ദാബുംള്ള: ശ്രീലങ്കൻ വനിതകൾക്ക് എതിരായ മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 34 റണ്‍സ് ജയം. ജെമീമ റോഡ്രിഗസിന്റെ മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 138 റണ്‍സ് നേടി. 27 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും അടക്കം 36 റണ്‍സുമായി ജെമീമ പുറത്താകാതെനിന്നു. ശ്രീലങ്കയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 104ൽ അവസാനിച്ചു.
ഇന്ത്യക്കായി ഷെഫാലി വർമ (31 പന്തിൽ 31), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (20 പന്തിൽ 22), ദീപ്തി ശർമ (8 പന്തിൽ 17 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി (49 പന്തിൽ 47 നോട്ടൗട്ട്) ടോപ് സ്കോറർ ആയി. ജെമീമയാണ് പ്ലെയർ ഓഫ് ദ മാച്ച്. പരന്പരയിലെ അടുത്ത മത്സരം നാളെ നടക്കും.
ഇന്ത്യക്കായി ഷെഫാലി വർമ (31 പന്തിൽ 31), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (20 പന്തിൽ 22), ദീപ്തി ശർമ (8 പന്തിൽ 17 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ശ്രീലങ്കയ്ക്കായി കവിഷ ദിൽഹരി (49 പന്തിൽ 47 നോട്ടൗട്ട്) ടോപ് സ്കോറർ ആയി. ജെമീമയാണ് പ്ലെയർ ഓഫ് ദ മാച്ച്. പരന്പരയിലെ അടുത്ത മത്സരം നാളെ നടക്കും.