ലെസ്റ്റർ: ഇംഗ്ലണ്ടിനെതിരേയുള്ള ഏക ടെസ്റ്റ് ക്രിക്കറ്റിനു മുന്നോടിയായി ലെസ്റ്റർഷെയറിനെതിരേയുള്ള പരിശീലനമത്സരത്തിൽ ഇന്ത്യക്കു ബാറ്റിംഗ് തകർച്ച. ടോസ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 60 ഓവർ പൂർത്തിയായപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിലാണ്. അർധ സെഞ്ചുറി നേടിയ ശ്രീകർ ഭരതിന്റെ (70*) പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വിരാട് കോഹ്ലി (33), രോഹിത് ശർമ (25), ശുഭ്മാൻ ഗിൽ (21), ഉമേഷ് യാദവ് (23) എന്നിവർ പൊരുതി നോക്കി. ഉമേഷ് യാദവ് (23) - ഭരത് കൂട്ടുകെട്ടാണ് ഇന്ത്യയെ 200 കടത്തിയത്.
റോമാൻ വാക്കറാണ് (10-5-21-5) ഇന്ത്യയെ തകർത്തത്. ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിങ്ങനെ നാല് ഇന്ത്യൻ താരങ്ങൾ ലെസ്റ്ററിനൊപ്പമാണ് കളിക്കുന്നത്.
റോമാൻ വാക്കറാണ് (10-5-21-5) ഇന്ത്യയെ തകർത്തത്. ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിങ്ങനെ നാല് ഇന്ത്യൻ താരങ്ങൾ ലെസ്റ്ററിനൊപ്പമാണ് കളിക്കുന്നത്.