മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിനു കീഴടക്കി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ.
ആർ. അശ്വിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. സ്കോർ: ചെന്നൈ 20 ഓവറിൽ 150/6. രാജസ്ഥാൻ 19.4 ഓവറിൽ 151/6. 23 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 40 റൺസുമായി അശ്വിൻ പുറത്താകാതെ നിന്നു. നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റും അശ്വിൻ നേടി.
മൊയീൻ അലിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നെയ്ക്ക് കരുത്തായത്. മൂന്നാം നന്പറായി ക്രീസിലെത്തിയ മൊയീൻ അലി 57 പന്തിൽ മൂന്ന് സിക്സും 13 ഫോറും അടക്കം 93 റൺസ് അടിച്ചുകൂട്ടി. സിഎസ്കെ സ്കോർബോർഡിൽ എത്തിയ 150 റൺസിൽ 93ഉം മൊയീൻ അലിയുടെ ബാറ്റിൽനിന്നായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയുടെ ഋതുരാജ് ഗെയ്ക്വാദ് (2), ഡിവോൺ കോൺവെ (16), ജഗദീശൻ (1), അന്പാട്ടി റായുഡു (3) എന്നിവർ വേഗത്തിൽ പുറത്തായി. പിന്നീട് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ (28 പന്തിൽ 26) അവസരോചിത ബാറ്റിംഗ് ആണ് കൂട്ടത്തകർച്ചയിൽനിന്ന് സിഎസ്കെയെ രക്ഷിച്ചത്.
മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ലർ (2), ക്യാപ്റ്റൻ സഞ്ജു വി. സാംസൺ (15), ദേവ്ദത്ത് പടിക്കൽ (3) എന്നിവർ നിരാശപ്പെടുത്തി. 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76 എന്ന നിലയിലായി രാജസ്ഥാൻ. യശ്വസി ജയ്സ്വാൾ 44 പന്തിൽ 59 റൺസുമായി പുറത്തായി. ഒരു സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു യശ്വസിയുടെ ഇന്നിംഗ്സ്.
ആർ. അശ്വിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. സ്കോർ: ചെന്നൈ 20 ഓവറിൽ 150/6. രാജസ്ഥാൻ 19.4 ഓവറിൽ 151/6. 23 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 40 റൺസുമായി അശ്വിൻ പുറത്താകാതെ നിന്നു. നാല് ഓവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റും അശ്വിൻ നേടി.
മൊയീൻ അലിയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ചെന്നെയ്ക്ക് കരുത്തായത്. മൂന്നാം നന്പറായി ക്രീസിലെത്തിയ മൊയീൻ അലി 57 പന്തിൽ മൂന്ന് സിക്സും 13 ഫോറും അടക്കം 93 റൺസ് അടിച്ചുകൂട്ടി. സിഎസ്കെ സ്കോർബോർഡിൽ എത്തിയ 150 റൺസിൽ 93ഉം മൊയീൻ അലിയുടെ ബാറ്റിൽനിന്നായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയുടെ ഋതുരാജ് ഗെയ്ക്വാദ് (2), ഡിവോൺ കോൺവെ (16), ജഗദീശൻ (1), അന്പാട്ടി റായുഡു (3) എന്നിവർ വേഗത്തിൽ പുറത്തായി. പിന്നീട് ക്യാപ്റ്റൻ എം.എസ്. ധോണിയുടെ (28 പന്തിൽ 26) അവസരോചിത ബാറ്റിംഗ് ആണ് കൂട്ടത്തകർച്ചയിൽനിന്ന് സിഎസ്കെയെ രക്ഷിച്ചത്.
മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ വെടിക്കെട്ട് ഓപ്പണർ ജോസ് ബട്ലർ (2), ക്യാപ്റ്റൻ സഞ്ജു വി. സാംസൺ (15), ദേവ്ദത്ത് പടിക്കൽ (3) എന്നിവർ നിരാശപ്പെടുത്തി. 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76 എന്ന നിലയിലായി രാജസ്ഥാൻ. യശ്വസി ജയ്സ്വാൾ 44 പന്തിൽ 59 റൺസുമായി പുറത്തായി. ഒരു സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു യശ്വസിയുടെ ഇന്നിംഗ്സ്.