ജാതിയോ മതമോ ഏതുമാകട്ടെ, ജനിച്ച നാട്ടിലും വീട്ടിലും ജീവിക്കാൻ ജനങ്ങളെ അനുവദിക്കില്ലെന്ന നിലപാടു സ്വീകരിക്കുന്നവർ ആരായാലും അവർ ഈ രാജ്യത്തിന്റെ ശത്രുക്കളാണ്.
കാഷ്മീരി പണ്ഡിറ്റുകൾ ഇന്ത്യയുടെ നൊന്പരമായി തുടരുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പണ്ഡിറ്റുകളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഉൾപ്പെടെ 16 പേർ കാഷ്മീർ താഴ്വരയിൽ കൊല്ലപ്പെട്ടു. മൂന്നു പതിറ്റാണ്ടിലേറെയായി അഭയാർഥികളെപ്പോലെ ജീവിക്കുന്ന കാഷ്മീരിലെ ബ്രാഹ്മണസമൂഹമായ പണ്ഡിറ്റുകളെ തിരികെ താഴ്വരയിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിനു തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദികൾ.
സർക്കാരിന്റെ ഉറപ്പുകൊണ്ടുമാത്രം തങ്ങൾക്കു സമാധാനജീവിതം സാധ്യമല്ലെന്ന തിരിച്ചറിവിൽ പണ്ഡിറ്റുകൾ താഴ്വരയിൽനിന്നു വീണ്ടും മടങ്ങുന്നു. അതുതന്നെയാണ് തീവ്രവാദികളുടെ ലക്ഷ്യവും. ജാതിയോ മതമോ ഏതുമാകട്ടെ, ജനിച്ച നാട്ടിലും വീട്ടിലും ജീവിക്കാൻ ജനങ്ങളെ അനുവദിക്കില്ലെന്ന നിലപാടു സ്വീകരിക്കുന്നവർ ആരായാലും അവർ ഈ രാജ്യത്തിന്റെ ശത്രുക്കളാണ്. കാഷ്മീരിലെ തീവ്രവാദത്തെ എക്കാലവും കത്തിച്ചുനിർത്തി ഇന്ത്യയെ ദുർബലപ്പെടുത്തുന്ന പാക്കിസ്ഥാന്റെ പിന്തുണയോടെയാണു തീവ്രവാദികൾ ഇതിനൊക്കെ ധൈര്യപ്പെടുന്നത്. അത് അനുവദിക്കാനാവില്ല.
പ്രധാനമന്ത്രി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജനുസരിച്ചു സർക്കാർ ജോലി നൽകി താഴ്വരയിലെത്തിച്ച പണ്ഡിറ്റുകളെ തെരഞ്ഞുപിടിച്ചു വധിക്കാനാണു തീവ്രവാദികളുടെ ശ്രമം. ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന അർട്ടിക്കിൾ 370 പിൻവലിച്ച് ഇന്ത്യൻ ഭരണഘടന കാഷ്മീരിൽ ബാധകമാക്കുകയും ജമ്മു-കാഷ്മീർ റീ ഓർഗനൈസേഷൻ ആക്ട്-2019 പാർലമെന്റിൽ പാസാക്കുകയും ചെയ്ത് കേന്ദ്ര സർക്കാർ കാഷ്മീരിലെ തീവ്രവാദത്തെ നേരിടാൻ അഴിച്ചുപണി നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് 1989-90കളിൽ പലായനം ചെയ്ത കാഷ്മീരി പണ്ഡിറ്റുകളെ താഴ്വരയിൽ പുനരധിവസിപ്പിക്കാൻ ശ്രമം തുടങ്ങിയത്. എന്നെങ്കിലുമൊരിക്കൽ സ്വന്തം വീട്ടിൽ തിരികെ കയറാമെന്നു കരുതിയാണു പണ്ഡിറ്റുകൾ ജമ്മുവിൽ ഉൾപ്പെടെയുള്ള അഭയാർഥി ക്യാന്പുകളിൽ കഴിഞ്ഞുകൊണ്ടിരുന്നത്. അവരുടെ സ്വപ്നങ്ങളാണ് അനിശ്ചിതാവസ്ഥയിലായിരിക്കുന്നത്.
ബിജെപി കാഷ്മീരിൽ പരാജയപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും കുറ്റപ്പെടുത്തുന്നുണ്ട്. 1947 മുതൽ കേന്ദ്രം ഭരിച്ചുകൊണ്ടിരുന്നവരും കാഷ്മീരിലെ ഭരണത്തിൽ പങ്കുണ്ടായിരുന്നവരുമാണ് കോൺഗ്രസ്. തങ്ങളുടെ ഭരണകാലത്ത് കാഷ്മീർ വിഷയം പരിഹരിക്കാൻ കഴിയാത്ത കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രതികരണം സ്വന്തം കഴിവുകേടുകളിലേക്കുകൂടിയാണു വിരൽ ചൂണ്ടുന്നത്. പഞ്ചാബിലും ഭരണം നേടുകയും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്ന ആം ആദ്മി പാർട്ടിക്കും അഭിപ്രായം പറയാതിരിക്കാൻ വയ്യ. അതങ്ങനെ കണ്ടാൽ മതി.
പക്ഷേ, കാഷ്മീരിൽ നടത്തിയ പരിഷ്കാരങ്ങൾ അവിടത്തെ തീവ്രവാദത്തിന് അന്ത്യം കുറിക്കുമെന്നും കാഷ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്നും ടൂറിസവും വ്യാപാരവും വികസനവുമൊക്കെ നടത്തി ജമ്മുവിന്റെയും കാഷ്മീരിന്റെയും ലഡാക്കിന്റെയും മുഖച്ഛായ മാറ്റുമെന്നും പറഞ്ഞതു ബിജെപിയാണ്. അതൊക്കെ നടന്നുകാണാൻ ആഗ്രഹിക്കുന്നത് കാഷ്മീരി പണ്ഡിറ്റുകൾ മാത്രമല്ല ഇന്ത്യയൊട്ടാകെയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ഡൽഹിയിൽ നടന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കാഷ്മീർ ഗവർണർ മനോജ് സിൻഹ, പട്ടാള-രഹസ്യാന്വേഷണ വിഭാഗം മേധാവികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. കർശനമായ നടപടികൾ ഉണ്ടാകുമെന്നുതന്നെയാണു കരുതുന്നത്.
1989ലാണ് പണ്ഡിറ്റുകൾക്കെതിരേയുള്ള ആക്രമണം ജമ്മു-കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ രൂക്ഷമായത്. “പണ്ഡിറ്റുകൾ ഇസ്ലാമിലേക്കു മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയേറ്റു മരിക്കുക’’ എന്നുള്ള പോസ്റ്ററുകൾ താഴ്വരയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പിന്നീട് തങ്ങൾ വധിക്കാൻ പോകുന്നവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തി. തീർന്നില്ല, കുട്ടികളെ ഉൾപ്പെടെ കൊല്ലുമെന്ന ഭീഷണി സന്ദേശങ്ങൾ പ്രധാന പണ്ഡിറ്റ് കുടുംബങ്ങൾക്കു നേരിട്ടു ലഭിച്ചു.
1990 ജനുവരി 19ന് ലൗഡ് സ്പീക്കറുകളിലൂടെ ഭീഷണികൾ മുഴക്കി. പിറ്റേന്നു തന്നെ പണ്ഡിറ്റുകളിൽ വലിയൊരു വിഭാഗം തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്തു. പോകാതിരുന്നവരെ അടുത്ത ദിവസങ്ങളിൽ വധിച്ചുതുടങ്ങി. മാർച്ച്-ഏപ്രിൽ മാസത്തോടെ ബാക്കിയുള്ള പണ്ഡിറ്റുകളിൽ വലിയൊരു വിഭാഗംകൂടി നാടുവിട്ടു. രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടെ പണ്ഡിറ്റുകൾ കാഷ്മീരിൽനിന്നു പലായനം ചെയ്തു.
4,000 വർഷങ്ങളായി കാഷ്മീരിൽ ജീവിച്ചിരുന്ന ബ്രാഹ്മണരെ അവരുടെ ബൗദ്ധികമികവ് കണക്കിലെടുത്ത് പണ്ഡിറ്റുകൾ എന്നു വിളിച്ചത് അക്ബർ ചക്രവർത്തിയാണെന്നു പറയപ്പെടുന്നു. 14-ാം നൂറ്റാണ്ടിലാണ് ഇസ്ലാം കാഷ്മീരിലെത്തുന്നത്. അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ളവരോടു നീതി പുലർത്താൻ ഓരോ കാഷ്മീരി മുസ്ലിമിനും കടപ്പാടുണ്ട്. അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വവുമുണ്ട്.
കാഷ്മീരി പണ്ഡിറ്റുകൾ ഇന്ത്യയുടെ നൊന്പരമായി തുടരുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പണ്ഡിറ്റുകളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഉൾപ്പെടെ 16 പേർ കാഷ്മീർ താഴ്വരയിൽ കൊല്ലപ്പെട്ടു. മൂന്നു പതിറ്റാണ്ടിലേറെയായി അഭയാർഥികളെപ്പോലെ ജീവിക്കുന്ന കാഷ്മീരിലെ ബ്രാഹ്മണസമൂഹമായ പണ്ഡിറ്റുകളെ തിരികെ താഴ്വരയിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിനു തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദികൾ.
സർക്കാരിന്റെ ഉറപ്പുകൊണ്ടുമാത്രം തങ്ങൾക്കു സമാധാനജീവിതം സാധ്യമല്ലെന്ന തിരിച്ചറിവിൽ പണ്ഡിറ്റുകൾ താഴ്വരയിൽനിന്നു വീണ്ടും മടങ്ങുന്നു. അതുതന്നെയാണ് തീവ്രവാദികളുടെ ലക്ഷ്യവും. ജാതിയോ മതമോ ഏതുമാകട്ടെ, ജനിച്ച നാട്ടിലും വീട്ടിലും ജീവിക്കാൻ ജനങ്ങളെ അനുവദിക്കില്ലെന്ന നിലപാടു സ്വീകരിക്കുന്നവർ ആരായാലും അവർ ഈ രാജ്യത്തിന്റെ ശത്രുക്കളാണ്. കാഷ്മീരിലെ തീവ്രവാദത്തെ എക്കാലവും കത്തിച്ചുനിർത്തി ഇന്ത്യയെ ദുർബലപ്പെടുത്തുന്ന പാക്കിസ്ഥാന്റെ പിന്തുണയോടെയാണു തീവ്രവാദികൾ ഇതിനൊക്കെ ധൈര്യപ്പെടുന്നത്. അത് അനുവദിക്കാനാവില്ല.
പ്രധാനമന്ത്രി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജനുസരിച്ചു സർക്കാർ ജോലി നൽകി താഴ്വരയിലെത്തിച്ച പണ്ഡിറ്റുകളെ തെരഞ്ഞുപിടിച്ചു വധിക്കാനാണു തീവ്രവാദികളുടെ ശ്രമം. ജമ്മു-കാഷ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന അർട്ടിക്കിൾ 370 പിൻവലിച്ച് ഇന്ത്യൻ ഭരണഘടന കാഷ്മീരിൽ ബാധകമാക്കുകയും ജമ്മു-കാഷ്മീർ റീ ഓർഗനൈസേഷൻ ആക്ട്-2019 പാർലമെന്റിൽ പാസാക്കുകയും ചെയ്ത് കേന്ദ്ര സർക്കാർ കാഷ്മീരിലെ തീവ്രവാദത്തെ നേരിടാൻ അഴിച്ചുപണി നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് 1989-90കളിൽ പലായനം ചെയ്ത കാഷ്മീരി പണ്ഡിറ്റുകളെ താഴ്വരയിൽ പുനരധിവസിപ്പിക്കാൻ ശ്രമം തുടങ്ങിയത്. എന്നെങ്കിലുമൊരിക്കൽ സ്വന്തം വീട്ടിൽ തിരികെ കയറാമെന്നു കരുതിയാണു പണ്ഡിറ്റുകൾ ജമ്മുവിൽ ഉൾപ്പെടെയുള്ള അഭയാർഥി ക്യാന്പുകളിൽ കഴിഞ്ഞുകൊണ്ടിരുന്നത്. അവരുടെ സ്വപ്നങ്ങളാണ് അനിശ്ചിതാവസ്ഥയിലായിരിക്കുന്നത്.
ബിജെപി കാഷ്മീരിൽ പരാജയപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും കുറ്റപ്പെടുത്തുന്നുണ്ട്. 1947 മുതൽ കേന്ദ്രം ഭരിച്ചുകൊണ്ടിരുന്നവരും കാഷ്മീരിലെ ഭരണത്തിൽ പങ്കുണ്ടായിരുന്നവരുമാണ് കോൺഗ്രസ്. തങ്ങളുടെ ഭരണകാലത്ത് കാഷ്മീർ വിഷയം പരിഹരിക്കാൻ കഴിയാത്ത കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രതികരണം സ്വന്തം കഴിവുകേടുകളിലേക്കുകൂടിയാണു വിരൽ ചൂണ്ടുന്നത്. പഞ്ചാബിലും ഭരണം നേടുകയും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്ന ആം ആദ്മി പാർട്ടിക്കും അഭിപ്രായം പറയാതിരിക്കാൻ വയ്യ. അതങ്ങനെ കണ്ടാൽ മതി.
പക്ഷേ, കാഷ്മീരിൽ നടത്തിയ പരിഷ്കാരങ്ങൾ അവിടത്തെ തീവ്രവാദത്തിന് അന്ത്യം കുറിക്കുമെന്നും കാഷ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്നും ടൂറിസവും വ്യാപാരവും വികസനവുമൊക്കെ നടത്തി ജമ്മുവിന്റെയും കാഷ്മീരിന്റെയും ലഡാക്കിന്റെയും മുഖച്ഛായ മാറ്റുമെന്നും പറഞ്ഞതു ബിജെപിയാണ്. അതൊക്കെ നടന്നുകാണാൻ ആഗ്രഹിക്കുന്നത് കാഷ്മീരി പണ്ഡിറ്റുകൾ മാത്രമല്ല ഇന്ത്യയൊട്ടാകെയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച് ഡൽഹിയിൽ നടന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കാഷ്മീർ ഗവർണർ മനോജ് സിൻഹ, പട്ടാള-രഹസ്യാന്വേഷണ വിഭാഗം മേധാവികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു. കർശനമായ നടപടികൾ ഉണ്ടാകുമെന്നുതന്നെയാണു കരുതുന്നത്.
1989ലാണ് പണ്ഡിറ്റുകൾക്കെതിരേയുള്ള ആക്രമണം ജമ്മു-കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളുടെ നേതൃത്വത്തിൽ രൂക്ഷമായത്. “പണ്ഡിറ്റുകൾ ഇസ്ലാമിലേക്കു മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയേറ്റു മരിക്കുക’’ എന്നുള്ള പോസ്റ്ററുകൾ താഴ്വരയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പിന്നീട് തങ്ങൾ വധിക്കാൻ പോകുന്നവരുടെ ലിസ്റ്റ് പരസ്യപ്പെടുത്തി. തീർന്നില്ല, കുട്ടികളെ ഉൾപ്പെടെ കൊല്ലുമെന്ന ഭീഷണി സന്ദേശങ്ങൾ പ്രധാന പണ്ഡിറ്റ് കുടുംബങ്ങൾക്കു നേരിട്ടു ലഭിച്ചു.
1990 ജനുവരി 19ന് ലൗഡ് സ്പീക്കറുകളിലൂടെ ഭീഷണികൾ മുഴക്കി. പിറ്റേന്നു തന്നെ പണ്ഡിറ്റുകളിൽ വലിയൊരു വിഭാഗം തങ്ങളുടെ വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്തു. പോകാതിരുന്നവരെ അടുത്ത ദിവസങ്ങളിൽ വധിച്ചുതുടങ്ങി. മാർച്ച്-ഏപ്രിൽ മാസത്തോടെ ബാക്കിയുള്ള പണ്ഡിറ്റുകളിൽ വലിയൊരു വിഭാഗംകൂടി നാടുവിട്ടു. രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടെ പണ്ഡിറ്റുകൾ കാഷ്മീരിൽനിന്നു പലായനം ചെയ്തു.
4,000 വർഷങ്ങളായി കാഷ്മീരിൽ ജീവിച്ചിരുന്ന ബ്രാഹ്മണരെ അവരുടെ ബൗദ്ധികമികവ് കണക്കിലെടുത്ത് പണ്ഡിറ്റുകൾ എന്നു വിളിച്ചത് അക്ബർ ചക്രവർത്തിയാണെന്നു പറയപ്പെടുന്നു. 14-ാം നൂറ്റാണ്ടിലാണ് ഇസ്ലാം കാഷ്മീരിലെത്തുന്നത്. അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ളവരോടു നീതി പുലർത്താൻ ഓരോ കാഷ്മീരി മുസ്ലിമിനും കടപ്പാടുണ്ട്. അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്വവുമുണ്ട്.