മിലാൻ: ഇറ്റാലിയൻ സെരി എ ഫുട്ബോൾ കിരീടത്തിലേക്ക് എസി മിലാൻ ഒരു ചുവടുകൂടി അടുത്തു. ഹോം മത്സരത്തിൽ 2-0ന് അത്ലാന്തയെ കീഴടക്കിയതോടെയാണിത്. 11 വർഷത്തിനുശേഷമാണ് എസി മിലാൻ സെരി എ കിരീടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കിരീടം ഉറപ്പിച്ച ആഹ്ലാദത്തിന്റെ അതിരു കടന്ന ആവേശമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ടീം ബസിന്റെ ചില്ല് തകർത്തു.
ഇന്റർമിലാൻ 3-1ന് കാൽയെറിയെ കീഴടക്കി. ലൗതാരൊ മാർട്ടിനെസിന്റെ (51’, 84’) ഇരട്ട ഗോൾ ഇന്റർമിലാന്റെ ജയത്തിനു കരുത്തായി. ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ 83 പോയിന്റാണ് എസി മിലാനുള്ളത്. 81 പോയിന്റുമായി ഇന്റർ മിലാൻ ശക്തമായ വെല്ലുവിളിയുമായി തൊട്ടുപിന്നിലുണ്ട്. 22-ാം തീയതി ഞായറാഴ്ച സസോളൊയ്ക്ക് എതിരേയാണ് എസി മിലാന്റെ ലീഗിലെ അവസാന മത്സരം. അന്ന് ജയം സ്വന്തമാക്കിയാൽ എസി മിലാനു കിരീടത്തിൽ മുത്തമിടാം.
ഇന്റർമിലാൻ 3-1ന് കാൽയെറിയെ കീഴടക്കി. ലൗതാരൊ മാർട്ടിനെസിന്റെ (51’, 84’) ഇരട്ട ഗോൾ ഇന്റർമിലാന്റെ ജയത്തിനു കരുത്തായി. ലീഗിൽ 37 മത്സരങ്ങൾ പൂർത്തിയായപ്പോൾ 83 പോയിന്റാണ് എസി മിലാനുള്ളത്. 81 പോയിന്റുമായി ഇന്റർ മിലാൻ ശക്തമായ വെല്ലുവിളിയുമായി തൊട്ടുപിന്നിലുണ്ട്. 22-ാം തീയതി ഞായറാഴ്ച സസോളൊയ്ക്ക് എതിരേയാണ് എസി മിലാന്റെ ലീഗിലെ അവസാന മത്സരം. അന്ന് ജയം സ്വന്തമാക്കിയാൽ എസി മിലാനു കിരീടത്തിൽ മുത്തമിടാം.