ഗാലെ: ശ്രീലങ്ക x ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റർമാരെ വട്ടം കറക്കി ഗാലെയിലെ സ്പിൻ പിച്ച്. ആദ്യദിനം 13 വിക്കറ്റ് വീണതിൽ 10 വിക്കറ്റും സ്വന്തമാക്കിയത് സ്പിന്നർമാർ.
രണ്ട് വിക്കറ്റ് മാത്രമാണ് പേസർമാർ നേടിയത്, ഒരെണ്ണം റണ്ണൗട്ട് ആയിരുന്നു. രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തെരഞ്ഞെടുത്തു. 90 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണും 55 റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മിച്ചൽ സ്വെപ്സണും ചേർന്ന് ലങ്കയെ ചുരുട്ടിക്കെട്ടി. അതോടെ 59 ഓവറിൽ 212 റണ്‍സിന് ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എന്ന നിലയിലാണ്. ഡേവിഡ് വാർണർ (25), മാർഗസ് ലബൂഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. രമേഷ് മെൻഡിസിനായിരുന്നു രണ്ട് വിക്കറ്റ്. സ്മിത്ത് റണ്ണൗട്ട് ആയി. ഉസ്മാൻ ഖ്വാജയുമായുള്ള ആശയക്കുഴപ്പത്തിലൂടെയാണ് സ്മിത്ത് പുറത്തായത്. 47 റണ്‍സുമായി ഖ്വാജയും ആറ് റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ.
അരങ്ങേറ്റ മൈതാനം
2011ൽ ശ്രീലങ്കയ്ക്കെതിരേ ഗാലെയിൽ ആയിരുന്നു നഥാൻ ലിയോണിന്റെ അരങ്ങേറ്റം. ടെസ്റ്റിൽ ലിയോണിന്റെ 20-ാം അഞ്ച് വിക്കറ്റ് നേട്ടത്തിനാണ് ഗാലെ ഇന്നലെ സാക്ഷ്യം വഹിച്ചത്. ശ്രീലങ്കൻ ഇന്നിംഗ്സിൽ തിളങ്ങിയത് നിറോഷൻ ഡിക്വെല്ല (58) ആയിരുന്നു. ഏയ്ഞ്ചലൊ മാത്യൂസ് (39), ദിമുത് കരുണരത്നെ (28), പതും നിസാങ്ക (23) എന്നിവർ പൊരുതി നോക്കി.
രണ്ട് വിക്കറ്റ് മാത്രമാണ് പേസർമാർ നേടിയത്, ഒരെണ്ണം റണ്ണൗട്ട് ആയിരുന്നു. രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ പോരാട്ടത്തിൽ ടോസ് നേടിയ ആതിഥേയർ ബാറ്റിംഗ് തെരഞ്ഞെടുത്തു. 90 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണും 55 റണ്‍സിന് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ മിച്ചൽ സ്വെപ്സണും ചേർന്ന് ലങ്കയെ ചുരുട്ടിക്കെട്ടി. അതോടെ 59 ഓവറിൽ 212 റണ്‍സിന് ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം അവസാനിക്കുന്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 98 റണ്‍സ് എന്ന നിലയിലാണ്. ഡേവിഡ് വാർണർ (25), മാർഗസ് ലബൂഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. രമേഷ് മെൻഡിസിനായിരുന്നു രണ്ട് വിക്കറ്റ്. സ്മിത്ത് റണ്ണൗട്ട് ആയി. ഉസ്മാൻ ഖ്വാജയുമായുള്ള ആശയക്കുഴപ്പത്തിലൂടെയാണ് സ്മിത്ത് പുറത്തായത്. 47 റണ്‍സുമായി ഖ്വാജയും ആറ് റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസിൽ.
അരങ്ങേറ്റ മൈതാനം
2011ൽ ശ്രീലങ്കയ്ക്കെതിരേ ഗാലെയിൽ ആയിരുന്നു നഥാൻ ലിയോണിന്റെ അരങ്ങേറ്റം. ടെസ്റ്റിൽ ലിയോണിന്റെ 20-ാം അഞ്ച് വിക്കറ്റ് നേട്ടത്തിനാണ് ഗാലെ ഇന്നലെ സാക്ഷ്യം വഹിച്ചത്. ശ്രീലങ്കൻ ഇന്നിംഗ്സിൽ തിളങ്ങിയത് നിറോഷൻ ഡിക്വെല്ല (58) ആയിരുന്നു. ഏയ്ഞ്ചലൊ മാത്യൂസ് (39), ദിമുത് കരുണരത്നെ (28), പതും നിസാങ്ക (23) എന്നിവർ പൊരുതി നോക്കി.