കോൽക്കത്ത: ഡേവിഡ് മില്ലറിന്റെ കില്ലർ ഇന്നിംഗ്സിലൂടെ ഗുജറാത്ത് ടൈറ്റൻസ് 2022 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ. ജോസ് ബട്ലറിന്റെ മുഴുനീള ഇന്നിംഗ്സിലൂടെ രാജസ്ഥാൻ റോയൽസ് പടുത്തുയർത്തിയ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റണ്‍സ് എന്നത്, ഡേവിഡ് മില്ലറിലൂടെ ഗുജറാത്ത് 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
38 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം 69 റൺസുമായി മില്ലർ പുറത്താകാതെ നിന്നു. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 27 പന്തിൽ 40 റൺസുമായി മില്ലറിന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ പുറത്താകാതെ 106 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചതാണ് ഗുജറാത്തിനെ ഫൈനലിലേക്ക് നയിച്ചത്.
ഓപ്പണർ യശ്വസി ജയ്സ്വാൾ (8 പന്തിൽ 3) തുടക്കത്തിൽതന്നെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ജോസ് ബട്ലറും ( 56 പന്തിൽ രണ്ട് സിക്സും 12 ഫോറും അടക്കം ബട്ലർ 89) സഞ്ജു വി. സാംസണും 68 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 26 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 47 റണ്‍സ് നേടിയ സഞ്ജു വി. സാംസണ് ആയിരുന്നു ആക്രമിച്ചു കളിച്ചത്. സഞ്ജു പുറത്തായതോടെ ദേവ്ദത്ത് പടിക്കൽ എത്തി.
20 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 28 റണ്‍സ് എടുത്ത ദേവ്ദത്ത് പടിക്കൽ ഇൻസൈഡ് എഡ്ജിൽ വിക്കറ്റ് തെറിച്ചാണ് പുറത്തായത്. തുടർന്ന് എത്തിയ ഷിംറോണ്‍ ഹെറ്റ്മയർക്കും (7 പന്തിൽ 4), റിയാൻ പരാഗിനും (3 പന്തിൽ 4) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
189 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് ടൈറ്റൻസിന് ഇന്നിംഗ്സിലെ രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള ഓപ്പണർ വൃദ്ധിമാൻ സാഹയെ ട്രെന്റ് ബോൾട്ട് പൂജ്യത്തിനു പറഞ്ഞയച്ചു. രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും (35), മാത്യു വേഡും (35) ചേർന്ന് 72 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
മാത്യു വേഡും ഗില്ലും അടുത്തടുത്ത് പുറത്തായതോടെ 9.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലായി ഗുജറാത്ത്. തുടർന്നായിരുന്നു മില്ലർ - ഹാർദിക് കൂട്ടുകെട്ട് ക്രീസിൽ ഒന്നിച്ചത്.
38 പന്തിൽ അഞ്ച് സിക്സും മൂന്ന് ഫോറും അടക്കം 69 റൺസുമായി മില്ലർ പുറത്താകാതെ നിന്നു. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 27 പന്തിൽ 40 റൺസുമായി മില്ലറിന് ഉറച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ പുറത്താകാതെ 106 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ചതാണ് ഗുജറാത്തിനെ ഫൈനലിലേക്ക് നയിച്ചത്.
ഓപ്പണർ യശ്വസി ജയ്സ്വാൾ (8 പന്തിൽ 3) തുടക്കത്തിൽതന്നെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ജോസ് ബട്ലറും ( 56 പന്തിൽ രണ്ട് സിക്സും 12 ഫോറും അടക്കം ബട്ലർ 89) സഞ്ജു വി. സാംസണും 68 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കി. 26 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 47 റണ്‍സ് നേടിയ സഞ്ജു വി. സാംസണ് ആയിരുന്നു ആക്രമിച്ചു കളിച്ചത്. സഞ്ജു പുറത്തായതോടെ ദേവ്ദത്ത് പടിക്കൽ എത്തി.
20 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 28 റണ്‍സ് എടുത്ത ദേവ്ദത്ത് പടിക്കൽ ഇൻസൈഡ് എഡ്ജിൽ വിക്കറ്റ് തെറിച്ചാണ് പുറത്തായത്. തുടർന്ന് എത്തിയ ഷിംറോണ്‍ ഹെറ്റ്മയർക്കും (7 പന്തിൽ 4), റിയാൻ പരാഗിനും (3 പന്തിൽ 4) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.
189 റൺസ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഗുജറാത്ത് ടൈറ്റൻസിന് ഇന്നിംഗ്സിലെ രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടമായി. ഫോമിലുള്ള ഓപ്പണർ വൃദ്ധിമാൻ സാഹയെ ട്രെന്റ് ബോൾട്ട് പൂജ്യത്തിനു പറഞ്ഞയച്ചു. രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും (35), മാത്യു വേഡും (35) ചേർന്ന് 72 റൺസ് കൂട്ടുകെട്ടുണ്ടാക്കി.
മാത്യു വേഡും ഗില്ലും അടുത്തടുത്ത് പുറത്തായതോടെ 9.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിലായി ഗുജറാത്ത്. തുടർന്നായിരുന്നു മില്ലർ - ഹാർദിക് കൂട്ടുകെട്ട് ക്രീസിൽ ഒന്നിച്ചത്.