പല്ലെക്കല്ലെ: ശ്രീലങ്കൻ വനിതകൾക്ക് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആധികാരിക ജയം. 72 പന്ത് ബാക്കിനിൽക്കേ നാല് വിക്കറ്റിനായിരുന്നു ഇന്ത്യ വെന്നിക്കൊടി പാറിച്ചത്.
സ്കോർ: ശ്രീലങ്ക 48.2 ഓവറിൽ 171. ഇന്ത്യ 38 ഓവറിൽ 176/6. പരന്പരയിൽ ഇതോടെ ഇന്ത്യ 1-0ന്റെ ലീഡ് നേടി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്കായി നിലാക്ഷി ഡിസിൽവ (43), ഹസിനി പെരേര (37), ഹർഷിത മാധവി (28) എന്നിവർ തിളങ്ങി. ഇന്ത്യക്കായി ദീപ്തി ശർമ, രേണുക സിംഗ് എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (44), ഷെഫാലി വർമ (35), ഹർലീൻ ഡിയോൾ (34) എന്നിവർ പടനയിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 22 റണ്‍സുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത ഓൾ റൗണ്ടർ ദീപ്തി ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.
സ്കോർ: ശ്രീലങ്ക 48.2 ഓവറിൽ 171. ഇന്ത്യ 38 ഓവറിൽ 176/6. പരന്പരയിൽ ഇതോടെ ഇന്ത്യ 1-0ന്റെ ലീഡ് നേടി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്കായി നിലാക്ഷി ഡിസിൽവ (43), ഹസിനി പെരേര (37), ഹർഷിത മാധവി (28) എന്നിവർ തിളങ്ങി. ഇന്ത്യക്കായി ദീപ്തി ശർമ, രേണുക സിംഗ് എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.
ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (44), ഷെഫാലി വർമ (35), ഹർലീൻ ഡിയോൾ (34) എന്നിവർ പടനയിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും 22 റണ്‍സുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത ഓൾ റൗണ്ടർ ദീപ്തി ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്.