ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്കു പരിചയസന്പന്ന പേസർമാരായ ജയിംസ് ആൻഡേഴ്സണും സ്റ്റൂവർട്ട് ബ്രോഡും തിരിച്ചെത്തി. അടുത്ത മാസം ന്യൂസിലൻഡിനെതിരേ നടക്കുന്ന മൂന്നു മത്സര ടെസ്റ്റ് പരന്പരയ്ക്കുള്ള ടീമിലാണ് ഇവർ ഇടംപിടിച്ചത്.
ആൻഡേഴ്സണും ബ്രോഡും ചേർന്ന് 1177 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. യോക് ഷെയർ ബാറ്റർ ഹാരി ബ്രൂക്കും ഡർഹാം സീമർ മാത്യു പോറ്റ്സുമാണ് ടീമിലെ പുതുമുഖങ്ങൾ. ജോ റൂട്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് ടൂർണമെന്റാണ്.
ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ പുതിയ ക്യാപ്റ്റൻ. ന്യൂസിലൻഡ് മുൻ താരം ബ്രെണ്ടൻ മക്കല്ലമാണ് ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുന്നത്. സ്റ്റോക്സ്, മക്കല്ലം കൂട്ടുകെട്ടിന്റെ ആദ്യ പരന്പരയാണ്.
ആൻഡേഴ്സണും ബ്രോഡും ചേർന്ന് 1177 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. യോക് ഷെയർ ബാറ്റർ ഹാരി ബ്രൂക്കും ഡർഹാം സീമർ മാത്യു പോറ്റ്സുമാണ് ടീമിലെ പുതുമുഖങ്ങൾ. ജോ റൂട്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് ടൂർണമെന്റാണ്.
ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ പുതിയ ക്യാപ്റ്റൻ. ന്യൂസിലൻഡ് മുൻ താരം ബ്രെണ്ടൻ മക്കല്ലമാണ് ഇംഗ്ലണ്ടിനെ പരിശീലിപ്പിക്കുന്നത്. സ്റ്റോക്സ്, മക്കല്ലം കൂട്ടുകെട്ടിന്റെ ആദ്യ പരന്പരയാണ്.