പരാധീനതകളും പ്രതിസന്ധികളും പ്രതിബന്ധം സൃഷ്ടിക്കുന്ന ഇന്ത്യൻ കായികരംഗത്തിന്
പുത്തനുണർവേകുന്നതാണ് നീരജിന്റെ നേട്ടം. പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയോടെ പൊരുതിയാണ് നീരജ് സുവർണനേട്ടങ്ങൾ കരഗതമാക്കിയതെന്ന് അദ്ദേഹത്തിന്റെ ജീവിതംതന്നെ സാക്ഷ്യപ്പെടുത്തുന്നു.
നീരജ് താങ്കൾ വീണ്ടും ജനകോടികളുടെ അഭിമാനമായിരിക്കുന്നു; അഭിനന്ദനങ്ങൾ. ലോക അത്ലറ്റിക്സ് വേദിയിൽ ഒരു വെങ്കല മെഡലിനപ്പുറം സ്ഥാനമില്ലാതെ തലകുനിച്ചിരുന്ന ഇന്ത്യക്ക് ഇന്നലെ വെള്ളിത്തിളക്കത്തിന്റെ ദിനമാണ് താങ്കൾ സമ്മാനിച്ചത്. താങ്കളുടെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യൻ യുവത്വത്തിനു നൽകുന്ന ആവേശവും പ്രതീക്ഷയും വാനോളമാണ്.
അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ജാവലിൻ ത്രോയിൽ 88.13 മീറ്റർ ദൂരത്തോടെയാണ് ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളി സ്വന്തമാക്കിയത്. ഒളിന്പിക്സിലും ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിലും സ്വർണവും വെള്ളിയും നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര. 2016 മുതൽ ലോകവേദികളിൽ തിളങ്ങിത്തുടങ്ങിയ സുവർണതാരമാണ് നീരജ്. അവിചാരിതമായി എത്തപ്പെട്ട ജാവലിൻ ത്രോയിൽ തന്റെ ജീവിതം അർപ്പിച്ചാണ് നീരജ് നേട്ടങ്ങൾ കൊയ്യുന്നത്. ഇന്ത്യൻ കായികലോകത്തിനാകമാനം പ്രതീക്ഷയുടെ രജതരേഖയാണ് നീരജിന്റെ നേട്ടങ്ങൾ.
2016ൽ സൗത്ത് ഏഷ്യൻ ഗെയിംസിലും ലോക ജൂണിയർ ചാന്പ്യൻഷിപ്പിലും സ്വർണം നേടിയ നീരജ് അതേ വർഷം ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പിൽ വെള്ളിയും നേടിയാണ് തന്റെ അന്താരാഷ്ട്ര നേട്ടങ്ങൾക്കു തുടക്കമിട്ടത്. പിറ്റേവർഷം ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി. 2018ൽ കോമണ്‍വെൽത്ത് ഗെയിംസിലായിരുന്നു സുവർണനേട്ടം. കഴിഞ്ഞവർഷം നടന്ന ടോക്കിയോ ഒളിന്പിക്സ് വേദിയിൽ ത്രിവർണ പതാക പാറിച്ചുകൊണ്ട് നീരജ് സ്വർണം നേടി. ഒളിന്പിക് അത്ലറ്റിക്സിൽ ഇന്ത്യക്കാരന്റെ ആദ്യ മെഡൽനേട്ടമായിരുന്നു അത്. അതിനുശേഷം ഇപ്പോഴിതാ ലോക ചാന്പ്യൻഷിപ്പിൽ വെള്ളിയും.
ഇന്ത്യക്കു ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ആദ്യ മെഡൽ സമ്മാനിച്ചത് മലയാളി താരമായ അഞ്ജു ബോബി ജോർജായിരുന്നു. 2003 പാരീസ് ലോക ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം ലോംഗ്ജംപിലായിരുന്നു അഞ്ജു വെങ്കലം സ്വന്തമാക്കിയത്. 19 വർഷത്തിനു ശേഷമാണ് ഇന്ത്യക്ക് ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് വേദിയിൽ മറ്റൊരു മെഡൽ സ്വന്തമാകുന്നത്.
നീരജിന്റെ നേട്ടങ്ങൾക്കു മാറ്റുകൂട്ടുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും അർപ്പണമനോഭാവവുമാണ്. കുട്ടിക്കാലത്ത് അമിതവണ്ണം കുറയ്ക്കാനാണ് അച്ഛൻ നീരജിനെ ജിംനേഷ്യത്തിൽ ചേർത്തത്. പാനിപ്പട്ടിലെ ജിംനേഷ്യത്തിൽവച്ച് ത്രോ താരങ്ങളുമായുള്ള പരിചയത്തിലേക്കും ജാവലിനിലേക്കും നീരജ് എത്തിച്ചേരുകയായിരുന്നു. 2010ലാണ് നീരജ് ചോപ്ര ജാവലിൻ ത്രോയിലേക്ക് അവിചാരിതമായി കടന്നുവന്നത്. പരിശീലനം ഒട്ടുമില്ലാതെ 40 മീറ്റർ ജാവലിൻ എറിയാൻ നീരജിനു സാധിച്ചതു കണ്ട ജാവലിൻ ത്രോ താരമായ ജയ്വീർ ചൗധരിയാണ് നീരജിലെ താരത്തെ കണ്ടെത്തിയത്. കൃത്യമായ പരിശീലനത്തിലൂടെ 12-ാം വയസിൽ ജില്ലാ അത്ലറ്റിക് മേളയിൽ വെങ്കലം നേടിക്കൊണ്ടായിരുന്നു നീരജിന്റെ ജൈത്രയാത്രയുടെ തുടക്കം.
പരാധീനതകളും പ്രതിസന്ധികളും പ്രതിബന്ധം സൃഷ്ടിക്കുന്ന ഇന്ത്യൻ കായികരംഗത്തിന് പുത്തനുണർവേകുന്നതാണ് നീരജിന്റെ നേട്ടം. ദരിദ്രരാഷ്ട്രങ്ങൾ പോലും ലോക കായിക മാമാങ്കങ്ങളിൽ കരുത്തു കാട്ടുമ്പോഴും അത്ലറ്റിക്സ് ലോക പോരാട്ടങ്ങളിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്തത് ഇന്ത്യ കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. തുടക്കത്തിൽ നേട്ടങ്ങളുണ്ടാക്കുന്ന കായികതാരങ്ങൾ പോലും പിന്നീട് ഈ മേഖലയിൽ ഉറച്ചുനിൽക്കുന്നില്ല എന്നതും ഇന്ത്യൻ കായികമേഖല നേരിടുന്ന പ്രശ്നംതന്നെ. മില്‍ഖ സിംഗ്, മേരി കോം, അഞ്ജു, പി.ടി. ഉഷ തുടങ്ങി ഏതാനും പേർ മാത്രമാണ് ഇതിനപവാദം. സ്പോർട്സിനെ കേവലം ഒരു ജോലി കിട്ടുന്നതിനുള്ള മാർഗമായിട്ടാണ് മിക്കവരും കാണുന്നത്. കഴിവുള്ള പ്രതിഭകൾക്കു വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ല എന്നതും കാണാതിരുന്നുകൂടാ. ചെറുപ്പത്തിലേ കണ്ടെത്തി പരിശീലനത്തിലൂടെ പരിപോഷിപ്പിക്കേണ്ടതാണ് കായികവാസന. പരിശീലനത്തിന് സൗകര്യങ്ങളും വിദഗ്ധ പരിശീലകരും ഉണ്ടാകണം. അടുത്തകാലത്താണ് രാജ്യത്ത് കായികമേഖലയ്ക്കു കൂടുതല്‍ പരിഗണന നൽകിത്തുടങ്ങിയത്. ഇതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുമുണ്ട്.
പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയോടെ പൊരുതിയാണ് നീരജ് സുവർണനേട്ടങ്ങൾ കരഗതമാക്കിയതെന്ന് അദ്ദേഹത്തിന്റെ ജീവിതംതന്നെ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ കൗമാരക്കാരും യുവജനങ്ങളും നീരജിന്റെ വിജയകഥയ്ക്കു പിന്നിലെ കഠിനാധ്വാനത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളണം. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാൻ സർക്കാരും കോർപ്പറേറ്റുകളും പദ്ധതികൾ തയാറാക്കണം. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്കു കുതിക്കുന്ന ഇന്ത്യക്ക് കായികരംഗത്തും നേട്ടങ്ങൾ സ്വന്തമാക്കാനാകണം. നീരജ് ചോപ്രയുടെ മെഡൽനേട്ടങ്ങൾ അതിനു പ്രചോദനമാകുമെന്നു പ്രത്യാശിക്കാം. നീരജിന് ഇനിയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
പുത്തനുണർവേകുന്നതാണ് നീരജിന്റെ നേട്ടം. പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയോടെ പൊരുതിയാണ് നീരജ് സുവർണനേട്ടങ്ങൾ കരഗതമാക്കിയതെന്ന് അദ്ദേഹത്തിന്റെ ജീവിതംതന്നെ സാക്ഷ്യപ്പെടുത്തുന്നു.
നീരജ് താങ്കൾ വീണ്ടും ജനകോടികളുടെ അഭിമാനമായിരിക്കുന്നു; അഭിനന്ദനങ്ങൾ. ലോക അത്ലറ്റിക്സ് വേദിയിൽ ഒരു വെങ്കല മെഡലിനപ്പുറം സ്ഥാനമില്ലാതെ തലകുനിച്ചിരുന്ന ഇന്ത്യക്ക് ഇന്നലെ വെള്ളിത്തിളക്കത്തിന്റെ ദിനമാണ് താങ്കൾ സമ്മാനിച്ചത്. താങ്കളുടെ സ്ഥിരതയാർന്ന പ്രകടനം ഇന്ത്യൻ യുവത്വത്തിനു നൽകുന്ന ആവേശവും പ്രതീക്ഷയും വാനോളമാണ്.
അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ജാവലിൻ ത്രോയിൽ 88.13 മീറ്റർ ദൂരത്തോടെയാണ് ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളി സ്വന്തമാക്കിയത്. ഒളിന്പിക്സിലും ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിലും സ്വർണവും വെള്ളിയും നേടുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര. 2016 മുതൽ ലോകവേദികളിൽ തിളങ്ങിത്തുടങ്ങിയ സുവർണതാരമാണ് നീരജ്. അവിചാരിതമായി എത്തപ്പെട്ട ജാവലിൻ ത്രോയിൽ തന്റെ ജീവിതം അർപ്പിച്ചാണ് നീരജ് നേട്ടങ്ങൾ കൊയ്യുന്നത്. ഇന്ത്യൻ കായികലോകത്തിനാകമാനം പ്രതീക്ഷയുടെ രജതരേഖയാണ് നീരജിന്റെ നേട്ടങ്ങൾ.
2016ൽ സൗത്ത് ഏഷ്യൻ ഗെയിംസിലും ലോക ജൂണിയർ ചാന്പ്യൻഷിപ്പിലും സ്വർണം നേടിയ നീരജ് അതേ വർഷം ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പിൽ വെള്ളിയും നേടിയാണ് തന്റെ അന്താരാഷ്ട്ര നേട്ടങ്ങൾക്കു തുടക്കമിട്ടത്. പിറ്റേവർഷം ഏഷ്യൻ ചാന്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി. 2018ൽ കോമണ്‍വെൽത്ത് ഗെയിംസിലായിരുന്നു സുവർണനേട്ടം. കഴിഞ്ഞവർഷം നടന്ന ടോക്കിയോ ഒളിന്പിക്സ് വേദിയിൽ ത്രിവർണ പതാക പാറിച്ചുകൊണ്ട് നീരജ് സ്വർണം നേടി. ഒളിന്പിക് അത്ലറ്റിക്സിൽ ഇന്ത്യക്കാരന്റെ ആദ്യ മെഡൽനേട്ടമായിരുന്നു അത്. അതിനുശേഷം ഇപ്പോഴിതാ ലോക ചാന്പ്യൻഷിപ്പിൽ വെള്ളിയും.
ഇന്ത്യക്കു ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ ആദ്യ മെഡൽ സമ്മാനിച്ചത് മലയാളി താരമായ അഞ്ജു ബോബി ജോർജായിരുന്നു. 2003 പാരീസ് ലോക ചാന്പ്യൻഷിപ്പിൽ വനിതാ വിഭാഗം ലോംഗ്ജംപിലായിരുന്നു അഞ്ജു വെങ്കലം സ്വന്തമാക്കിയത്. 19 വർഷത്തിനു ശേഷമാണ് ഇന്ത്യക്ക് ലോക അത്ലറ്റിക് ചാന്പ്യൻഷിപ്പ് വേദിയിൽ മറ്റൊരു മെഡൽ സ്വന്തമാകുന്നത്.
നീരജിന്റെ നേട്ടങ്ങൾക്കു മാറ്റുകൂട്ടുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും അർപ്പണമനോഭാവവുമാണ്. കുട്ടിക്കാലത്ത് അമിതവണ്ണം കുറയ്ക്കാനാണ് അച്ഛൻ നീരജിനെ ജിംനേഷ്യത്തിൽ ചേർത്തത്. പാനിപ്പട്ടിലെ ജിംനേഷ്യത്തിൽവച്ച് ത്രോ താരങ്ങളുമായുള്ള പരിചയത്തിലേക്കും ജാവലിനിലേക്കും നീരജ് എത്തിച്ചേരുകയായിരുന്നു. 2010ലാണ് നീരജ് ചോപ്ര ജാവലിൻ ത്രോയിലേക്ക് അവിചാരിതമായി കടന്നുവന്നത്. പരിശീലനം ഒട്ടുമില്ലാതെ 40 മീറ്റർ ജാവലിൻ എറിയാൻ നീരജിനു സാധിച്ചതു കണ്ട ജാവലിൻ ത്രോ താരമായ ജയ്വീർ ചൗധരിയാണ് നീരജിലെ താരത്തെ കണ്ടെത്തിയത്. കൃത്യമായ പരിശീലനത്തിലൂടെ 12-ാം വയസിൽ ജില്ലാ അത്ലറ്റിക് മേളയിൽ വെങ്കലം നേടിക്കൊണ്ടായിരുന്നു നീരജിന്റെ ജൈത്രയാത്രയുടെ തുടക്കം.
പരാധീനതകളും പ്രതിസന്ധികളും പ്രതിബന്ധം സൃഷ്ടിക്കുന്ന ഇന്ത്യൻ കായികരംഗത്തിന് പുത്തനുണർവേകുന്നതാണ് നീരജിന്റെ നേട്ടം. ദരിദ്രരാഷ്ട്രങ്ങൾ പോലും ലോക കായിക മാമാങ്കങ്ങളിൽ കരുത്തു കാട്ടുമ്പോഴും അത്ലറ്റിക്സ് ലോക പോരാട്ടങ്ങളിൽ നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്തത് ഇന്ത്യ കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയാണ്. തുടക്കത്തിൽ നേട്ടങ്ങളുണ്ടാക്കുന്ന കായികതാരങ്ങൾ പോലും പിന്നീട് ഈ മേഖലയിൽ ഉറച്ചുനിൽക്കുന്നില്ല എന്നതും ഇന്ത്യൻ കായികമേഖല നേരിടുന്ന പ്രശ്നംതന്നെ. മില്‍ഖ സിംഗ്, മേരി കോം, അഞ്ജു, പി.ടി. ഉഷ തുടങ്ങി ഏതാനും പേർ മാത്രമാണ് ഇതിനപവാദം. സ്പോർട്സിനെ കേവലം ഒരു ജോലി കിട്ടുന്നതിനുള്ള മാർഗമായിട്ടാണ് മിക്കവരും കാണുന്നത്. കഴിവുള്ള പ്രതിഭകൾക്കു വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ല എന്നതും കാണാതിരുന്നുകൂടാ. ചെറുപ്പത്തിലേ കണ്ടെത്തി പരിശീലനത്തിലൂടെ പരിപോഷിപ്പിക്കേണ്ടതാണ് കായികവാസന. പരിശീലനത്തിന് സൗകര്യങ്ങളും വിദഗ്ധ പരിശീലകരും ഉണ്ടാകണം. അടുത്തകാലത്താണ് രാജ്യത്ത് കായികമേഖലയ്ക്കു കൂടുതല്‍ പരിഗണന നൽകിത്തുടങ്ങിയത്. ഇതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുമുണ്ട്.
പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയോടെ പൊരുതിയാണ് നീരജ് സുവർണനേട്ടങ്ങൾ കരഗതമാക്കിയതെന്ന് അദ്ദേഹത്തിന്റെ ജീവിതംതന്നെ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ കൗമാരക്കാരും യുവജനങ്ങളും നീരജിന്റെ വിജയകഥയ്ക്കു പിന്നിലെ കഠിനാധ്വാനത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളണം. കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാൻ സർക്കാരും കോർപ്പറേറ്റുകളും പദ്ധതികൾ തയാറാക്കണം. ലോകജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്കു കുതിക്കുന്ന ഇന്ത്യക്ക് കായികരംഗത്തും നേട്ടങ്ങൾ സ്വന്തമാക്കാനാകണം. നീരജ് ചോപ്രയുടെ മെഡൽനേട്ടങ്ങൾ അതിനു പ്രചോദനമാകുമെന്നു പ്രത്യാശിക്കാം. നീരജിന് ഇനിയും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.