ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസിൽ മുൻനിര താരങ്ങളുടെ മുന്നേറ്റം. വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം ഇഗ ഷ്യാങ്ടെക് ക്രോയേഷ്യയുടെ യാന ഫെറ്റിനെ നേരിട്ടുള്ള സെറ്റിനു കീഴടക്കി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു,
6-0, 6-3. രണ്ടാം സീഡ് എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റ്, നാലാം സീഡായ സ്പെയിനിന്റെ പൊല ബഡോസ, അഞ്ചാം സീഡായ ഗ്രീക്ക് താരം മറിയ സക്കരി, 10-ാം സീഡായ ബ്രിട്ടന്റെ എമ്മ റാഡുകാനു, 11-ാം സീഡായ അമേരിക്കയുടെ കൊക്കൊ ഗഫ്, 12-ാം സീഡ് ലാത്വിയയുടെ യെലേന ഒസ്തപെങ്കൊ തുടങ്ങിയവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
അതേസമയം, ഏഴാം സീഡ് അമേരിക്കയുടെ ഡാനിയേല കോളിൻസ് ആദ്യറൗണ്ടിൽ പുറത്തായി. സീഡില്ലാത്ത ചെക് യുവതാരം മാരി ബൗസ്കോവയാണ് കോളിൻസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. സ്കോർ: 5-7, 6-4, 6-4.
പുരുഷ സിംഗിൾസിൽ അഞ്ചാം സീഡായ സ്പെയിനിന്റെ കാർലോസ് ഗാർഫിന, ഒന്‍പതാം സീഡ് ബ്രിട്ടന്റെ കാമറൂണ്‍ നോറി, 10-ാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ, 20-ാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നർ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു. സീഡില്ലാത്ത ബ്രിട്ടീഷ് താരവും മുൻ ലോക ഒന്നാം നന്പറുമായ ആൻഡി മുറെയും രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്. രണ്ടാം റൗണ്ടിൽ ഇസ്നർ ആണ് മുറെയുടെ എതിരാളി.
6-0, 6-3. രണ്ടാം സീഡ് എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റ്, നാലാം സീഡായ സ്പെയിനിന്റെ പൊല ബഡോസ, അഞ്ചാം സീഡായ ഗ്രീക്ക് താരം മറിയ സക്കരി, 10-ാം സീഡായ ബ്രിട്ടന്റെ എമ്മ റാഡുകാനു, 11-ാം സീഡായ അമേരിക്കയുടെ കൊക്കൊ ഗഫ്, 12-ാം സീഡ് ലാത്വിയയുടെ യെലേന ഒസ്തപെങ്കൊ തുടങ്ങിയവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
അതേസമയം, ഏഴാം സീഡ് അമേരിക്കയുടെ ഡാനിയേല കോളിൻസ് ആദ്യറൗണ്ടിൽ പുറത്തായി. സീഡില്ലാത്ത ചെക് യുവതാരം മാരി ബൗസ്കോവയാണ് കോളിൻസിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. സ്കോർ: 5-7, 6-4, 6-4.
പുരുഷ സിംഗിൾസിൽ അഞ്ചാം സീഡായ സ്പെയിനിന്റെ കാർലോസ് ഗാർഫിന, ഒന്‍പതാം സീഡ് ബ്രിട്ടന്റെ കാമറൂണ്‍ നോറി, 10-ാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ, 20-ാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നർ തുടങ്ങിയവർ രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു. സീഡില്ലാത്ത ബ്രിട്ടീഷ് താരവും മുൻ ലോക ഒന്നാം നന്പറുമായ ആൻഡി മുറെയും രണ്ടാം റൗണ്ടിൽ കടന്നിട്ടുണ്ട്. രണ്ടാം റൗണ്ടിൽ ഇസ്നർ ആണ് മുറെയുടെ എതിരാളി.