മുംബൈ: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശ്- മുംബൈ കലാശപ്പോര്. മധ്യപ്രദേശ് ബംഗാളിനെ 174 റണ്‍സിനു പരാജയപ്പെടുത്തിയപ്പോൾ, ഉത്തർപ്രദേശിനെതിരേ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തിലായിരുന്നു മുംബൈയുടെ ഫൈനൽ പ്രവേശം. 23 വർഷത്തിനുശേഷമാണ് മധ്യപ്രദേശ് രഞ്ജി ഫൈനലിൽ കടക്കുന്നത്. 22 മുതൽ ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണു ഫൈനൽ.
350 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗാൾ രണ്ടാം ഇന്നിംഗ്സിൽ 175 റണ്‍സിന് എല്ലാവരും പുറത്തായി. 78 റണ്‍സ് നേടിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ മാത്രമാണ് പൊരുതിയത്. മധ്യപ്രദേശിനായി ഇടംകൈയൻ സ്പിന്നർ കുമാർ കാർത്തികേയ അഞ്ചു വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സിൽ കാർത്തികേയ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
മത്സരത്തിന്റെ ആദ്യ പന്തുമുതൽ ആധിപത്യം പുലർത്തിയാണ് 41 തവണ ചാന്പ്യൻമാരായ മുംബൈ രഞ്ജി ഫൈനലിൽ കടന്നത്. ആദ്യ ഇന്നിംഗ്സിൽ 393 റണ്‍സ് നേടിയ മുംബൈ ഉത്തർപ്രദേശിനെ വെറും 180ൽ എറിഞ്ഞൊതുക്കി വൻ ലീഡ് സ്വന്തമാക്കി. കളി അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ 533/4 എന്ന സ്കോറിൽ ബാറ്റിംഗ് തുടരുകയായിരുന്നു മുംബൈ. മുംബൈക്കായി യശസ്വി ജയ്സ്വാൾ രണ്ടിന്നിംഗ്സിലും സെഞ്ചുറി (100, 181) നേടി.
350 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗാൾ രണ്ടാം ഇന്നിംഗ്സിൽ 175 റണ്‍സിന് എല്ലാവരും പുറത്തായി. 78 റണ്‍സ് നേടിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരൻ മാത്രമാണ് പൊരുതിയത്. മധ്യപ്രദേശിനായി ഇടംകൈയൻ സ്പിന്നർ കുമാർ കാർത്തികേയ അഞ്ചു വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സിൽ കാർത്തികേയ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
മത്സരത്തിന്റെ ആദ്യ പന്തുമുതൽ ആധിപത്യം പുലർത്തിയാണ് 41 തവണ ചാന്പ്യൻമാരായ മുംബൈ രഞ്ജി ഫൈനലിൽ കടന്നത്. ആദ്യ ഇന്നിംഗ്സിൽ 393 റണ്‍സ് നേടിയ മുംബൈ ഉത്തർപ്രദേശിനെ വെറും 180ൽ എറിഞ്ഞൊതുക്കി വൻ ലീഡ് സ്വന്തമാക്കി. കളി അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ 533/4 എന്ന സ്കോറിൽ ബാറ്റിംഗ് തുടരുകയായിരുന്നു മുംബൈ. മുംബൈക്കായി യശസ്വി ജയ്സ്വാൾ രണ്ടിന്നിംഗ്സിലും സെഞ്ചുറി (100, 181) നേടി.