മാഡ്രിഡ്: രണ്ടാം സ്ഥാനത്തിനായി കനത്ത പോരാട്ടം നടക്കുന്ന സ്പാനിഷ് ലാലിഗയിൽ മുൻ ചാന്പ്യന്മാരായ ബാഴ്സലോണയ്ക്കു വിജയം. സെൽറ്റ വീഗോയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണു ബാഴ്സ പരാജയപ്പെടുത്തിയത്. പിയർ എമറിക് ഔബമയാംഗിന്റെ ഇരട്ടഗോളുകളാണു ബാഴ്സയ്ക്കു ജയമൊരുക്കിയത്. ജനുവരിയിൽ ആഴ്സണലിൽനിന്നു ബാഴ്സയിലെത്തിയ ഔബമയാംഗ് 13 ഗോളുകൾ ഇതുവരെ നേടി.
മെംഫിസ് ഡീപേയാണു ബാഴ്സയുടെ മറ്റൊരു ഗോൾ നേടിയത്. മത്സരത്തിനിടെ പ്രതിരോധതാരം റൊണാൾഡ് അറാഹോ പരിക്കേറ്റു പുറത്തു പോയതു ബാഴ്സയ്ക്കു തിരിച്ചടിയായി. ആംബുലൻസിലാണ് അരാഹോയെ ഗ്രൗണ്ടിൽനിന്നു മാറ്റിയത്. ജയത്തോടെ തൊട്ടുപിന്നിലുള്ള സെവിയ്യയുമായി പോയിന്റ് വ്യത്യാസം ഏഴായി വർധിപ്പിച്ച ബാഴ്സ രണ്ടാംസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു.
ചാന്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചെങ്കിലും ഇനിയുള്ള മത്സരങ്ങളും ജയിച്ച് ഉയർന്ന പ്രൈസ് മണിയോടെ സീസണ് അവസാനിപ്പിക്കാനാകും, സാന്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബാഴ്സ ആഗ്രഹിക്കുന്നത്. ചിരവൈരികളായ റയൽ മാഡ്രിഡ് നേരത്തേതന്നെ ലാലിഗ കിരീടം ഉറപ്പിച്ചിരുന്നു.
മെംഫിസ് ഡീപേയാണു ബാഴ്സയുടെ മറ്റൊരു ഗോൾ നേടിയത്. മത്സരത്തിനിടെ പ്രതിരോധതാരം റൊണാൾഡ് അറാഹോ പരിക്കേറ്റു പുറത്തു പോയതു ബാഴ്സയ്ക്കു തിരിച്ചടിയായി. ആംബുലൻസിലാണ് അരാഹോയെ ഗ്രൗണ്ടിൽനിന്നു മാറ്റിയത്. ജയത്തോടെ തൊട്ടുപിന്നിലുള്ള സെവിയ്യയുമായി പോയിന്റ് വ്യത്യാസം ഏഴായി വർധിപ്പിച്ച ബാഴ്സ രണ്ടാംസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു.
ചാന്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചെങ്കിലും ഇനിയുള്ള മത്സരങ്ങളും ജയിച്ച് ഉയർന്ന പ്രൈസ് മണിയോടെ സീസണ് അവസാനിപ്പിക്കാനാകും, സാന്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബാഴ്സ ആഗ്രഹിക്കുന്നത്. ചിരവൈരികളായ റയൽ മാഡ്രിഡ് നേരത്തേതന്നെ ലാലിഗ കിരീടം ഉറപ്പിച്ചിരുന്നു.