കോൽക്കത്ത: സ്ലോവേനിയൻ സ്ട്രൈക്കർ ലൂക്ക മെജ്സൻ, മജീഷ്യനായ മത്സരത്തിൽ കരുത്തരായ എടികെ മോഹൻ ബഗാനെ തകർത്തെറിഞ്ഞ് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി. എഎഫ്സി കപ്പ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള 4-2ന് ഐഎസ്എൽ വന്പന്മാരായ എടികെ മോഹൻ ബഗാനെ കീഴടക്കി. എഫ്സി കപ്പിൽ ഒരു കേരള ടീം ജയം നേടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഗോകുലത്തിനായി ലൂക്ക മെജ്സൻ ഇരട്ട ഗോൾ നേടി. 50, 65 മിനിറ്റുകളിലാണ് മെജ്സന്റെ ഗോളുകൾ.
മലയാളി ഗോൾ
എഎഫ്സി കപ്പിൽ ഗോൾ നേടുന്ന മലയാളി താരങ്ങൾ എന്ന ചരിത്രം കുറിക്കാനും ഗോകുലത്തിന്റെ പി. റിഷാദ്, ജിതിൻ എന്നിവർക്കും സാധിച്ചു. 57-ാം മിനിറ്റിനായിരുന്നു റിഷാദിന്റെ ഗോൾ. 89-ാം മിനിറ്റിൽ ജിതിനും ഗോകുലത്തിനായി വലകുലുക്കി. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം കേരള എഫ്സി ഐ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന നേട്ടത്തിനുശേഷമാണ് എഎഫ്സി കപ്പ് പോരാട്ടത്തിനായി ഇറങ്ങിയത്. ഐഎസ്എല്ലിലെ വന്പനായ എടികെയുടെ ഹോം ഗ്രൗണ്ട് ആരാധകരുടെ ഹൃദയം പിളർന്ന കളിയാണ് ഗോകുലം കേരള എഫ്സി കെട്ടഴിച്ചത്.
അഞ്ചു മലയാളി താരങ്ങളുമായി ഇറങ്ങിയ ഗോകുലത്തിനു വേണ്ടി രണ്ടു മലയാളി താരങ്ങളും ഗോൾ നേടി. ഗോൾരഹിത ആദ്യ പകുതിക്കു ശേഷം 50-ാം മിനിറ്റിൽ ലൂക്ക മെജ്സനാണ് ഗോകുലത്തിനു ലീഡ് സമ്മാനിച്ചത്. എന്നാൽ, മൂന്ന് മിനിറ്റിനുശേഷം പ്രീതം കോട്ടാലിലൂടെ എടികെ സമനിലയിലെത്തി. റിഷാദും (57’) മെജ്സനും (65’) പിന്നാലെ ഗോൾ നേടിയതോടെ ഗോകുലം വ്യക്തമായ ലീഡിൽ. 15 മിനിറ്റിനിടെയാണ് നാല് ഗോളുകൾക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഗോൾ മടക്കാനായി ശ്രമിച്ച എടികെയ്ക്കായി 80-ാം മിനിറ്റിൽ ഫ്രീ കിക്കിൽ നിന്ന് ലിസ്റ്റൻ കൊളാസോ വലകുലുക്കി. തിരിച്ചെത്താനുള്ള ബഗാന്റെ ശ്രമങ്ങൾക്ക് വിരാമം കുറിച്ച് ജിതിന്റെ ഗോളും എത്തി.
21ന് മാലദ്വീപ് ക്ലബ്ബായ മസിയക്കെതിരേയും 24ന് ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിംഗ്സിനെതിരേയുമാണ് ഗോകുലത്തിന്റെ അടുത്ത രണ്ട് മത്സരങ്ങൾ. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് ഗോകുലം കേരള.
മലയാളി ഗോൾ
എഎഫ്സി കപ്പിൽ ഗോൾ നേടുന്ന മലയാളി താരങ്ങൾ എന്ന ചരിത്രം കുറിക്കാനും ഗോകുലത്തിന്റെ പി. റിഷാദ്, ജിതിൻ എന്നിവർക്കും സാധിച്ചു. 57-ാം മിനിറ്റിനായിരുന്നു റിഷാദിന്റെ ഗോൾ. 89-ാം മിനിറ്റിൽ ജിതിനും ഗോകുലത്തിനായി വലകുലുക്കി. മലബാറിയൻസ് എന്നറിയപ്പെടുന്ന ഗോകുലം കേരള എഫ്സി ഐ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന നേട്ടത്തിനുശേഷമാണ് എഎഫ്സി കപ്പ് പോരാട്ടത്തിനായി ഇറങ്ങിയത്. ഐഎസ്എല്ലിലെ വന്പനായ എടികെയുടെ ഹോം ഗ്രൗണ്ട് ആരാധകരുടെ ഹൃദയം പിളർന്ന കളിയാണ് ഗോകുലം കേരള എഫ്സി കെട്ടഴിച്ചത്.
അഞ്ചു മലയാളി താരങ്ങളുമായി ഇറങ്ങിയ ഗോകുലത്തിനു വേണ്ടി രണ്ടു മലയാളി താരങ്ങളും ഗോൾ നേടി. ഗോൾരഹിത ആദ്യ പകുതിക്കു ശേഷം 50-ാം മിനിറ്റിൽ ലൂക്ക മെജ്സനാണ് ഗോകുലത്തിനു ലീഡ് സമ്മാനിച്ചത്. എന്നാൽ, മൂന്ന് മിനിറ്റിനുശേഷം പ്രീതം കോട്ടാലിലൂടെ എടികെ സമനിലയിലെത്തി. റിഷാദും (57’) മെജ്സനും (65’) പിന്നാലെ ഗോൾ നേടിയതോടെ ഗോകുലം വ്യക്തമായ ലീഡിൽ. 15 മിനിറ്റിനിടെയാണ് നാല് ഗോളുകൾക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. ഗോൾ മടക്കാനായി ശ്രമിച്ച എടികെയ്ക്കായി 80-ാം മിനിറ്റിൽ ഫ്രീ കിക്കിൽ നിന്ന് ലിസ്റ്റൻ കൊളാസോ വലകുലുക്കി. തിരിച്ചെത്താനുള്ള ബഗാന്റെ ശ്രമങ്ങൾക്ക് വിരാമം കുറിച്ച് ജിതിന്റെ ഗോളും എത്തി.
21ന് മാലദ്വീപ് ക്ലബ്ബായ മസിയക്കെതിരേയും 24ന് ബംഗ്ലാദേശ് ക്ലബ്ബായ ബസുന്ധര കിംഗ്സിനെതിരേയുമാണ് ഗോകുലത്തിന്റെ അടുത്ത രണ്ട് മത്സരങ്ങൾ. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്താണ് ഗോകുലം കേരള.