ബിർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയ ഫന്റാസ്റ്റിക് ഇന്നിംഗ്സുമായി ഋഷഭ് പന്ത്. മുൻനിര ബാറ്റർമാർ വരിവരിയായി കൂടാരം കയറിയപ്പോൾ ചെറുത്തുനിൽപ്പുമായി ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ക്രീസിൽ കോട്ടകെട്ടി.
നേരിട്ട 51-ാം പന്തിൽ അർധസെഞ്ചുറി നേടിയ ഋഷഭ്, 89-ാം പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. പന്ത് ആക്രമിച്ചു കളിച്ചപ്പോൾ 109 പന്തിൽ അർധസെഞ്ചുറിയുമായി രവീന്ദ്ര ജഡേജ ഉറച്ച പിന്തുണ നൽകി. അതോടെ പന്ത് - ജഡേജ ആറാം വിക്കറ്റ് കൂട്ടുകെട്ട് 150 റൺസ് പിന്നിട്ടു. മൂന്ന് സിക്സും 17 ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 60 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് എടുത്തിട്ടുണ്ട്. 107 റണ്‍സുമായി ഋഷഭ് പന്തും 53 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ടെസ്റ്റ് ക്യാപ്റ്റനായുള്ള ജസ്പ്രീത് ബുംറയുടെ ആദ്യ മത്സരത്തിൽ ടോസ് അനുകൂലമായില്ല. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് പേസർമാരായ ജയിംസ് ആൻഡേഴ്സണും മാത്യു പോട്ട്സും ഇന്ത്യൻ മുൻനിര ബാറ്റർമാരെ എറിഞ്ഞൊതുക്കി.
സ്കോർബോർഡിൽ 27 റണ്‍സുള്ളപ്പോൾ ശുഭ്മാൻ ഗില്ലിനെ (17) പുറത്താക്കി ആൻഡേഴ്സണ് ആണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഓപ്പണർ റോളിൽ എത്തിയ ചേതേശ്വർ പൂജാരയും (13) ആൻഡേഴ്സനു മുന്നിൽ തലകുനിച്ചു. മഴ എത്തിയതോടെ ഇടയ്ക്കു മത്സരം നിർത്തിവച്ചു.
അടുത്തടുത്ത രണ്ട് ഓവറുകളിലായി ഹനുമ വിഹാരിയെയും (20) വിരാട് കോഹ്ലിയെയും (11) പോട്ടെറ്റ് പുറത്താക്കി. വിഹാരിയെ വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ കോഹ്ലിയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
ശ്രേയസ് അയ്യർ (15) ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ആൻഡേഴ്സന്റെ ബൗളിംഗ് കൃത്യതയ്ക്കു മുന്നിൽ മുട്ടുമടക്കി. അതോടെ 27.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. തുടർന്ന് ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ക്രീസിൽ ഒന്നിച്ചു.
നേരിട്ട 51-ാം പന്തിൽ അർധസെഞ്ചുറി നേടിയ ഋഷഭ്, 89-ാം പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. പന്ത് ആക്രമിച്ചു കളിച്ചപ്പോൾ 109 പന്തിൽ അർധസെഞ്ചുറിയുമായി രവീന്ദ്ര ജഡേജ ഉറച്ച പിന്തുണ നൽകി. അതോടെ പന്ത് - ജഡേജ ആറാം വിക്കറ്റ് കൂട്ടുകെട്ട് 150 റൺസ് പിന്നിട്ടു. മൂന്ന് സിക്സും 17 ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 60 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 264 റണ്‍സ് എടുത്തിട്ടുണ്ട്. 107 റണ്‍സുമായി ഋഷഭ് പന്തും 53 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.
ടെസ്റ്റ് ക്യാപ്റ്റനായുള്ള ജസ്പ്രീത് ബുംറയുടെ ആദ്യ മത്സരത്തിൽ ടോസ് അനുകൂലമായില്ല. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവച്ച് പേസർമാരായ ജയിംസ് ആൻഡേഴ്സണും മാത്യു പോട്ട്സും ഇന്ത്യൻ മുൻനിര ബാറ്റർമാരെ എറിഞ്ഞൊതുക്കി.
സ്കോർബോർഡിൽ 27 റണ്‍സുള്ളപ്പോൾ ശുഭ്മാൻ ഗില്ലിനെ (17) പുറത്താക്കി ആൻഡേഴ്സണ് ആണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ഓപ്പണർ റോളിൽ എത്തിയ ചേതേശ്വർ പൂജാരയും (13) ആൻഡേഴ്സനു മുന്നിൽ തലകുനിച്ചു. മഴ എത്തിയതോടെ ഇടയ്ക്കു മത്സരം നിർത്തിവച്ചു.
അടുത്തടുത്ത രണ്ട് ഓവറുകളിലായി ഹനുമ വിഹാരിയെയും (20) വിരാട് കോഹ്ലിയെയും (11) പോട്ടെറ്റ് പുറത്താക്കി. വിഹാരിയെ വിക്കറ്റിനു മുന്നിൽ കുടുക്കിയപ്പോൾ കോഹ്ലിയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
ശ്രേയസ് അയ്യർ (15) ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ആൻഡേഴ്സന്റെ ബൗളിംഗ് കൃത്യതയ്ക്കു മുന്നിൽ മുട്ടുമടക്കി. അതോടെ 27.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എന്ന നിലയിലായി ഇന്ത്യ. തുടർന്ന് ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ക്രീസിൽ ഒന്നിച്ചു.