ഡബ്ലിൻ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഗുജറാത്തിന്റെ കിരീടത്തിലെത്തിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അപ്രതീക്ഷിത നീക്കങ്ങളാൽ സന്പന്നമായിരുന്നു അയർലൻഡിന് എതിരായ ഇന്ത്യയുടെ ആദ്യമത്സരം. രണ്ട് മത്സര ട്വന്റി-20 പരന്പരയിലെ രണ്ടാം പോരാട്ടത്തിനായി ഇന്ത്യ ഇന്ന് അയർലൻഡിനെതിരേ ഇറങ്ങുന്പോൾ ഹാർദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും ലക്ഷ്യം ഒന്നു മാത്രം, പരന്പര തൂത്തുവാരുക. ആദ്യമത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ഷൂട്ടൗട്ട് ജയം
മഴയെത്തുടർന്ന് 12 ഓവറാക്കി ചുരുക്കിയ ഷൂട്ടൗട്ട് മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ദീപക് ഹൂഡ, സ്പിന്നർ യുസ് വേന്ദ്ര ചാഹൽ, പേസർ ഭുവനേശ്വർ കുമാർ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എന്നിവർ തിളങ്ങി. 12 ഓവറിൽ അയർലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 108 റണ്‍സ് നേടി. ഇന്ത്യ 9.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 111 റണ്‍സോടെ ജയം സ്വന്തമാക്കി. മൂന്ന് ഓവറിൽ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹൽ ആയിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. മറുപടിക്കായി ഇറങ്ങിയ ഇന്ത്യക്കായി ദീപക് ഹൂഡ (29 പന്തിൽ 47 നോട്ടൗട്ട്), ഇഷാൻ കിഷൻ (11 പന്തിൽ 26), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 24) എന്നിവർ തിളങ്ങി.
ഹാർദിക്കിന്റെ നീക്കങ്ങൾ
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽത്തന്നെ ക്യാപ്റ്റൻ ഹാർദിക്കിന്റെ അപ്രതീക്ഷിത നീക്കം കണ്ടു. അരങ്ങേറ്റക്കാരൻ പേസറായ ഉമ്രാൻ മാലിക്കിനു പന്ത് നൽകാതെ ന്യൂബോൾ ആക്രമണത്തിന് ഹാർദിക് സ്വയമെത്തി. ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2022 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്നപ്പോൾ ചെയ്തതിനു സമാനമായ നീക്കങ്ങളായിരുന്നു ഡുബ്ലിനിൽ ഇന്ത്യൻ ക്യാപ്റ്റനായുള്ള കന്നി മത്സരത്തിലും ഹാർദിക് നടത്തിയത്.
ഗെയ്ക്വാദ്, ദീപക് ഹൂഡ
ഇഷാൻ കിഷൻ - ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് ആണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, ഏവരെയും അദ്ഭുതപ്പെടുത്തി ദീപക് ഹൂഡയും കിഷനുമായിരുന്നു ഓപ്പണിംഗിന് എത്തിയത്. ഋതുരാജിനെ ഓപ്പണിംഗിന് ഇറക്കേണ്ടെന്ന് ഹാർദിക് തീരുമാനിക്കുകയായിരുന്നു. അതിന്റെ കാരണം, ഹാർദിക് വെളിപ്പെടുത്തി. കാൽമസിലിനു ചെറിയ പരിക്കുള്ളതുകൊണ്ടാണ് ഋതുരാജിനെ കളിപ്പിക്കാതിരുന്നത്. വേണമെങ്കിൽ റിസ്ക് എടുക്കാമായിരുന്നു, അത് വേണ്ടെന്നുവച്ചു - ഹാർദിക് പറഞ്ഞു.
ഭുവി വേഗം!
മത്സരത്തിനിടെ ഭുവനേശ്വർ കുമാർ എറിഞ്ഞ ഒരു പന്തിന്റെ വേഗം 201 കിലോമീറ്റർ കുറിക്കപ്പെട്ടു. സാങ്കേതിക പ്രശ്നമാണ് ഇതിനു കാരണം. എന്നാൽ, സംഭവം സമൂഹമാധ്യമങ്ങളിൽ ആളുകൾ രസകരമാക്കി. ഷൊയ്ബ് അക്തർ, ഉമ്രാൻ മാലിക്ക് എന്നിവരെ കോട്ട് ചെയ്തായിരുന്നു ആളുകൾ ഭുവിയുടെ അതിവേഗത്തെ നേരന്പോക്ക് ചർച്ചയാക്കിയത്.
ഷൂട്ടൗട്ട് ജയം
മഴയെത്തുടർന്ന് 12 ഓവറാക്കി ചുരുക്കിയ ഷൂട്ടൗട്ട് മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റക്കാരൻ ദീപക് ഹൂഡ, സ്പിന്നർ യുസ് വേന്ദ്ര ചാഹൽ, പേസർ ഭുവനേശ്വർ കുമാർ, ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എന്നിവർ തിളങ്ങി. 12 ഓവറിൽ അയർലൻഡ് നാല് വിക്കറ്റ് നഷ്ടത്തിൽ 108 റണ്‍സ് നേടി. ഇന്ത്യ 9.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 111 റണ്‍സോടെ ജയം സ്വന്തമാക്കി. മൂന്ന് ഓവറിൽ 11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹൽ ആയിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. മറുപടിക്കായി ഇറങ്ങിയ ഇന്ത്യക്കായി ദീപക് ഹൂഡ (29 പന്തിൽ 47 നോട്ടൗട്ട്), ഇഷാൻ കിഷൻ (11 പന്തിൽ 26), ഹാർദിക് പാണ്ഡ്യ (12 പന്തിൽ 24) എന്നിവർ തിളങ്ങി.
ഹാർദിക്കിന്റെ നീക്കങ്ങൾ
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിൽത്തന്നെ ക്യാപ്റ്റൻ ഹാർദിക്കിന്റെ അപ്രതീക്ഷിത നീക്കം കണ്ടു. അരങ്ങേറ്റക്കാരൻ പേസറായ ഉമ്രാൻ മാലിക്കിനു പന്ത് നൽകാതെ ന്യൂബോൾ ആക്രമണത്തിന് ഹാർദിക് സ്വയമെത്തി. ഓവറിലെ രണ്ടാം പന്തിൽ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 2022 ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്നപ്പോൾ ചെയ്തതിനു സമാനമായ നീക്കങ്ങളായിരുന്നു ഡുബ്ലിനിൽ ഇന്ത്യൻ ക്യാപ്റ്റനായുള്ള കന്നി മത്സരത്തിലും ഹാർദിക് നടത്തിയത്.
ഗെയ്ക്വാദ്, ദീപക് ഹൂഡ
ഇഷാൻ കിഷൻ - ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിംഗ് ആണ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ, ഏവരെയും അദ്ഭുതപ്പെടുത്തി ദീപക് ഹൂഡയും കിഷനുമായിരുന്നു ഓപ്പണിംഗിന് എത്തിയത്. ഋതുരാജിനെ ഓപ്പണിംഗിന് ഇറക്കേണ്ടെന്ന് ഹാർദിക് തീരുമാനിക്കുകയായിരുന്നു. അതിന്റെ കാരണം, ഹാർദിക് വെളിപ്പെടുത്തി. കാൽമസിലിനു ചെറിയ പരിക്കുള്ളതുകൊണ്ടാണ് ഋതുരാജിനെ കളിപ്പിക്കാതിരുന്നത്. വേണമെങ്കിൽ റിസ്ക് എടുക്കാമായിരുന്നു, അത് വേണ്ടെന്നുവച്ചു - ഹാർദിക് പറഞ്ഞു.
ഭുവി വേഗം!
മത്സരത്തിനിടെ ഭുവനേശ്വർ കുമാർ എറിഞ്ഞ ഒരു പന്തിന്റെ വേഗം 201 കിലോമീറ്റർ കുറിക്കപ്പെട്ടു. സാങ്കേതിക പ്രശ്നമാണ് ഇതിനു കാരണം. എന്നാൽ, സംഭവം സമൂഹമാധ്യമങ്ങളിൽ ആളുകൾ രസകരമാക്കി. ഷൊയ്ബ് അക്തർ, ഉമ്രാൻ മാലിക്ക് എന്നിവരെ കോട്ട് ചെയ്തായിരുന്നു ആളുകൾ ഭുവിയുടെ അതിവേഗത്തെ നേരന്പോക്ക് ചർച്ചയാക്കിയത്.