ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണ് ടൂർണമെന്റിൽ ചരിത്രംകുറിച്ച് ഇന്ത്യ ഫൈനലിൽ. ഡെന്മാർക്കിനെ 3-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി കലാശപ്പോരിനു യോഗ്യത നേടിയത്. എച്ച്.എസ്. പ്രണോയിയാണ് ഇന്ത്യയുടെ ചരിത്രവിജയമുറപ്പിച്ചത്.
നിർണായകമായ അവസാന മത്സരത്തിൽ പ്രണോയ് റാസ്മുസ് ജെംകെയെ പരാജയപ്പെടുത്തി. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയശേഷം തിരിച്ചടിച്ചായിരുന്നു പ്രണോയിയുടെ വിജയം.
സകോർ: 13-21, 21-9, 21-12.
ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ വിക്ടോർ ആക്സിൽസനോടു പരാജയപ്പെട്ടെങ്കിലും ഡബിൾസിൽ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കിം അസ്ട്രുപ്-മത്യാസ് ക്രിസ്റ്റീൻസെൻ സഖ്യത്തെ വീഴ്ത്തി സമനില പിടിച്ചു. തുടർന്നു നടന്ന മത്സരത്തിൽ കിഡംബി ശ്രീകാന്ത് 21-18, 12-21, 22-20 എന്ന സ്കോറിന് ആന്ദ്രെസ് ആന്റൻസനെ വീഴ്ത്തി ലീഡ് നൽകി.
തൊട്ടടുത്ത മത്സരത്തിൽ കൃഷ്ണപ്രസാദ്-വിഷ്ണുവർധൻ ഗൗഡ് സഖ്യം പരാജയപ്പെട്ടതോടെ അവസാന മത്സരം നിർണായകമായി. തുടർന്നായിരുന്നു ഇന്ത്യയുടെ ഫൈനൽ ടിക്കറ്റുറപ്പിച്ച പ്രണോയിയുടെ വിജയം.
നിർണായകമായ അവസാന മത്സരത്തിൽ പ്രണോയ് റാസ്മുസ് ജെംകെയെ പരാജയപ്പെടുത്തി. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയശേഷം തിരിച്ചടിച്ചായിരുന്നു പ്രണോയിയുടെ വിജയം.
സകോർ: 13-21, 21-9, 21-12.
ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ വിക്ടോർ ആക്സിൽസനോടു പരാജയപ്പെട്ടെങ്കിലും ഡബിൾസിൽ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കിം അസ്ട്രുപ്-മത്യാസ് ക്രിസ്റ്റീൻസെൻ സഖ്യത്തെ വീഴ്ത്തി സമനില പിടിച്ചു. തുടർന്നു നടന്ന മത്സരത്തിൽ കിഡംബി ശ്രീകാന്ത് 21-18, 12-21, 22-20 എന്ന സ്കോറിന് ആന്ദ്രെസ് ആന്റൻസനെ വീഴ്ത്തി ലീഡ് നൽകി.
തൊട്ടടുത്ത മത്സരത്തിൽ കൃഷ്ണപ്രസാദ്-വിഷ്ണുവർധൻ ഗൗഡ് സഖ്യം പരാജയപ്പെട്ടതോടെ അവസാന മത്സരം നിർണായകമായി. തുടർന്നായിരുന്നു ഇന്ത്യയുടെ ഫൈനൽ ടിക്കറ്റുറപ്പിച്ച പ്രണോയിയുടെ വിജയം.