നിശാന്ത് ഘോഷ്
കണ്ണൂർ: ഐഎസ്എൽ ഫുട്ബോൾ ക്ലബ്ബായ ചെന്നൈയിൻ എഫ്സി 2022-23 സീസണിൽ നീലയും വെള്ളയും ജഴ്സികളുമായി കളത്തിലിറങ്ങുന്പോഴുണ്ടാകുന്ന ആവേശം കണ്ണൂരിനുള്ള അഭിനന്ദനംകൂടിയാണ്. ചെന്നൈയിൻ എഫ്സിയുടെ ജഴ്സികളിൽ രണ്ടെണ്ണം തയാറാക്കിയത് കണ്ണൂരിലെ ഒരു വിദ്യാർഥി.
കണ്ണൂർ താഴെചൊവ്വയ്ക്കടുത്ത ഉരുവച്ചാൽ ജോൺസ് ഹൗസിലെ ഐൻസ്റ്റീൻ തോമസ് യേശുദാസ്. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിൽനിന്നു പ്ലസ് ടു ബയോളജി പഠനം കഴിഞ്ഞ് ബിരുദ പഠനത്തിനു തയാറെടുക്കുകയാണ് ഐൻസ്റ്റീനിപ്പോൾ. ചെന്നൈയിൻ എഫ്സി പുതിയ ജഴ്സിക്കുള്ള ഡിസൈൻ ക്ഷണിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ് ഐൻസ്റ്റീൻ അറിഞ്ഞത്.
കംപ്യൂട്ടറിൽ ഡിസൈൻ ചെയ്ത് അയച്ചുകൊടുത്തപ്പോഴും പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞയാഴ്ച ജഴ്സി ലോഞ്ചിംഗിനു ക്ഷണിച്ചുകൊണ്ട് ഇ-മെയിൽ വന്നപ്പോൾ ശരിക്കും ഞെട്ടി, വിശ്വസിക്കാനായില്ല - ഐൻസ്റ്റീൻ പറഞ്ഞു. 23-ാം തീയതിയായിരുന്നു ജഴ്സി ലോഞ്ചിംഗ്.
ഹോം, എവേ, തേർഡ് ഇനങ്ങളിലുള്ള ജഴ്സികളുടെ എൻട്രികളായിരുന്നു ക്ഷണിച്ചത്. ഇതിൽനിന്നുമാണ് ഐൻസ്റ്റീന്റെ നീല നിറത്തിലുള്ള ചെന്നൈ സെൻട്രൽ സ്റ്റേഷന്റെ ചിത്രത്തോടുകൂടിയ ഹോം ജഴ്സി തെരഞ്ഞെടുത്തത്.
എവേയ്ക്കായി ഇതേ ഡിസൈൻ നിറം മാറ്റി വെള്ളയാക്കി ചെന്നൈയിൻ ഒരുക്കി. തേർഡ് ജഴ്സിയായ മഞ്ഞ ഡിസൈൻ ചെയ്തത് ചെന്നൈ സ്വദേശിയായ രാം കുമാറാണ്. അബുദാബിയിൽ ജോലി ചെയ്യുന്ന യേശുദാസ് ജോണിന്റെയും ജാൻസിയുടെയും മകനാണ് ഐൻസ്റ്റീൻ. അവസാനവർഷ ബിരുദ വിദ്യാർഥിനിയായ ഐൻ മേരി സഹോദരിയാണ്.
കണ്ണൂർ: ഐഎസ്എൽ ഫുട്ബോൾ ക്ലബ്ബായ ചെന്നൈയിൻ എഫ്സി 2022-23 സീസണിൽ നീലയും വെള്ളയും ജഴ്സികളുമായി കളത്തിലിറങ്ങുന്പോഴുണ്ടാകുന്ന ആവേശം കണ്ണൂരിനുള്ള അഭിനന്ദനംകൂടിയാണ്. ചെന്നൈയിൻ എഫ്സിയുടെ ജഴ്സികളിൽ രണ്ടെണ്ണം തയാറാക്കിയത് കണ്ണൂരിലെ ഒരു വിദ്യാർഥി.
കണ്ണൂർ താഴെചൊവ്വയ്ക്കടുത്ത ഉരുവച്ചാൽ ജോൺസ് ഹൗസിലെ ഐൻസ്റ്റീൻ തോമസ് യേശുദാസ്. കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിൽനിന്നു പ്ലസ് ടു ബയോളജി പഠനം കഴിഞ്ഞ് ബിരുദ പഠനത്തിനു തയാറെടുക്കുകയാണ് ഐൻസ്റ്റീനിപ്പോൾ. ചെന്നൈയിൻ എഫ്സി പുതിയ ജഴ്സിക്കുള്ള ഡിസൈൻ ക്ഷണിച്ചത് സോഷ്യൽ മീഡിയയിലൂടെയാണ് ഐൻസ്റ്റീൻ അറിഞ്ഞത്.
കംപ്യൂട്ടറിൽ ഡിസൈൻ ചെയ്ത് അയച്ചുകൊടുത്തപ്പോഴും പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞയാഴ്ച ജഴ്സി ലോഞ്ചിംഗിനു ക്ഷണിച്ചുകൊണ്ട് ഇ-മെയിൽ വന്നപ്പോൾ ശരിക്കും ഞെട്ടി, വിശ്വസിക്കാനായില്ല - ഐൻസ്റ്റീൻ പറഞ്ഞു. 23-ാം തീയതിയായിരുന്നു ജഴ്സി ലോഞ്ചിംഗ്.
ഹോം, എവേ, തേർഡ് ഇനങ്ങളിലുള്ള ജഴ്സികളുടെ എൻട്രികളായിരുന്നു ക്ഷണിച്ചത്. ഇതിൽനിന്നുമാണ് ഐൻസ്റ്റീന്റെ നീല നിറത്തിലുള്ള ചെന്നൈ സെൻട്രൽ സ്റ്റേഷന്റെ ചിത്രത്തോടുകൂടിയ ഹോം ജഴ്സി തെരഞ്ഞെടുത്തത്.
എവേയ്ക്കായി ഇതേ ഡിസൈൻ നിറം മാറ്റി വെള്ളയാക്കി ചെന്നൈയിൻ ഒരുക്കി. തേർഡ് ജഴ്സിയായ മഞ്ഞ ഡിസൈൻ ചെയ്തത് ചെന്നൈ സ്വദേശിയായ രാം കുമാറാണ്. അബുദാബിയിൽ ജോലി ചെയ്യുന്ന യേശുദാസ് ജോണിന്റെയും ജാൻസിയുടെയും മകനാണ് ഐൻസ്റ്റീൻ. അവസാനവർഷ ബിരുദ വിദ്യാർഥിനിയായ ഐൻ മേരി സഹോദരിയാണ്.