ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ ആദ്യ അട്ടിമറി. മൂന്നാം സീഡുകാരനായ നോർവെയുടെ കാസ്പർ റൂഡിനെ ഫ്രഞ്ച് താരം യൂഗൊ ഹംബേർട്ട് അട്ടിമറിച്ചു. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ 3-6, 6-2, 7-5, 6-4നായിരുന്നു ഹംബേർട്ടിന്റെ ജയം. 31-ാം സീഡുകാരനായ അർജന്റീനയുടെ സെബാസ്റ്റ്യൻ ബേസിനെ അട്ടിമറിച്ച് സീഡില്ലാത്ത ബെൽജിയം താരം ഡേവിഡ് ഗോഫിൻ മൂന്നാം റൗണിൽ കടന്നു.
നിലവിലെ ചാന്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ. ഓസ്ട്രേലിയയുടെ കോക്കിനാസ്കിയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. സ്കോർ: 6-1, 6-4, 6-2. 25-ാം സീഡുകാരനായ സെർബിയയുടെ കെക്മനോവിച്ച് ആണ് മൂന്നാം റൗണ്ടിൽ ജോക്കോവിച്ചിന്റെ എതിരാളി.
ജർമനിയുടെ ഓസ്കർ ഒറ്റെ, അമേരിക്കയുടെ ഫ്രാൻസെസ് തിയാഫൊ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പണ്‍ ജേതാവും രണ്ടാം സീഡുമായ സ്പെയിനിന്റെ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്.
വനിതാ സിംഗിൾസിലും അട്ടിമറി അരങ്ങേറി. രണ്ടാം സീഡായ എസ്റ്റോണിയയുടെ അനെറ്റ് കൊന്റാവിറ്റ് രണ്ടാം റൗണ്ടിൽ പുറത്തായി. ജർമനിയുടെ ജൂലി നെമയറാണ് കൊന്റാവിറ്റിനെ 4-6, 0-6ന് അട്ടിമറിച്ചത്.
21-ാം സീഡായ യുക്രെയ്നിന്റെ കലിനിനയെ അട്ടിമറിച്ച യുക്രെയ്നിന്റെ സുറെങ്കൊയാണ് മൂന്നാം റൗണ്ടിൽ നെമയറിന്റെ എതിരാളി. ജർമനിയുടെ ആംഗലിക് കെർബർ, ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസ്, ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു.
നിലവിലെ ചാന്പ്യനായ സെർബിയയുടെ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ. ഓസ്ട്രേലിയയുടെ കോക്കിനാസ്കിയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. സ്കോർ: 6-1, 6-4, 6-2. 25-ാം സീഡുകാരനായ സെർബിയയുടെ കെക്മനോവിച്ച് ആണ് മൂന്നാം റൗണ്ടിൽ ജോക്കോവിച്ചിന്റെ എതിരാളി.
ജർമനിയുടെ ഓസ്കർ ഒറ്റെ, അമേരിക്കയുടെ ഫ്രാൻസെസ് തിയാഫൊ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പണ്‍ ജേതാവും രണ്ടാം സീഡുമായ സ്പെയിനിന്റെ റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്.
വനിതാ സിംഗിൾസിലും അട്ടിമറി അരങ്ങേറി. രണ്ടാം സീഡായ എസ്റ്റോണിയയുടെ അനെറ്റ് കൊന്റാവിറ്റ് രണ്ടാം റൗണ്ടിൽ പുറത്തായി. ജർമനിയുടെ ജൂലി നെമയറാണ് കൊന്റാവിറ്റിനെ 4-6, 0-6ന് അട്ടിമറിച്ചത്.
21-ാം സീഡായ യുക്രെയ്നിന്റെ കലിനിനയെ അട്ടിമറിച്ച യുക്രെയ്നിന്റെ സുറെങ്കൊയാണ് മൂന്നാം റൗണ്ടിൽ നെമയറിന്റെ എതിരാളി. ജർമനിയുടെ ആംഗലിക് കെർബർ, ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസ്, ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു.