ഈ രാജ്യത്തെ സർക്കാർ കാട്ടുമൃഗങ്ങളോടു കാണിക്കുന്ന അനുകന്പയുടെ പകുതിയെങ്കിലും തങ്ങളോടു കാണിച്ചിരുന്നെങ്കിലെന്നു ജനങ്ങൾക്ക് ആഗ്രഹിക്കാനല്ലേ നിർവാഹമുള്ളൂ.
കാട്ടുപന്നിയെ നിയമാനുസൃതം വെടിവച്ചു കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കാൻ ഇനി പഞ്ചായത്തു തലത്തിൽ തീരുമാനമെടുക്കാം. ഇതിനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കു നൽകാനുള്ള നിയമഭേദഗതി ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. മുന്പ് ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമുണ്ടായിരുന്ന അധികാരമായിരുന്നു ഇത്. ഇനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, കോർപറേഷൻ മേയർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സർക്കാരിനു നിയമിക്കാം. പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമിക്കുകയും ചെയ്യാം. ഇതോടെ, ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള തീരുമാനമെടുക്കാൻ കുറച്ചുകൂടി എളുപ്പമായിട്ടുണ്ടെന്നു പറയാം.
ഗവർണർ അംഗീകരിച്ചാൽ ഓർഡിനൻസ് നിയമമാകും. പക്ഷേ, ഇങ്ങനെയൊരു തീരുമാനമെടുക്കും മുന്പു കാട്ടുപന്നി ശല്യംകൊണ്ടു പൊറുതിമുട്ടിയ കർഷകരുടെയോ അവരുടെ സംഘടനകളുടെയോ നിർദേശങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ ഇതു കുറച്ചുകൂടി ജനോപകാരപ്രദമാകുമായിരുന്നില്ലേ? ഈ തീരുമാനമെടുത്ത മന്ത്രിസഭയിൽ ഒരാൾക്കുപോലും കാട്ടുപന്നി ശല്യത്താൽ ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. വനാതിർത്തികളിലെ കർഷന്റെ കഷ്ടപ്പാടുകളെക്കുറിച്ച് അവർക്കൊന്നും അറിയില്ലെന്നു വ്യക്തമായി. എന്തായാലും കർഷനു കണ്ണീർ ബാക്കി.
മറ്റൊന്നു കേന്ദ്ര നിലപാടാണ്. ആവാസവ്യവസ്ഥയുടെ സന്തുലനം പാലിക്കേണ്ടതുകൊണ്ടു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ പറ്റില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ്. നല്ല കാര്യം. ഈ രാജ്യത്തെ സർക്കാർ കാട്ടുമൃഗങ്ങളോടു കാണിക്കുന്ന അനുകന്പയുടെ പകുതിയെങ്കിലും തങ്ങളോടു കാണിച്ചിരുന്നെങ്കിലെന്നു ജനങ്ങൾക്ക് ആഗ്രഹിക്കാനല്ലേ നിർവാഹമുള്ളൂ. ലോകത്ത് ഒരുരാജ്യവും കർഷകരോട് ഇത്ര ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നില്ലെന്ന് ഇവരെയൊക്കെ ബോധ്യപ്പെടുത്താൻ ആർക്കാണു കഴിയുക? സംസ്ഥാന സർക്കാരിനു പ്രശ്നം കൈകാര്യം ചെയ്യാനാകുമെന്നാണു കെ. മുരളീധരൻ എംപിയുടെ നിവേദനത്തിന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് നൽകിയ മറുപടി. നിവേദനം വായിച്ചു നോക്കാതെപോലും കൊടുക്കാവുന്ന ഉപദേശം.
വിഷം, സ്ഫോടകവസ്തു, വൈദ്യുത ഷോക്ക് എന്നീ മാർഗങ്ങളിലൂടെയൊന്നും പന്നിയെ കൊല്ലാൻ പാടില്ല. വെടിവച്ചുതന്നെ കൊല്ലണം. പന്നി കൃഷിയിടത്തിൽ കയറുന്പോൾതന്നെ കൊല്ലപ്പെടാനുള്ള വിദ്യകളാണ് മേൽപ്പറഞ്ഞതൊക്കെ. പക്ഷേ, വെടിവച്ചുകൊല്ലാനേ നമ്മുടെ പുതിയ നിയമത്തിൽ വകുപ്പുള്ളു. പന്നി വരുന്ന സമയത്ത് നിയമാനുസൃതം ഏർപ്പെടുത്തിയ വെടിവയ്പ്പുകാരൻ തോക്കും ചൂണ്ടിയിരിക്കണം. അതു നടപ്പില്ലല്ലോ. അപ്പോൾ പിന്നെ, രാവിലെ കൃഷിയിടത്തിൽ നശിപ്പിക്കപ്പെട്ടതൊക്കെ കണ്ട് ഉറപ്പാക്കിക്കഴിഞ്ഞു പന്നി പരിസരത്തുണ്ടെങ്കിൽ വെയ്റ്റ് ചെയ്യാൻ പറഞ്ഞശേഷം, അംഗീകൃത വെടിവയ്പുകാരനെ കിട്ടാനുള്ള സാധ്യത കർഷകൻ നോക്കണം. പഞ്ചായത്തു പ്രസിഡന്റുമാർ അതത് പ്രദേശത്തെ തോക്ക് ലൈസൻസുള്ളവരുടെ പാനൽ തയാറാക്കി അവരുടെ സഹായത്തോടെവേണം പന്നിയെ വെടിവയ്ക്കാനെന്നാണു നിയമം. അല്ലെങ്കിൽ പോലീസിന്റെയും വനംവകുപ്പിന്റെയും സഹായം തേടാം. കൊള്ളാം. ഇവരുടെയൊക്കെ സഹായം യഥാസമയം കിട്ടിയതുകൊണ്ടാണല്ലോ കേരളത്തിലെ ആയിരക്കണക്കിനു കർഷകർ കൃഷിതന്നെ ഉപേക്ഷിച്ചുകളഞ്ഞത്.
തോക്ക് ലൈസൻസ് ലഭ്യമാകണമെങ്കിൽ വനംവകുപ്പിന്റെ എൻഒസി നിർബന്ധമാണ്. കർഷകരുടെ ജീവിതത്തിൽ എന്തൊക്കെ തടസങ്ങളുണ്ടാക്കാമെന്ന ഗവേഷണം നടത്തുന്നവരാണു വനംവകുപ്പിലെ ഉദ്യോഗസ്ഥരിലേറെയുമെന്നു മന്ത്രിക്കും അറിയാവുന്നതല്ലേ? അത്തരം തിരക്കുകളിലായതുകൊണ്ട് കേരളത്തിൽ എത്ര കാട്ടുപന്നികളെ ഇതുവരെ കൊന്നിട്ടുണ്ടെന്നോ കർഷകർക്ക് എത്ര നഷ്ടപരിഹാരം നൽകിയെന്നോ ചോദിച്ചാൽ വനം വകുപ്പിനറിയില്ല. ഇതൊക്കെ ഇവിടെയല്ലാതെ എവിടെ നടക്കും? കാട്ടുപന്നികളെ ഏതുവിധേനയും നശിപ്പിക്കാൻ ഇരുനൂറിലധികം കർഷകർക്ക് ഹൈക്കോടതി ഉത്തരവിലൂടെ അനുമതി നൽകിയിട്ടുള്ളതാണ്. കർഷകർക്ക് എന്തെങ്കിലും ഗുണമുണ്ടാകണമെങ്കിൽ അതാണു സർക്കാർ ചെയ്യേണ്ടത്.
പന്നിയുടെ ജഡം നശിപ്പിക്കണമെന്ന വ്യവസ്ഥ എത്ര വികലമാണ്? ഇവിടെ വിലക്കയറ്റവും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടുന്ന കർഷകരിൽ വലിയൊരു വിഭാഗം ഭക്ഷണത്തിനുപോലും വിഷമിക്കുകയാണ്. ഇത്തരം ജനവിരുദ്ധ തീരുമാനങ്ങളെ സാഡിസം എന്നല്ലാതെ എന്തു വിളിക്കാൻ? സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കാട്ടുപന്നിയെ സംസ്കരിക്കുന്നതിനു പകരം ഇറച്ചി നിയന്ത്രിത വിലയ്ക്കെങ്കിലും പാവങ്ങൾക്കു കൊടുത്തുകൂടെ? പൊതുമുതൽ നശിപ്പിക്കുന്നതിലും അപരിഷ്കൃതമല്ലേ ഇത്തരം മണ്ടൻ തീരുമാനങ്ങൾ? മനുഷ്യർക്കു മുകളിൽ മൃഗങ്ങളെ പ്രതിഷ്ഠിക്കുന്ന കപടപരിസ്ഥിതിവാദികൾക്കും ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത രാഷ്ട്രീയക്കാർക്കും പോലും ആരാധ്യപുരുഷനായിരുന്ന സാക്ഷാൽ മാധവ് ഗാഡ്ഗിലിനുപോലും ഇപ്പോൾ തിരിച്ചറിവായിട്ടുണ്ട്.
കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്, നിലവിലെ വന്യജീവി (സംരക്ഷണ) നിയമം ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അതു റദ്ദാക്കണമെന്നുമാണ്. നമ്മുടെ ഭരണാധികാരികൾക്കു മാത്രം ഇതൊന്നും മനസിലാകാത്തത് എന്തുകൊണ്ടാണ്? വനാതിർത്തികളിലുള്ള 10 കൃഷിക്കാരെ വിളിച്ചു ചോദിച്ചിട്ട് ഇത്തരം നിയമഭേദഗതിയൊക്കെ കൊണ്ടുവന്നിരുന്നെങ്കിൽ ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടാകുമായിരുന്നു.
കാട്ടുപന്നിയെ നിയമാനുസൃതം വെടിവച്ചു കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കാൻ ഇനി പഞ്ചായത്തു തലത്തിൽ തീരുമാനമെടുക്കാം. ഇതിനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കു നൽകാനുള്ള നിയമഭേദഗതി ഓർഡിനൻസിനു മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നു. മുന്പ് ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമുണ്ടായിരുന്ന അധികാരമായിരുന്നു ഇത്. ഇനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, കോർപറേഷൻ മേയർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡന്മാരായി സർക്കാരിനു നിയമിക്കാം. പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈൽഡ് ലൈഫ് വാർഡന് നിയമിക്കുകയും ചെയ്യാം. ഇതോടെ, ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള തീരുമാനമെടുക്കാൻ കുറച്ചുകൂടി എളുപ്പമായിട്ടുണ്ടെന്നു പറയാം.
ഗവർണർ അംഗീകരിച്ചാൽ ഓർഡിനൻസ് നിയമമാകും. പക്ഷേ, ഇങ്ങനെയൊരു തീരുമാനമെടുക്കും മുന്പു കാട്ടുപന്നി ശല്യംകൊണ്ടു പൊറുതിമുട്ടിയ കർഷകരുടെയോ അവരുടെ സംഘടനകളുടെയോ നിർദേശങ്ങൾ പരിഗണിച്ചിരുന്നെങ്കിൽ ഇതു കുറച്ചുകൂടി ജനോപകാരപ്രദമാകുമായിരുന്നില്ലേ? ഈ തീരുമാനമെടുത്ത മന്ത്രിസഭയിൽ ഒരാൾക്കുപോലും കാട്ടുപന്നി ശല്യത്താൽ ഒന്നും നഷ്ടപ്പെട്ടിട്ടുണ്ടാവില്ല. വനാതിർത്തികളിലെ കർഷന്റെ കഷ്ടപ്പാടുകളെക്കുറിച്ച് അവർക്കൊന്നും അറിയില്ലെന്നു വ്യക്തമായി. എന്തായാലും കർഷനു കണ്ണീർ ബാക്കി.
മറ്റൊന്നു കേന്ദ്ര നിലപാടാണ്. ആവാസവ്യവസ്ഥയുടെ സന്തുലനം പാലിക്കേണ്ടതുകൊണ്ടു കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ പറ്റില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കുകയാണ്. നല്ല കാര്യം. ഈ രാജ്യത്തെ സർക്കാർ കാട്ടുമൃഗങ്ങളോടു കാണിക്കുന്ന അനുകന്പയുടെ പകുതിയെങ്കിലും തങ്ങളോടു കാണിച്ചിരുന്നെങ്കിലെന്നു ജനങ്ങൾക്ക് ആഗ്രഹിക്കാനല്ലേ നിർവാഹമുള്ളൂ. ലോകത്ത് ഒരുരാജ്യവും കർഷകരോട് ഇത്ര ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നില്ലെന്ന് ഇവരെയൊക്കെ ബോധ്യപ്പെടുത്താൻ ആർക്കാണു കഴിയുക? സംസ്ഥാന സർക്കാരിനു പ്രശ്നം കൈകാര്യം ചെയ്യാനാകുമെന്നാണു കെ. മുരളീധരൻ എംപിയുടെ നിവേദനത്തിന് കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭുപേന്ദർ യാദവ് നൽകിയ മറുപടി. നിവേദനം വായിച്ചു നോക്കാതെപോലും കൊടുക്കാവുന്ന ഉപദേശം.
വിഷം, സ്ഫോടകവസ്തു, വൈദ്യുത ഷോക്ക് എന്നീ മാർഗങ്ങളിലൂടെയൊന്നും പന്നിയെ കൊല്ലാൻ പാടില്ല. വെടിവച്ചുതന്നെ കൊല്ലണം. പന്നി കൃഷിയിടത്തിൽ കയറുന്പോൾതന്നെ കൊല്ലപ്പെടാനുള്ള വിദ്യകളാണ് മേൽപ്പറഞ്ഞതൊക്കെ. പക്ഷേ, വെടിവച്ചുകൊല്ലാനേ നമ്മുടെ പുതിയ നിയമത്തിൽ വകുപ്പുള്ളു. പന്നി വരുന്ന സമയത്ത് നിയമാനുസൃതം ഏർപ്പെടുത്തിയ വെടിവയ്പ്പുകാരൻ തോക്കും ചൂണ്ടിയിരിക്കണം. അതു നടപ്പില്ലല്ലോ. അപ്പോൾ പിന്നെ, രാവിലെ കൃഷിയിടത്തിൽ നശിപ്പിക്കപ്പെട്ടതൊക്കെ കണ്ട് ഉറപ്പാക്കിക്കഴിഞ്ഞു പന്നി പരിസരത്തുണ്ടെങ്കിൽ വെയ്റ്റ് ചെയ്യാൻ പറഞ്ഞശേഷം, അംഗീകൃത വെടിവയ്പുകാരനെ കിട്ടാനുള്ള സാധ്യത കർഷകൻ നോക്കണം. പഞ്ചായത്തു പ്രസിഡന്റുമാർ അതത് പ്രദേശത്തെ തോക്ക് ലൈസൻസുള്ളവരുടെ പാനൽ തയാറാക്കി അവരുടെ സഹായത്തോടെവേണം പന്നിയെ വെടിവയ്ക്കാനെന്നാണു നിയമം. അല്ലെങ്കിൽ പോലീസിന്റെയും വനംവകുപ്പിന്റെയും സഹായം തേടാം. കൊള്ളാം. ഇവരുടെയൊക്കെ സഹായം യഥാസമയം കിട്ടിയതുകൊണ്ടാണല്ലോ കേരളത്തിലെ ആയിരക്കണക്കിനു കർഷകർ കൃഷിതന്നെ ഉപേക്ഷിച്ചുകളഞ്ഞത്.
തോക്ക് ലൈസൻസ് ലഭ്യമാകണമെങ്കിൽ വനംവകുപ്പിന്റെ എൻഒസി നിർബന്ധമാണ്. കർഷകരുടെ ജീവിതത്തിൽ എന്തൊക്കെ തടസങ്ങളുണ്ടാക്കാമെന്ന ഗവേഷണം നടത്തുന്നവരാണു വനംവകുപ്പിലെ ഉദ്യോഗസ്ഥരിലേറെയുമെന്നു മന്ത്രിക്കും അറിയാവുന്നതല്ലേ? അത്തരം തിരക്കുകളിലായതുകൊണ്ട് കേരളത്തിൽ എത്ര കാട്ടുപന്നികളെ ഇതുവരെ കൊന്നിട്ടുണ്ടെന്നോ കർഷകർക്ക് എത്ര നഷ്ടപരിഹാരം നൽകിയെന്നോ ചോദിച്ചാൽ വനം വകുപ്പിനറിയില്ല. ഇതൊക്കെ ഇവിടെയല്ലാതെ എവിടെ നടക്കും? കാട്ടുപന്നികളെ ഏതുവിധേനയും നശിപ്പിക്കാൻ ഇരുനൂറിലധികം കർഷകർക്ക് ഹൈക്കോടതി ഉത്തരവിലൂടെ അനുമതി നൽകിയിട്ടുള്ളതാണ്. കർഷകർക്ക് എന്തെങ്കിലും ഗുണമുണ്ടാകണമെങ്കിൽ അതാണു സർക്കാർ ചെയ്യേണ്ടത്.
പന്നിയുടെ ജഡം നശിപ്പിക്കണമെന്ന വ്യവസ്ഥ എത്ര വികലമാണ്? ഇവിടെ വിലക്കയറ്റവും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടുന്ന കർഷകരിൽ വലിയൊരു വിഭാഗം ഭക്ഷണത്തിനുപോലും വിഷമിക്കുകയാണ്. ഇത്തരം ജനവിരുദ്ധ തീരുമാനങ്ങളെ സാഡിസം എന്നല്ലാതെ എന്തു വിളിക്കാൻ? സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ കാട്ടുപന്നിയെ സംസ്കരിക്കുന്നതിനു പകരം ഇറച്ചി നിയന്ത്രിത വിലയ്ക്കെങ്കിലും പാവങ്ങൾക്കു കൊടുത്തുകൂടെ? പൊതുമുതൽ നശിപ്പിക്കുന്നതിലും അപരിഷ്കൃതമല്ലേ ഇത്തരം മണ്ടൻ തീരുമാനങ്ങൾ? മനുഷ്യർക്കു മുകളിൽ മൃഗങ്ങളെ പ്രതിഷ്ഠിക്കുന്ന കപടപരിസ്ഥിതിവാദികൾക്കും ജനങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ച് വലിയ ഗ്രാഹ്യമൊന്നുമില്ലാത്ത രാഷ്ട്രീയക്കാർക്കും പോലും ആരാധ്യപുരുഷനായിരുന്ന സാക്ഷാൽ മാധവ് ഗാഡ്ഗിലിനുപോലും ഇപ്പോൾ തിരിച്ചറിവായിട്ടുണ്ട്.
കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞത്, നിലവിലെ വന്യജീവി (സംരക്ഷണ) നിയമം ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നും അതു റദ്ദാക്കണമെന്നുമാണ്. നമ്മുടെ ഭരണാധികാരികൾക്കു മാത്രം ഇതൊന്നും മനസിലാകാത്തത് എന്തുകൊണ്ടാണ്? വനാതിർത്തികളിലുള്ള 10 കൃഷിക്കാരെ വിളിച്ചു ചോദിച്ചിട്ട് ഇത്തരം നിയമഭേദഗതിയൊക്കെ കൊണ്ടുവന്നിരുന്നെങ്കിൽ ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടാകുമായിരുന്നു.