ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീട പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡ് സ്വന്തം തട്ടകത്തിൽവച്ച് ലീഗ് ലീഡേഴ്സ് ആയ മാഞ്ചസ്റ്റർ സിറ്റിയെ 2-2ന് സമനിലയിൽ കുടുക്കി. ജറൂദ് ബൗവന്റെ ഇരട്ട ഗോളിൽ (24’, 45’) 2-0നു മുന്നിൽ കടന്ന വെസ്റ്റ് ഹാമിനെതിരേ ജാക്ക് ഗ്രീലിഷിലൂടെ (49’) മാഞ്ചസ്റ്റർ സിറ്റി ഒരു ഗോൾ മടക്കി. എന്നാൽ, 69-ാം മിനിറ്റിൽ വ്ളാഡ്മിർ കൗഫലിന്റെ സെൽഫ് ഗോൾ വീണതാണ് സിറ്റിയെ കാത്തത്.
മറ്റൊരു മത്സരത്തിൽ ടോട്ടനം 1-0ന് ബേണ്‍ലിയെ കീഴടക്കി. ഹാരി കെയ്ന്റെ (45+8’ പെനൽറ്റി) വകയായിരുന്നു ടോട്ടനത്തിന്റെ ഗോൾ. ജയത്തോടെ പോയിന്റ് നിലയിൽ നാലാം സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ടോട്ടനം ഹോട്ട്സ്പർ.
ലീഗിൽ 37 മത്സരങ്ങളിൽനിന്ന് 90 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മത്സരമാണ് സിറ്റിക്ക് ഇനി ശേഷിക്കുന്നത്. 36 മത്സരങ്ങളിൽ 86 പോയിന്റുമായി ലിവർപൂൾ തൊട്ട് പിന്നിലുണ്ട്.
മറ്റൊരു മത്സരത്തിൽ ടോട്ടനം 1-0ന് ബേണ്‍ലിയെ കീഴടക്കി. ഹാരി കെയ്ന്റെ (45+8’ പെനൽറ്റി) വകയായിരുന്നു ടോട്ടനത്തിന്റെ ഗോൾ. ജയത്തോടെ പോയിന്റ് നിലയിൽ നാലാം സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് ടോട്ടനം ഹോട്ട്സ്പർ.
ലീഗിൽ 37 മത്സരങ്ങളിൽനിന്ന് 90 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാമത്. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മത്സരമാണ് സിറ്റിക്ക് ഇനി ശേഷിക്കുന്നത്. 36 മത്സരങ്ങളിൽ 86 പോയിന്റുമായി ലിവർപൂൾ തൊട്ട് പിന്നിലുണ്ട്.