മാഞ്ചസ്റ്റർ: അവസാന 20 മിനിറ്റിലെ നാടകീയ തിരിച്ചുവരവിൽ മൂന്ന് ഗോൾ അടിച്ച് മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ 2021-22 സീസണ് ചാന്പ്യന്മാരായി. സിറ്റിയുടെ എട്ടാമത്തെ പ്രീമിയർ ലീഗ് കിരീടമാണ്. ലീഗിലെ അവസാന മത്സരത്തിൽ ആസ്റ്റണ്‍ വില്ലയോടു രണ്ടു ഗോളിനു പിന്നിൽ നിന്നശേഷമാണ് സിറ്റിയുടെ ഉജ്വല തിരിച്ചുവരവ്.
മാത്യു കാഷ് (37’), ഫിലിപ്പെ കുടീഞ്ഞോ (69’) എന്നിവരുടെ ഗോളുകളാണ് വില്ലയെ മുന്നിലെത്തിച്ചത്. തോൽവിയെ ഉറ്റുനോക്കിയ സിറ്റിയെ ഇൽക്കി ഗുണ്ടോഗന്റെ ഇരട്ട ഗോളും (76’, 81’), റോഡ്രിയുടെ (78’) ഗോളുമാണ് വിജയത്തിലെത്തിച്ചത്. സിറ്റിയുടെ തുടച്ചയായ രണ്ടാം ലീഗ് കിരീടമാണ്. 38 മത്സരങ്ങളിൽനിന്നായി 93 പോയിന്റുമായി സിറ്റി ഒന്നാമതെത്തിയപ്പോൾ രണ്ടാമതുള്ള ലിവർപൂളിന് 92 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. സീസണിലെ അവസാന മത്സരത്തിൽ ലിവർപൂൾ 3-1ന് വൂൾവർഹാംടണെ കീഴടക്കി. അഞ്ചു വർഷത്തിനിടെ സിറ്റി നേടുന്ന നാലാമത്തെ ലീഗ് നേട്ടമാണ്. പെപ് ഗ്വാർഡിയോള 2016ൽ സിറ്റി പരിശീലകനായ ശേഷം നേടുന്ന ഒന്‍പതാമത് പ്രധാന കിരീടവും.
ലിവർപൂളിന്റെ ജയവും പിന്നിൽനിന്നായിരുന്നു. പെഡ്രോ നെറ്റോയുടെ (3’) ഗോളിൽ വൂൾവ്സ് മുന്നിലെത്തി. സാദിയോ മാനെ (24’), മുഹമ്മദ് സല (84’), ആൻഡി റോബർട്സണ് (89’) എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ ജയം സ്വന്തമാക്കി.
ആഴ്സണൽ 5-1ന് എവർട്ടണെയും ചെൽസി 2-1ന് വാറ്റഫോർഡിനെയും ടോട്ടനം 5-0ന് നോർവിച്ച് സിറ്റിയെയും തോൽപ്പിച്ചു. ക്രിസ്റ്റൽ പാലസ് 1-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു.
37 റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ സിറ്റിക്ക് 90ഉം ലിവർപൂളിന് 89 ഉം പോയിന്റുമായിരുന്നു.
മാത്യു കാഷ് (37’), ഫിലിപ്പെ കുടീഞ്ഞോ (69’) എന്നിവരുടെ ഗോളുകളാണ് വില്ലയെ മുന്നിലെത്തിച്ചത്. തോൽവിയെ ഉറ്റുനോക്കിയ സിറ്റിയെ ഇൽക്കി ഗുണ്ടോഗന്റെ ഇരട്ട ഗോളും (76’, 81’), റോഡ്രിയുടെ (78’) ഗോളുമാണ് വിജയത്തിലെത്തിച്ചത്. സിറ്റിയുടെ തുടച്ചയായ രണ്ടാം ലീഗ് കിരീടമാണ്. 38 മത്സരങ്ങളിൽനിന്നായി 93 പോയിന്റുമായി സിറ്റി ഒന്നാമതെത്തിയപ്പോൾ രണ്ടാമതുള്ള ലിവർപൂളിന് 92 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. സീസണിലെ അവസാന മത്സരത്തിൽ ലിവർപൂൾ 3-1ന് വൂൾവർഹാംടണെ കീഴടക്കി. അഞ്ചു വർഷത്തിനിടെ സിറ്റി നേടുന്ന നാലാമത്തെ ലീഗ് നേട്ടമാണ്. പെപ് ഗ്വാർഡിയോള 2016ൽ സിറ്റി പരിശീലകനായ ശേഷം നേടുന്ന ഒന്‍പതാമത് പ്രധാന കിരീടവും.
ലിവർപൂളിന്റെ ജയവും പിന്നിൽനിന്നായിരുന്നു. പെഡ്രോ നെറ്റോയുടെ (3’) ഗോളിൽ വൂൾവ്സ് മുന്നിലെത്തി. സാദിയോ മാനെ (24’), മുഹമ്മദ് സല (84’), ആൻഡി റോബർട്സണ് (89’) എന്നിവരുടെ ഗോളുകളിൽ ലിവർപൂൾ ജയം സ്വന്തമാക്കി.
ആഴ്സണൽ 5-1ന് എവർട്ടണെയും ചെൽസി 2-1ന് വാറ്റഫോർഡിനെയും ടോട്ടനം 5-0ന് നോർവിച്ച് സിറ്റിയെയും തോൽപ്പിച്ചു. ക്രിസ്റ്റൽ പാലസ് 1-0ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തു.
37 റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ സിറ്റിക്ക് 90ഉം ലിവർപൂളിന് 89 ഉം പോയിന്റുമായിരുന്നു.