ബിർമിംഗം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള കിരീടപ്പോരാട്ടം കടുപ്പിച്ച് ലിവർപൂളിനു ജയം. ആസ്റ്റണ് വില്ലയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കി ലിവർപൂൾ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പമെത്തി.
മൂന്നാം മിനിറ്റിൽ ഡഗ്ലസ് ലൂയിസിലൂടെ ലീഡ് നേടി വില്ല ഞെട്ടിച്ചെങ്കിലും ശക്തമായി തിരിച്ചുവന്ന ലിവർപൂൾ ആറാം മിനിറ്റിൽ ജോയൽ മാറ്റിപ്പിലൂടെ സമനില പിടിച്ചു. ഇതിനിടെ, മിഡ്ഫീൽഡർ ഫാബീഞ്ഞോ പരിക്കേറ്റ് പുറത്തായതു ലിവർപൂളിനു തിരിച്ചടിയായി.
രണ്ടാം പകുതിയിൽ, 65-ാം മിനിറ്റിലായിരുന്നു സാദിയോ മാനെയുടെ വിജയഗോൾ. ഗോൾ പോസ്റ്റിനു മുന്നിലേക്കു നൽകിയ ലൂയിസ് ഡിയാസിന്റെ അളന്നുമുറിച്ചുള്ള ക്രോസ് മാനെ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. സീസണിലെ അദ്ദേഹത്തിന്റെ 15-ാം ലീഗ് ഗോളായിരുന്നു ഇത്. മുഹമ്മദ് സലായ്ക്കും ഡിയോഗോ ജോട്ടയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ലിവർപൂൾ താരമാണു മാനെ.
ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും 86 പോയിന്റാണുള്ളത്. എന്നാൽ, ഒരു മത്സരം കുറച്ചു കളിച്ച സിറ്റി പട്ടികയിൽ മുന്നിൽ നിൽക്കുന്നു.
ലിവർപൂളിന്റെ ജയത്തോടെ സമ്മർദം വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തി. വോൾവ്സിനെതിരേയാണു സിറ്റിയുടെ അടുത്ത മത്സരം.
മൂന്നാം മിനിറ്റിൽ ഡഗ്ലസ് ലൂയിസിലൂടെ ലീഡ് നേടി വില്ല ഞെട്ടിച്ചെങ്കിലും ശക്തമായി തിരിച്ചുവന്ന ലിവർപൂൾ ആറാം മിനിറ്റിൽ ജോയൽ മാറ്റിപ്പിലൂടെ സമനില പിടിച്ചു. ഇതിനിടെ, മിഡ്ഫീൽഡർ ഫാബീഞ്ഞോ പരിക്കേറ്റ് പുറത്തായതു ലിവർപൂളിനു തിരിച്ചടിയായി.
രണ്ടാം പകുതിയിൽ, 65-ാം മിനിറ്റിലായിരുന്നു സാദിയോ മാനെയുടെ വിജയഗോൾ. ഗോൾ പോസ്റ്റിനു മുന്നിലേക്കു നൽകിയ ലൂയിസ് ഡിയാസിന്റെ അളന്നുമുറിച്ചുള്ള ക്രോസ് മാനെ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. സീസണിലെ അദ്ദേഹത്തിന്റെ 15-ാം ലീഗ് ഗോളായിരുന്നു ഇത്. മുഹമ്മദ് സലായ്ക്കും ഡിയോഗോ ജോട്ടയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ലിവർപൂൾ താരമാണു മാനെ.
ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും 86 പോയിന്റാണുള്ളത്. എന്നാൽ, ഒരു മത്സരം കുറച്ചു കളിച്ച സിറ്റി പട്ടികയിൽ മുന്നിൽ നിൽക്കുന്നു.
ലിവർപൂളിന്റെ ജയത്തോടെ സമ്മർദം വീണ്ടും മാഞ്ചസ്റ്റർ സിറ്റിയിലേക്കെത്തി. വോൾവ്സിനെതിരേയാണു സിറ്റിയുടെ അടുത്ത മത്സരം.