ലണ്ടൻ: ചരിത്രത്തിൽ ഏറ്റവും പഴക്കമുള്ള ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ വിംബിൾഡണ്‍ പോരാട്ടത്തിന് നാളെ തുടക്കം. ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബിൽ 1877 മുതൽ നടക്കുന്ന വിംബിൾഡണ്‍ പോരാട്ടത്തിന് ഏക പുൽകോർട്ട് ഗ്രാൻസ്ലാം എന്ന പ്രത്യേകതയുമുണ്ട്.
ടെന്നീസ് പിറവിയെടുത്ത പുൽത്തകിടിയിലേക്കുള്ള സീസണിലെ മടങ്ങിപ്പോക്ക്, പാരന്പര്യം തുടങ്ങിയവയും വിംബിൾഡണിന്റെ ഹൈലൈറ്റാണ്. അതുകൊണ്ടുതന്നെ ശുഭ്രവസ്ത്രധാരികളായാണ് കളിക്കാർ വിംബിൾഡണിൽ എത്തുക. ‘ജെന്റിൽമെൻ ആൻഡ് ലേഡീസ് ’എന്നാണ് ഈ ശുഭ്രവസ്ത്രധാരികളായ കളിക്കാർ വിശേഷിപ്പിക്കപ്പെടുന്നത്.
ജോക്കോ, നദാൽ
വിംബിൾഡണിൽ നിലവിലെ ചാന്പ്യനായ സെർബിയയുടെ ലോക മൂന്നാം നന്പർ താരം നൊവാക് ജോക്കോവിച്ചും നാലാം നന്പർ താരം സ്പെയിനിന്റെ റാഫേൽ നദാലുമാണ് 2022 ചാന്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസ് ആകർഷണകേന്ദ്രം. 2022 സീസണിലെ ആദ്യ രണ്ട് ഗ്രാൻസ്ലാമുകളായ ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കി ആകെ 22 ഗ്രാൻസ്ലാം എന്ന റിക്കാർഡിലാണ് റാഫേൽ നദാൽ. പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം ഉള്ള താരം എന്ന റിക്കാർഡുള്ളപ്പോഴും നദാലിന് രണ്ടു തവണമാത്രമാണ് വിംബിൾഡണ്‍ നേടാൻ സാധിച്ചത്, 2008ലും 2010ലും.
മുൻ ലോക ഒന്നാം നന്പർ താരമായിരുന്ന ജോക്കോവിച്ചിന് 2022 സീസണ് ശുഭകരമല്ല. ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് കോവിഡ് വാക്സിന്റെ പേരിൽ പുറത്താക്കപ്പെട്ട ജോക്കോവിച്ച്, ഫ്രഞ്ച് ഓപ്പണ്‍ ക്വാർട്ടറിൽ റാഫേൽ നദാലിനോട് പരാജയപ്പെട്ട് പുറത്തായി. 20 ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തം പേരിലുള്ള ജോക്കോവിച്ച് ആറു തവണ വിംബിൾഡണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് താരം ആൻഡി മുറെ, നോർവെയുടെ കാസ്പർ റൂഡ്, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
ഇഗ, സെറീന
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറും ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ആണ് സൂപ്പർ താരം. രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയെങ്കിലും ഇഗയ്ക്ക് വിംബിൾഡണ്‍ കിരീടത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ബ്രിട്ടീഷ് താരമായ എമ്മ റാഡുകാനുവാണ് വനിതാ സിംഗിൾസ് പോരാട്ട രംഗത്തുള്ള മറ്റൊരു ശ്രദ്ധേയ താരം. വൈൽഡ് കാർഡ് എൻട്രിയായി എത്തുന്ന അമേരിക്കയുടെ സെറീന വില്യംസ് ആണ് മറ്റൊരു ശ്രദ്ധേയതാരം. 23 ഗ്രാൻസ്ലാം സ്വന്തം പേരിലുള്ള സെറീനയ്ക്ക് 2017നുശേഷം ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. ഏഴു തവണ വിംബിൾഡണ്‍ സ്വന്തമാക്കിയ ചരിത്രവും നിലവിൽ 1204-ാം റാങ്കുകാരിയായ സെറീനയ്ക്കുണ്ട്.
ഇവർക്കു പുറമേ എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റ്, ഗ്രീസിന്റെ മരിയ സക്കാരി, ചെക് താരം കരോളിന പ്ലീഷ്കോവ, അമേരിക്കയുടെ കൊക്കൊ ഗഫ് തുടങ്ങിയവരും മത്സരം രംഗത്തുണ്ട്.
ടെന്നീസ് പിറവിയെടുത്ത പുൽത്തകിടിയിലേക്കുള്ള സീസണിലെ മടങ്ങിപ്പോക്ക്, പാരന്പര്യം തുടങ്ങിയവയും വിംബിൾഡണിന്റെ ഹൈലൈറ്റാണ്. അതുകൊണ്ടുതന്നെ ശുഭ്രവസ്ത്രധാരികളായാണ് കളിക്കാർ വിംബിൾഡണിൽ എത്തുക. ‘ജെന്റിൽമെൻ ആൻഡ് ലേഡീസ് ’എന്നാണ് ഈ ശുഭ്രവസ്ത്രധാരികളായ കളിക്കാർ വിശേഷിപ്പിക്കപ്പെടുന്നത്.
ജോക്കോ, നദാൽ
വിംബിൾഡണിൽ നിലവിലെ ചാന്പ്യനായ സെർബിയയുടെ ലോക മൂന്നാം നന്പർ താരം നൊവാക് ജോക്കോവിച്ചും നാലാം നന്പർ താരം സ്പെയിനിന്റെ റാഫേൽ നദാലുമാണ് 2022 ചാന്പ്യൻഷിപ്പിലെ പുരുഷ സിംഗിൾസ് ആകർഷണകേന്ദ്രം. 2022 സീസണിലെ ആദ്യ രണ്ട് ഗ്രാൻസ്ലാമുകളായ ഓസ്ട്രേലിയൻ ഓപ്പണും ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കി ആകെ 22 ഗ്രാൻസ്ലാം എന്ന റിക്കാർഡിലാണ് റാഫേൽ നദാൽ. പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം ഉള്ള താരം എന്ന റിക്കാർഡുള്ളപ്പോഴും നദാലിന് രണ്ടു തവണമാത്രമാണ് വിംബിൾഡണ്‍ നേടാൻ സാധിച്ചത്, 2008ലും 2010ലും.
മുൻ ലോക ഒന്നാം നന്പർ താരമായിരുന്ന ജോക്കോവിച്ചിന് 2022 സീസണ് ശുഭകരമല്ല. ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് കോവിഡ് വാക്സിന്റെ പേരിൽ പുറത്താക്കപ്പെട്ട ജോക്കോവിച്ച്, ഫ്രഞ്ച് ഓപ്പണ്‍ ക്വാർട്ടറിൽ റാഫേൽ നദാലിനോട് പരാജയപ്പെട്ട് പുറത്തായി. 20 ഗ്രാൻസ്ലാം കിരീടങ്ങൾ സ്വന്തം പേരിലുള്ള ജോക്കോവിച്ച് ആറു തവണ വിംബിൾഡണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
ബ്രിട്ടീഷ് താരം ആൻഡി മുറെ, നോർവെയുടെ കാസ്പർ റൂഡ്, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് തുടങ്ങിയവരും മത്സരരംഗത്തുണ്ട്.
ഇഗ, സെറീന
വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പറും ഫ്രഞ്ച് ഓപ്പണ്‍ ജേതാവുമായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ആണ് സൂപ്പർ താരം. രണ്ടു തവണ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയെങ്കിലും ഇഗയ്ക്ക് വിംബിൾഡണ്‍ കിരീടത്തിൽ എത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
ബ്രിട്ടീഷ് താരമായ എമ്മ റാഡുകാനുവാണ് വനിതാ സിംഗിൾസ് പോരാട്ട രംഗത്തുള്ള മറ്റൊരു ശ്രദ്ധേയ താരം. വൈൽഡ് കാർഡ് എൻട്രിയായി എത്തുന്ന അമേരിക്കയുടെ സെറീന വില്യംസ് ആണ് മറ്റൊരു ശ്രദ്ധേയതാരം. 23 ഗ്രാൻസ്ലാം സ്വന്തം പേരിലുള്ള സെറീനയ്ക്ക് 2017നുശേഷം ഒരു കിരീടം നേടാൻ സാധിച്ചിട്ടില്ല. ഏഴു തവണ വിംബിൾഡണ്‍ സ്വന്തമാക്കിയ ചരിത്രവും നിലവിൽ 1204-ാം റാങ്കുകാരിയായ സെറീനയ്ക്കുണ്ട്.
ഇവർക്കു പുറമേ എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റ്, ഗ്രീസിന്റെ മരിയ സക്കാരി, ചെക് താരം കരോളിന പ്ലീഷ്കോവ, അമേരിക്കയുടെ കൊക്കൊ ഗഫ് തുടങ്ങിയവരും മത്സരം രംഗത്തുണ്ട്.