ മഹാമാരിക്കെതിരേയുള്ള വാക്സിന്റെ ആദ്യഡോസാകും. അതിനുള്ള ഒരുക്കങ്ങൾ വീടുകളിലും വിദ്യാലയങ്ങളിലും തുടങ്ങാൻ വൈകരുത്.
മാതാപിതാക്കൾ അടിച്ചേൽപ്പിച്ച ഐഎഎസ് ആഗ്രഹങ്ങൾ നിറവേറ്റാൻ തനിക്കു കഴിയുന്നില്ലെന്ന് നെഞ്ചു പിളർക്കുന്ന കുറിപ്പെഴുതിവച്ച് തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയത് രണ്ടു ദിവസം മുന്പാണ്. അതിനു രണ്ടാഴ്ച മുന്പാണ് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി മരണക്കുറിപ്പെഴുതിയത്. ""കണക്ക്, കെമിസ്ട്രി അധ്യാപകരുടെ സമ്മർദം എനിക്കു താങ്ങാനാവുന്നില്ല. മറ്റു കുട്ടികളുടെ മുന്നിൽവച്ച് എന്നെ കളിയാക്കി.'' ഇതുകൂടാതെ തമിഴ്നാട്ടിലെ തന്നെ തിരുവള്ളൂരിലും അയ്യംപെട്ടിയിലും വിദ്യാർഥിനികൾ ജീവനൊടുക്കി. രണ്ടാഴ്ചയ്ക്കിടെ നാലു മരണം. മാതാപിതാക്കളുടെയും അധ്യാപകരുടെയും താത്പര്യങ്ങൾക്കനുസരിച്ചു പഠനത്തിൽ മുന്നേറാനാവാതെ, മരിച്ചാൽ മതിയെന്നു കുട്ടികൾ തീരുമാനിക്കുന്പോൾ ആരാണ് പ്രതിസ്ഥാനത്ത്? കൗൺസലിംഗും ചികിത്സയുമൊക്കെ നൽകേണ്ടത് ആർക്കാണ്? കുട്ടികൾക്കോ അതോ മാതാപിതാക്കളും അധ്യാപകരുമടങ്ങുന്ന ആത്മഹത്യാ പ്രേരണ സംഘത്തിനോ?
2019ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആത്മഹത്യാനിരക്ക് 10.4 (ലക്ഷത്തിൽ) ആണ്. 2020ൽ മാത്രം ഇന്ത്യയിൽ 1.53 ലക്ഷം ആത്മഹത്യകളുണ്ടായി. ഈ പ്രവണത വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും വ്യാപിക്കുകയാണെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. തമിഴ്നാട്ടിലെ വിദ്യാർഥിനികളുടെ ആത്മഹത്യകൾ അടുത്തടുത്ത ദിവസങ്ങളിലായതുകൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ രാജ്യത്തിനു വലിയ മുന്നറിയിപ്പായിരിക്കുകയാണ്. 2020ൽ 30 വയസിനു താഴെയുള്ള 64,114 പേരാണ് ജീവനൊടുക്കിയത്. രാജ്യത്ത് ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. തൊട്ടുപിന്നിൽ തമിഴ്നാട്.
കേരളത്തിലും യുവാക്കൾക്കിടയിലെ ആത്മഹത്യ പെരുകുകയാണ്. കോവിഡ് കാലത്ത് 377 കുട്ടികൾ ജീവനൊടുക്കി. സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2020ൽ പതിനെട്ടു വയസിൽ താഴെയുള്ള 324 പേരാണ് ജീവനൊടുക്കിയത്. 2020 ജനുവരി ഒന്നിനും ജൂലൈ 31നുമിടയ്ക്ക് 158 കുട്ടികൾ ജീവനൊടുക്കിയതിനെത്തുടർന്ന് സർക്കാർ വനിതാ-ശിശുവികസന വകുപ്പിനു കീഴിൽ ‘നിനവ്’പദ്ധതി തുടങ്ങി. അവരുടെ പഠനമനുസരിച്ച് 15നും 18നുമിടയിൽ പ്രായമുള്ളവരാണ് ജീവനൊടുക്കിയവരിലേറെയും. ഇതിൽ 74 ശതമാനം പേരും മാതാപിതാക്കളോടൊപ്പം കഴിഞ്ഞവരാണ്. കുടുംബത്തിൽനിന്നുള്ള പിന്തുണ ലഭിക്കാത്തത് കുട്ടികളെ വിഷമിപ്പിക്കുന്നുവെന്നുകൂടിയാണ് അതിനർഥം. തമിഴ്നാട്ടിലെ എന്നല്ല, രാജ്യത്തെവിടെയും കുട്ടികളുടെ ആത്മഹത്യകൾ വിരൽച്ചൂണ്ടുന്നത് പ്രധാനമായും കുടുംബങ്ങളിലെയും വിദ്യാലയങ്ങളിലെയും സമ്മർദങ്ങളിലേക്കാണ്. സംഘടനകളുടെ റിപ്പോർട്ടുകളിലുപരി കുഞ്ഞുങ്ങളുടെ കണ്ണീരിൽ കുതിർന്ന ആത്മഹത്യാക്കുറിപ്പുകളിലുണ്ട് അതിന്റെ തെളിവുകൾ. മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ അവർക്കു കഴിയുന്നില്ല. സ്വന്തം സ്വപ്നങ്ങളെ കുഴിച്ചുമൂടിയിട്ടാകും ഈ കുഞ്ഞുങ്ങളിലേറെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളുടെ മല കയറുന്നത്. നമ്മുടെ പ്രൈമറി സ്കൂളുകൾക്കും ഹൈസ്കൂളുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും എൻജിനിയറിംഗ്-മെഡിക്കൽ കോളജുകൾക്കുമെല്ലാം പറയാനുണ്ട് കുട്ടികളുടെ കുഴിച്ചുമൂടപ്പെട്ട സ്വപ്നങ്ങളുടെ എണ്ണമറ്റ കഥകൾ.
തമിഴ്നാട്ടിലെ വിദ്യാർഥിനികളുടെ ആത്മഹത്യാപരന്പര നടുക്കമുളവാക്കേണ്ട കാര്യം മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലെയും സാമൂഹ്യ-കുടുംബ സംവിധാനങ്ങളിലെയും അനഭിലഷണീയമായ പ്രവണതകളെ അഭിസംബോധന ചെയ്യാൻ വൈകരുതെന്ന ഓർമപ്പെടുത്തൽകൂടിയാണ്. കുട്ടികൾക്ക് ആഘാതമാകുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിനൊപ്പംതന്നെ പ്രധാനമാണ് സമ്മർദങ്ങളെ അതിജീവിക്കാനുള്ള മനോബലം ഉണ്ടാക്കുക എന്നതും. ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ എന്തു പ്രയോജനമാണ് വിദ്യാഭ്യാസംകൊണ്ടു നേടുന്നത്?
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കിഷ്ടമുള്ളതു പഠിക്കാൻ അവസരം കൊടുക്കുകയുമാണു വേണ്ടത്. കണക്കു പഠിക്കാൻ ബുദ്ധിമുട്ടുള്ള നിരവധി കുട്ടികളുണ്ട്. പ്രാഥമിക ക്ലാസുകൾ കഴിഞ്ഞാൽ അവർക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാൻ അവസരം കൊടുക്കണം. സയൻസ് പഠിക്കാൻ താത്പര്യമില്ലാത്തവരെ മെഡിക്കൽ വിദ്യാഭ്യാസത്തിനു വിട്ട് ജീവിതം തുലയ്ക്കുന്നതെന്തിനാണ്? ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ നാം ചോദിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി.
പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്പോഴൊന്നും ഇതിനു മറുപടി വരുന്നില്ല. ഇഷ്ടമുള്ള വിഷയം പഠിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ആനന്ദത്തോടെ ജീവിക്കാനുമുള്ള വിദ്യാർഥികളുടെ അവകാശത്തെ അംഗീകരിച്ചാൽത്തന്നെ ആത്മഹത്യാ മഹാമാരിക്കെതിരേയുള്ള വാക്സിന്റെ ആദ്യഡോസാകും. അതിനുള്ള ഒരുക്കങ്ങൾ വീടുകളിലും വിദ്യാലയങ്ങളിലും തുടങ്ങാൻ വൈകരുത്. മാതാപിതാക്കളെയും അധ്യാപകരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. ഒരു മാനസിക പിരിമുറുക്കത്തിലോ പരാജയത്തിലോ തളരാനുള്ളതല്ല ജീവിതമെന്നു കുട്ടികളെ പറഞ്ഞു പഠിപ്പിക്കാനും വൈകരുത്. സമ്മർദങ്ങളുടെ കുരുക്കഴിക്കാൻ ഒരു നിമിഷം വൈകരുത്.
മാതാപിതാക്കൾ അടിച്ചേൽപ്പിച്ച ഐഎഎസ് ആഗ്രഹങ്ങൾ നിറവേറ്റാൻ തനിക്കു കഴിയുന്നില്ലെന്ന് നെഞ്ചു പിളർക്കുന്ന കുറിപ്പെഴുതിവച്ച് തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയത് രണ്ടു ദിവസം മുന്പാണ്. അതിനു രണ്ടാഴ്ച മുന്പാണ് കള്ളക്കുറിച്ചിയിൽ പ്ലസ് ടു വിദ്യാർഥിനി മരണക്കുറിപ്പെഴുതിയത്. ""കണക്ക്, കെമിസ്ട്രി അധ്യാപകരുടെ സമ്മർദം എനിക്കു താങ്ങാനാവുന്നില്ല. മറ്റു കുട്ടികളുടെ മുന്നിൽവച്ച് എന്നെ കളിയാക്കി.'' ഇതുകൂടാതെ തമിഴ്നാട്ടിലെ തന്നെ തിരുവള്ളൂരിലും അയ്യംപെട്ടിയിലും വിദ്യാർഥിനികൾ ജീവനൊടുക്കി. രണ്ടാഴ്ചയ്ക്കിടെ നാലു മരണം. മാതാപിതാക്കളുടെയും അധ്യാപകരുടെയും താത്പര്യങ്ങൾക്കനുസരിച്ചു പഠനത്തിൽ മുന്നേറാനാവാതെ, മരിച്ചാൽ മതിയെന്നു കുട്ടികൾ തീരുമാനിക്കുന്പോൾ ആരാണ് പ്രതിസ്ഥാനത്ത്? കൗൺസലിംഗും ചികിത്സയുമൊക്കെ നൽകേണ്ടത് ആർക്കാണ്? കുട്ടികൾക്കോ അതോ മാതാപിതാക്കളും അധ്യാപകരുമടങ്ങുന്ന ആത്മഹത്യാ പ്രേരണ സംഘത്തിനോ?
2019ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ആത്മഹത്യാനിരക്ക് 10.4 (ലക്ഷത്തിൽ) ആണ്. 2020ൽ മാത്രം ഇന്ത്യയിൽ 1.53 ലക്ഷം ആത്മഹത്യകളുണ്ടായി. ഈ പ്രവണത വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും വ്യാപിക്കുകയാണെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്. തമിഴ്നാട്ടിലെ വിദ്യാർഥിനികളുടെ ആത്മഹത്യകൾ അടുത്തടുത്ത ദിവസങ്ങളിലായതുകൊണ്ടാണ് മാധ്യമശ്രദ്ധ നേടിയത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ രാജ്യത്തിനു വലിയ മുന്നറിയിപ്പായിരിക്കുകയാണ്. 2020ൽ 30 വയസിനു താഴെയുള്ള 64,114 പേരാണ് ജീവനൊടുക്കിയത്. രാജ്യത്ത് ജീവനൊടുക്കുന്നവരുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. തൊട്ടുപിന്നിൽ തമിഴ്നാട്.
കേരളത്തിലും യുവാക്കൾക്കിടയിലെ ആത്മഹത്യ പെരുകുകയാണ്. കോവിഡ് കാലത്ത് 377 കുട്ടികൾ ജീവനൊടുക്കി. സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2020ൽ പതിനെട്ടു വയസിൽ താഴെയുള്ള 324 പേരാണ് ജീവനൊടുക്കിയത്. 2020 ജനുവരി ഒന്നിനും ജൂലൈ 31നുമിടയ്ക്ക് 158 കുട്ടികൾ ജീവനൊടുക്കിയതിനെത്തുടർന്ന് സർക്കാർ വനിതാ-ശിശുവികസന വകുപ്പിനു കീഴിൽ ‘നിനവ്’പദ്ധതി തുടങ്ങി. അവരുടെ പഠനമനുസരിച്ച് 15നും 18നുമിടയിൽ പ്രായമുള്ളവരാണ് ജീവനൊടുക്കിയവരിലേറെയും. ഇതിൽ 74 ശതമാനം പേരും മാതാപിതാക്കളോടൊപ്പം കഴിഞ്ഞവരാണ്. കുടുംബത്തിൽനിന്നുള്ള പിന്തുണ ലഭിക്കാത്തത് കുട്ടികളെ വിഷമിപ്പിക്കുന്നുവെന്നുകൂടിയാണ് അതിനർഥം. തമിഴ്നാട്ടിലെ എന്നല്ല, രാജ്യത്തെവിടെയും കുട്ടികളുടെ ആത്മഹത്യകൾ വിരൽച്ചൂണ്ടുന്നത് പ്രധാനമായും കുടുംബങ്ങളിലെയും വിദ്യാലയങ്ങളിലെയും സമ്മർദങ്ങളിലേക്കാണ്. സംഘടനകളുടെ റിപ്പോർട്ടുകളിലുപരി കുഞ്ഞുങ്ങളുടെ കണ്ണീരിൽ കുതിർന്ന ആത്മഹത്യാക്കുറിപ്പുകളിലുണ്ട് അതിന്റെ തെളിവുകൾ. മാതാപിതാക്കളുടെയും അധ്യാപകരുടെയും സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ അവർക്കു കഴിയുന്നില്ല. സ്വന്തം സ്വപ്നങ്ങളെ കുഴിച്ചുമൂടിയിട്ടാകും ഈ കുഞ്ഞുങ്ങളിലേറെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങളുടെ മല കയറുന്നത്. നമ്മുടെ പ്രൈമറി സ്കൂളുകൾക്കും ഹൈസ്കൂളുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും എൻജിനിയറിംഗ്-മെഡിക്കൽ കോളജുകൾക്കുമെല്ലാം പറയാനുണ്ട് കുട്ടികളുടെ കുഴിച്ചുമൂടപ്പെട്ട സ്വപ്നങ്ങളുടെ എണ്ണമറ്റ കഥകൾ.
തമിഴ്നാട്ടിലെ വിദ്യാർഥിനികളുടെ ആത്മഹത്യാപരന്പര നടുക്കമുളവാക്കേണ്ട കാര്യം മാത്രമല്ല, വിദ്യാഭ്യാസ മേഖലയിലെയും സാമൂഹ്യ-കുടുംബ സംവിധാനങ്ങളിലെയും അനഭിലഷണീയമായ പ്രവണതകളെ അഭിസംബോധന ചെയ്യാൻ വൈകരുതെന്ന ഓർമപ്പെടുത്തൽകൂടിയാണ്. കുട്ടികൾക്ക് ആഘാതമാകുന്ന മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിനൊപ്പംതന്നെ പ്രധാനമാണ് സമ്മർദങ്ങളെ അതിജീവിക്കാനുള്ള മനോബലം ഉണ്ടാക്കുക എന്നതും. ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ എന്തു പ്രയോജനമാണ് വിദ്യാഭ്യാസംകൊണ്ടു നേടുന്നത്?
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കിഷ്ടമുള്ളതു പഠിക്കാൻ അവസരം കൊടുക്കുകയുമാണു വേണ്ടത്. കണക്കു പഠിക്കാൻ ബുദ്ധിമുട്ടുള്ള നിരവധി കുട്ടികളുണ്ട്. പ്രാഥമിക ക്ലാസുകൾ കഴിഞ്ഞാൽ അവർക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാൻ അവസരം കൊടുക്കണം. സയൻസ് പഠിക്കാൻ താത്പര്യമില്ലാത്തവരെ മെഡിക്കൽ വിദ്യാഭ്യാസത്തിനു വിട്ട് ജീവിതം തുലയ്ക്കുന്നതെന്തിനാണ്? ഇത്തരം അടിസ്ഥാനപരമായ ചോദ്യങ്ങൾ നാം ചോദിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി.
പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്പോഴൊന്നും ഇതിനു മറുപടി വരുന്നില്ല. ഇഷ്ടമുള്ള വിഷയം പഠിക്കാനും ഇഷ്ടമുള്ള ജോലി ചെയ്യാനും ആനന്ദത്തോടെ ജീവിക്കാനുമുള്ള വിദ്യാർഥികളുടെ അവകാശത്തെ അംഗീകരിച്ചാൽത്തന്നെ ആത്മഹത്യാ മഹാമാരിക്കെതിരേയുള്ള വാക്സിന്റെ ആദ്യഡോസാകും. അതിനുള്ള ഒരുക്കങ്ങൾ വീടുകളിലും വിദ്യാലയങ്ങളിലും തുടങ്ങാൻ വൈകരുത്. മാതാപിതാക്കളെയും അധ്യാപകരെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. ഒരു മാനസിക പിരിമുറുക്കത്തിലോ പരാജയത്തിലോ തളരാനുള്ളതല്ല ജീവിതമെന്നു കുട്ടികളെ പറഞ്ഞു പഠിപ്പിക്കാനും വൈകരുത്. സമ്മർദങ്ങളുടെ കുരുക്കഴിക്കാൻ ഒരു നിമിഷം വൈകരുത്.