യോഗിയെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. അതല്ല, ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കി ഭൂരിപക്ഷ ധ്രുവീകരണമാണ് ബുൾഡോസറിന്റെ മറവിൽ സംഘപരിവാറും ബിജെപിയും ലക്ഷ്യമിടുന്നതെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് അതിടയാക്കും.
കുറ്റവാളികളെ ശിക്ഷിക്കാൻ ഇന്ത്യയിൽ ഭരണാധികാരികൾക്കല്ല, കോടതികൾക്കു മാത്രമാണ് അധികാരമുള്ളത്. കാരണം ഇപ്പോഴും ഇതു ജനാധിപത്യരാജ്യമാണ്. അതിനു മാർഗനിർദേശകമായി എഴുതപ്പെട്ട ഭരണഘടനയും നിലവിലുണ്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ സംസ്ഥാനത്തു നിയമം കൈയിലെടുത്തു നടപ്പാക്കുന്ന ശിക്ഷകൾ കണ്ടാൽ ഭരണഘടന മരവിപ്പിച്ചിരിക്കുകയാണോയെന്നു സംശയം തോന്നും. രണ്ടു ബിജെപി നേതാക്കൾ നടത്തിയതായി പറയപ്പെടുന്ന മതനിന്ദയ്ക്കെതിരേയുള്ള പ്രതിഷേധമാണ് യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചത്. പ്രതിഷേധത്തിനു നേതൃത്വം നൽകിയവരുടെ വീടുകൾ ജെസിബി ഉപയോഗിച്ചു തകർക്കാൻ അദ്ദേഹം തയാറായത് നിയമവാഴ്ചയെ ആദരിക്കുന്നവർക്ക് അംഗീകരിക്കാനാവില്ല.
കാൺപുർ, സഹറൻപുർ, പ്രയാഗ് രാജ് എന്നിവിടങ്ങളിൽ മതനിന്ദയ്ക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകളാണ് ബുൾഡോസറിന് ഇടിച്ചുനിരത്തിയത്. യുപിയിലെ പ്രയാഗ് രാജിലുള്ള വിദ്യാർഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തു. സിഎഎ, എൻആർസി പ്രക്ഷോഭത്തിലും ജെഎൻയു വിദ്യാർഥിനിയായ അഫ്രീൻ ഉണ്ടായിരുന്നു. പ്രതിഷേധത്തിന്റെ പേരിൽ അഫ്രീന്റെ പിതാവും വെൽഫെയർ പാർട്ടി നേതാവുമായ ജാവേദ് മുഹമ്മദ് എന്ന ജാവേദ് പന്പിനെ അതിനു മുന്പ് അറസ്റ്റ് ചെയ്തിരുന്നു. സഹറൻപുരിൽ പ്രതിഷേധത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ വീടുകളും പൊളിച്ചു. 64 പേർ അറസ്റ്റിലായി. കാൺപൂരിലും സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ടയാളുടെ വീടു തകർത്തു. 230 പേരാണു കാൺപൂരിൽ അറസ്റ്റിലായത്. റാഞ്ചിയിൽ പ്രതിഷേധത്തിനിടെ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും പോലീസുകാർ ഉൾപ്പെടെ 20 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് ഇത്തരം വീടുപൊളിക്കലുകൾക്കു നേതൃത്വം നൽകുന്നത് എന്നാണ് ആരോപണം. യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ട്വിറ്ററിൽ നടത്തിയ പ്രകോപനപരമായ പരാമർശം വിവാദമായിരുന്നു. എല്ലാ വെള്ളിയാഴ്ചയ്ക്കു ശേഷവും ഒരു ശനിയാഴ്ച വരുന്നുണ്ടെന്ന് ഓർക്കണമെന്നായിരുന്നു ബുൾഡോസറിന്റെ ചിത്രംവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. സമൂഹത്തിലെ ഒരു വിഭാഗത്തിനെതിരേ ഒളിയന്പെയ്യുന്നതും പ്രതികാരരാഷ്ട്രീയത്തിന്റെ സൂചന നൽകുന്നതും തടയപ്പെടേണ്ടതാണ്.
2017ൽ യുപിയിൽ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ യോഗി ബുൾഡോസർ ബാബ എന്ന പേരിൽ അറിയപ്പെടുകയും ഇന്ത്യൻ ജനാധിപത്യത്തിനു ചേരാത്ത ഒരു സംസ്കാരം തുടങ്ങിവയ്ക്കുകയും ചെയ്തു. പിന്നീട് മാമ എന്നറിയപ്പെടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ഇതിനെ അനുകരിച്ചു. രാമനവമിയോടനുബന്ധിച്ച് ഘോഷയാത്രയ്ക്കുനേരേ കല്ലെറിഞ്ഞെന്നാരോപിക്കപ്പെട്ടവരുടെ വീടുകളും കടകളും അദ്ദേഹം തകർത്തു. ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃതനിർമാണങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ബിജെപി ഭരണത്തിലുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടത്തിയ ഇടിച്ചുനിരത്തൽ ഇക്കഴിഞ്ഞ ഏപ്രിലിൽ വിവാദമായിരുന്നു.
ലോകത്തെവിടെയും നടക്കുന്ന കാര്യങ്ങൾ അടുത്ത നിമിഷം ഇന്ത്യയിൽ അറിയുന്നതുപോലെ ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും നടക്കുന്ന കാര്യങ്ങൾ അടുത്തനിമിഷം ലോകമറിയും. ബുൾഡോസർ സംസ്കാരം ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്താനിടയാക്കും. മതനിന്ദ നടത്തിയെന്നാരോപിച്ച് അറബ് രാഷ്ട്രങ്ങൾ നടത്തിയ പ്രതികരണങ്ങൾ ഇന്ത്യക്ക് അത്ര നിസാരപ്പെട്ടതായിരുന്നില്ല. മോദിസർക്കാരിനു കർശനമായ നടപടികൾ എടുക്കേണ്ടിവന്നു എന്നതു യാഥാർഥ്യമാണ്. അതൊന്നും തങ്ങൾക്കു ബാധകമല്ല എന്നു പറയാൻ സംഘപരിവാറിന് അവകാശമുണ്ടെങ്കിലും ഭരണാധികാരികൾ ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കരുത്. ഇന്ത്യയുടെ സംസ്കാരവും അതല്ല. യോഗിയെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. അതല്ല, ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കി ഭൂരിപക്ഷ ധ്രുവീകരണമാണ് ബുൾഡോസറിന്റെ മറവിൽ സംഘപരിവാറും ബിജെപിയും ലക്ഷ്യമിടുന്നതെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് അതിടയാക്കും.
അനധികൃത കെട്ടിടനിർമാണങ്ങളാണ് ബുൾഡോസറുപയോഗിച്ച് ഇടിച്ചുനിരത്തുന്നതെന്നു യോഗിയെ അനുകൂലിക്കുന്ന ചില മാധ്യമങ്ങളും സംഘപരിവാറും ന്യായീകരിക്കാറുണ്ട്. അനധികൃതമാണെങ്കിലും അതു പൊളിക്കാൻ നടപടിക്രമങ്ങളുണ്ട്. മാത്രമല്ല, സംഘപരിവാറിൽപ്പെട്ടവർ നടത്തിയിട്ടുള്ള അനധികൃത നിർമാണങ്ങളുടെ പരിസരത്തുപോലും ബുൾഡോസറുകൾ എത്താത്തതും രാജ്യം ശ്രദ്ധിക്കുന്നുണ്ട്. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഭരണകൂട ഭീകരതയെ സൂചിപ്പിക്കുന്ന നടപടികൾകൊണ്ടല്ല, നിയമവാഴ്ചകൊണ്ടാണ് അതിനെ നേരിടേണ്ടത്. അധികാരവും ആൾക്കൂട്ടവും ഉണ്ടെന്നു കരുതി എന്തും ചെയ്യാവുന്ന രാജ്യമല്ല ഇന്ത്യ.
കുറ്റവാളികളെ ശിക്ഷിക്കാൻ ഇന്ത്യയിൽ ഭരണാധികാരികൾക്കല്ല, കോടതികൾക്കു മാത്രമാണ് അധികാരമുള്ളത്. കാരണം ഇപ്പോഴും ഇതു ജനാധിപത്യരാജ്യമാണ്. അതിനു മാർഗനിർദേശകമായി എഴുതപ്പെട്ട ഭരണഘടനയും നിലവിലുണ്ട്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ സംസ്ഥാനത്തു നിയമം കൈയിലെടുത്തു നടപ്പാക്കുന്ന ശിക്ഷകൾ കണ്ടാൽ ഭരണഘടന മരവിപ്പിച്ചിരിക്കുകയാണോയെന്നു സംശയം തോന്നും. രണ്ടു ബിജെപി നേതാക്കൾ നടത്തിയതായി പറയപ്പെടുന്ന മതനിന്ദയ്ക്കെതിരേയുള്ള പ്രതിഷേധമാണ് യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചത്. പ്രതിഷേധത്തിനു നേതൃത്വം നൽകിയവരുടെ വീടുകൾ ജെസിബി ഉപയോഗിച്ചു തകർക്കാൻ അദ്ദേഹം തയാറായത് നിയമവാഴ്ചയെ ആദരിക്കുന്നവർക്ക് അംഗീകരിക്കാനാവില്ല.
കാൺപുർ, സഹറൻപുർ, പ്രയാഗ് രാജ് എന്നിവിടങ്ങളിൽ മതനിന്ദയ്ക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകളാണ് ബുൾഡോസറിന് ഇടിച്ചുനിരത്തിയത്. യുപിയിലെ പ്രയാഗ് രാജിലുള്ള വിദ്യാർഥി നേതാവ് അഫ്രീൻ ഫാത്തിമയുടെ വീട് തകർത്തു. സിഎഎ, എൻആർസി പ്രക്ഷോഭത്തിലും ജെഎൻയു വിദ്യാർഥിനിയായ അഫ്രീൻ ഉണ്ടായിരുന്നു. പ്രതിഷേധത്തിന്റെ പേരിൽ അഫ്രീന്റെ പിതാവും വെൽഫെയർ പാർട്ടി നേതാവുമായ ജാവേദ് മുഹമ്മദ് എന്ന ജാവേദ് പന്പിനെ അതിനു മുന്പ് അറസ്റ്റ് ചെയ്തിരുന്നു. സഹറൻപുരിൽ പ്രതിഷേധത്തിൽ പങ്കെടുത്ത മുസമ്മിൽ, അബ്ദുൾ വാഖിർ എന്നിവരുടെ വീടുകളും പൊളിച്ചു. 64 പേർ അറസ്റ്റിലായി. കാൺപൂരിലും സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ടയാളുടെ വീടു തകർത്തു. 230 പേരാണു കാൺപൂരിൽ അറസ്റ്റിലായത്. റാഞ്ചിയിൽ പ്രതിഷേധത്തിനിടെ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും പോലീസുകാർ ഉൾപ്പെടെ 20 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് ഇത്തരം വീടുപൊളിക്കലുകൾക്കു നേതൃത്വം നൽകുന്നത് എന്നാണ് ആരോപണം. യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാർ ട്വിറ്ററിൽ നടത്തിയ പ്രകോപനപരമായ പരാമർശം വിവാദമായിരുന്നു. എല്ലാ വെള്ളിയാഴ്ചയ്ക്കു ശേഷവും ഒരു ശനിയാഴ്ച വരുന്നുണ്ടെന്ന് ഓർക്കണമെന്നായിരുന്നു ബുൾഡോസറിന്റെ ചിത്രംവച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്. സമൂഹത്തിലെ ഒരു വിഭാഗത്തിനെതിരേ ഒളിയന്പെയ്യുന്നതും പ്രതികാരരാഷ്ട്രീയത്തിന്റെ സൂചന നൽകുന്നതും തടയപ്പെടേണ്ടതാണ്.
2017ൽ യുപിയിൽ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയ യോഗി ബുൾഡോസർ ബാബ എന്ന പേരിൽ അറിയപ്പെടുകയും ഇന്ത്യൻ ജനാധിപത്യത്തിനു ചേരാത്ത ഒരു സംസ്കാരം തുടങ്ങിവയ്ക്കുകയും ചെയ്തു. പിന്നീട് മാമ എന്നറിയപ്പെടുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ ഇതിനെ അനുകരിച്ചു. രാമനവമിയോടനുബന്ധിച്ച് ഘോഷയാത്രയ്ക്കുനേരേ കല്ലെറിഞ്ഞെന്നാരോപിക്കപ്പെട്ടവരുടെ വീടുകളും കടകളും അദ്ദേഹം തകർത്തു. ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃതനിർമാണങ്ങൾ ഒഴിപ്പിക്കാനെന്ന പേരിൽ ബിജെപി ഭരണത്തിലുള്ള നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ നടത്തിയ ഇടിച്ചുനിരത്തൽ ഇക്കഴിഞ്ഞ ഏപ്രിലിൽ വിവാദമായിരുന്നു.
ലോകത്തെവിടെയും നടക്കുന്ന കാര്യങ്ങൾ അടുത്ത നിമിഷം ഇന്ത്യയിൽ അറിയുന്നതുപോലെ ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും നടക്കുന്ന കാര്യങ്ങൾ അടുത്തനിമിഷം ലോകമറിയും. ബുൾഡോസർ സംസ്കാരം ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണംകെടുത്താനിടയാക്കും. മതനിന്ദ നടത്തിയെന്നാരോപിച്ച് അറബ് രാഷ്ട്രങ്ങൾ നടത്തിയ പ്രതികരണങ്ങൾ ഇന്ത്യക്ക് അത്ര നിസാരപ്പെട്ടതായിരുന്നില്ല. മോദിസർക്കാരിനു കർശനമായ നടപടികൾ എടുക്കേണ്ടിവന്നു എന്നതു യാഥാർഥ്യമാണ്. അതൊന്നും തങ്ങൾക്കു ബാധകമല്ല എന്നു പറയാൻ സംഘപരിവാറിന് അവകാശമുണ്ടെങ്കിലും ഭരണാധികാരികൾ ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കരുത്. ഇന്ത്യയുടെ സംസ്കാരവും അതല്ല. യോഗിയെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം. അതല്ല, ന്യൂനപക്ഷങ്ങളെ ഭയചകിതരാക്കി ഭൂരിപക്ഷ ധ്രുവീകരണമാണ് ബുൾഡോസറിന്റെ മറവിൽ സംഘപരിവാറും ബിജെപിയും ലക്ഷ്യമിടുന്നതെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് അതിടയാക്കും.
അനധികൃത കെട്ടിടനിർമാണങ്ങളാണ് ബുൾഡോസറുപയോഗിച്ച് ഇടിച്ചുനിരത്തുന്നതെന്നു യോഗിയെ അനുകൂലിക്കുന്ന ചില മാധ്യമങ്ങളും സംഘപരിവാറും ന്യായീകരിക്കാറുണ്ട്. അനധികൃതമാണെങ്കിലും അതു പൊളിക്കാൻ നടപടിക്രമങ്ങളുണ്ട്. മാത്രമല്ല, സംഘപരിവാറിൽപ്പെട്ടവർ നടത്തിയിട്ടുള്ള അനധികൃത നിർമാണങ്ങളുടെ പരിസരത്തുപോലും ബുൾഡോസറുകൾ എത്താത്തതും രാജ്യം ശ്രദ്ധിക്കുന്നുണ്ട്. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ഭരണകൂട ഭീകരതയെ സൂചിപ്പിക്കുന്ന നടപടികൾകൊണ്ടല്ല, നിയമവാഴ്ചകൊണ്ടാണ് അതിനെ നേരിടേണ്ടത്. അധികാരവും ആൾക്കൂട്ടവും ഉണ്ടെന്നു കരുതി എന്തും ചെയ്യാവുന്ന രാജ്യമല്ല ഇന്ത്യ.