എഡ്ജ്ബാസ്റ്റണ്: കോവിഡ് മൂലം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്ന ഇന്ത്യ x ഇംഗ്ലണ്ട് 2021 ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരം നാളെ നടക്കാനിരിക്കേ വീണ്ടും കോവിഡ്-19 പ്രശ്നം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തുടർച്ചയായ രണ്ടാം പരിശോധനയിലും കോവിഡ് പോസിറ്റീവ് ആയതോടെ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടു.
രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ വൈസ് ക്യാപ്റ്റനും പേസ് ബൗളറുമായ ജസ്പ്രീത് ബുംറ നയിക്കും. 35 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഒരു പേസ് ബൗളർ നയിക്കുന്നത്. 1987ൽ കപിൽദേവ് ആയിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ അവസാന പേസ് ബൗളർ. കപിൽദേവ് ഓൾ റൗണ്ടർ ആയിരുന്നു എന്നതും ശ്രദ്ധേയം.
1932ൽ ഇന്ത്യ ടെസ്റ്റ് കളിക്കാൻ ആരംഭിച്ചതിനുശേഷം ക്യാപ്റ്റനാകുന്ന 36-ാമത് ക്രിക്കറ്ററാണ് ജസ്പ്രീത് ബുംറ. 29 ടെസ്റ്റിൽനിന്ന് 123 വിക്കറ്റ് ബുംറ സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ നിലവിൽ നയിക്കുന്നത് പേസ് ബൗളർ പാറ്റ് കമ്മിൻസ് ആണ്. പേസ് ബൗൾ ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ നായകൻ.
ഇന്ത്യ x ഇംഗ്ലണ്ട് 2021 പരന്പരയിലെ അഞ്ചാം ടെസ്റ്റാണ് നാളെ എഡ്ജ്ബാസ്റ്റണിൽ അരങ്ങേറുക. 2021 ഓഗസ്റ്റ് - സെപ്റ്റംബറിൽ അരങ്ങേറിയ പരന്പരയിലെ നാല് മത്സരങ്ങൾ മാത്രമായിരുന്നു പൂർത്തിയായത്.
ഇന്ത്യൻ മുഖ്യപരിശീലകൻ രവിശാസ്ത്രി അടക്കമുള്ളവർക്ക് കോവിഡ് പിടിപെട്ടതോടെ അഞ്ചാം മത്സരം കളിക്കാതെ ഇന്ത്യ മടങ്ങുകയായിരുന്നു. പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ന്യൂസിലൻഡിന് എതിരായ മൂന്ന് മത്സര ടെസ്റ്റ് പരന്പര 3-0ന് തൂത്തുവാരിയാണ് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് എത്തുന്നത്.
രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ വൈസ് ക്യാപ്റ്റനും പേസ് ബൗളറുമായ ജസ്പ്രീത് ബുംറ നയിക്കും. 35 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഒരു പേസ് ബൗളർ നയിക്കുന്നത്. 1987ൽ കപിൽദേവ് ആയിരുന്നു ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായ അവസാന പേസ് ബൗളർ. കപിൽദേവ് ഓൾ റൗണ്ടർ ആയിരുന്നു എന്നതും ശ്രദ്ധേയം.
1932ൽ ഇന്ത്യ ടെസ്റ്റ് കളിക്കാൻ ആരംഭിച്ചതിനുശേഷം ക്യാപ്റ്റനാകുന്ന 36-ാമത് ക്രിക്കറ്ററാണ് ജസ്പ്രീത് ബുംറ. 29 ടെസ്റ്റിൽനിന്ന് 123 വിക്കറ്റ് ബുംറ സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിനെ നിലവിൽ നയിക്കുന്നത് പേസ് ബൗളർ പാറ്റ് കമ്മിൻസ് ആണ്. പേസ് ബൗൾ ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ നായകൻ.
ഇന്ത്യ x ഇംഗ്ലണ്ട് 2021 പരന്പരയിലെ അഞ്ചാം ടെസ്റ്റാണ് നാളെ എഡ്ജ്ബാസ്റ്റണിൽ അരങ്ങേറുക. 2021 ഓഗസ്റ്റ് - സെപ്റ്റംബറിൽ അരങ്ങേറിയ പരന്പരയിലെ നാല് മത്സരങ്ങൾ മാത്രമായിരുന്നു പൂർത്തിയായത്.
ഇന്ത്യൻ മുഖ്യപരിശീലകൻ രവിശാസ്ത്രി അടക്കമുള്ളവർക്ക് കോവിഡ് പിടിപെട്ടതോടെ അഞ്ചാം മത്സരം കളിക്കാതെ ഇന്ത്യ മടങ്ങുകയായിരുന്നു. പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ന്യൂസിലൻഡിന് എതിരായ മൂന്ന് മത്സര ടെസ്റ്റ് പരന്പര 3-0ന് തൂത്തുവാരിയാണ് ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് എത്തുന്നത്.